മുരളിച്ചേട്ടനാണ് പ്രണവിന്റെ ഗെറ്റപ്പ് റഫറന്‍സ്,മുരളി എന്നാണ് അപ്പുവിന്റെ ക്യാരക്റ്ററിന്റെ പേരെന്ന് വിനീത് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്
വെള്ളി, 5 ഏപ്രില്‍ 2024 (16:45 IST)
വര്‍ഷങ്ങള്‍ക്കുശേഷം റിലീസിന് കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. ഏപ്രില്‍ 11 പ്രണവ് മോഹന്‍ലാലിന്റെയും ധ്യാന്‍ ശ്രീനിവാസിന്റെയും ആരാധകര്‍ ആഘോഷമാക്കും. നടന്‍ മുരളിയായിരുന്നു പ്രണവിന്റെ ഗെറ്റപ്പ് റഫറന്‍സ് എന്ന് വിനീത് ശ്രീനിവാസന്‍ പറയുന്നു. അതുപോലെ ചിത്രത്തിലെ എല്ലാ അഭിനേതാക്കള്‍ക്കും സംവിധായകന്‍ റഫറന്‍സ് എടുത്തിട്ടുണ്ട്. പ്രണവിന്റെ കഥാപാത്രത്തിന്റെ പേരും മുരളി എന്നാണ്. ഇക്കാര്യം അദ്ദേഹം തുറന്നു പറയുകയാണ്.
  
'വര്‍ഷങ്ങള്‍ക്കുശേഷം എന്ന ചിത്രത്തില്‍ നടന്‍ മുരളി ആയിരുന്നു പ്രണവിന്റെ ഗെറ്റ് അപ് റഫറന്‍സ്. ചിത്രത്തിലെ എല്ലാ അഭിനേതാക്കള്‍ക്കും റെഫറന്‍സുകള്‍ എടുത്തിട്ടുണ്ട്. ചമ്പക്കുളം തച്ചന്റെ ഷൂട്ടിന്റെ സമയത്ത് റെയ്ബാന്‍ ഹോട്ടലില്‍ നമ്മള്‍ താമസിക്കുമ്പോള്‍ ദൂരെ നിന്ന് കവിത പാടിക്കൊണ്ട് വരുന്ന മുരളിച്ചേട്ടന്‍ ഇപ്പോഴും ഓര്‍മ്മയുണ്ട്. ജുബ്ബയും മുണ്ടും തോള്‍സഞ്ചിയുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. എന്റെ മനസില്‍ അതായിരുന്നു പ്രണവിനെക്കുറിച്ചുള്ള ചിത്രം. കാറ്റില്‍ ആടിപ്പോവുന്ന ഒരു മനുഷ്യന്‍. മുരളിച്ചേട്ടന്റെ പേര് തന്നെയാണ് അപ്പുവിന് ഇട്ടിട്ടുള്ളത്. മുരളി എന്നാണ് അപ്പുവിന്റെ ക്യാരക്റ്ററിന്റെ പേര്',-വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
 
വിനീത് ശ്രീനിവാസന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാലിനും ധ്യാന്‍ ശ്രീനിവാസിനും ഒപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തീയറ്ററുകളില്‍ എത്തിക്കുന്നത്. റെക്കോര്‍ഡ് തുകക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സും ഓവര്‍സീസ് റൈറ്റ്‌സും വിറ്റുപോയത്. കല്യാണ്‍ ജ്വല്ലേഴ്‌സാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് പാര്‍ട്ണര്‍
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

അടുത്ത ലേഖനം
Show comments