Webdunia - Bharat's app for daily news and videos

Install App

അഭിനയത്തില്‍ ശരീരത്തിനുള്ള പ്രാധാന്യം മമ്മൂട്ടിക്കറിയാം, ഏറ്റവും അച്ചടക്കമുള്ള നടന്‍; പുകഴ്ത്തി അടൂര്‍

Webdunia
വെള്ളി, 6 ഓഗസ്റ്റ് 2021 (10:42 IST)
വെള്ളിത്തിരയില്‍ എത്തിയിട്ട് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മഹാനടന്‍ മമ്മൂട്ടിയെ വാനോളം പുകഴ്ത്തി വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. തുടര്‍ച്ചയായി തന്റെ സിനിമകളില്‍ മമ്മൂട്ടിയെ അഭിനയിപ്പിക്കാനുള്ള കാരണം വ്യക്തമാക്കുകയായിരുന്നു അടൂര്‍. മമ്മൂട്ടി വളരെ അച്ചടക്കവും കൃത്യനിഷ്ഠയുമുള്ള നടനാണെന്ന് അടൂര്‍ പറഞ്ഞു. 
 
'മമ്മൂട്ടിയുടെ കൃത്യനിഷ്ഠയും അച്ചടക്കവുമാണ് അദ്ദേഹത്തെ തുടര്‍ച്ചയായി മൂന്ന് സിനിമകളില്‍ അഭിനയിപ്പിക്കാന്‍ കാരണം. വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും മമ്മൂട്ടിക്ക് കൃത്യനിഷ്ഠയുണ്ട്. ഇത്രയും അച്ചടക്കമുള്ള ഒരു അഭിനേതാവിനൊപ്പം സിനിമ ചെയ്യുക എന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. സിനിമ സെറ്റില്‍ അദ്ദേഹം കൃത്യസമയത്ത് എത്തും. അദ്ദേഹത്തിനു ഒരു കാര്യത്തിലും പരാതിയില്ല. അഭിനയത്തില്‍ ശരീരത്തിനു വലിയ പ്രാധാന്യമുണ്ടെന്ന് മനസിലാക്കുന്ന വ്യക്തി കൃത്യമായി ബോഡി ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കും. ശാരീരിക ക്ഷമത നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തും. ഞാന്‍ സിനിമ ചെയ്തിട്ടുള്ള അഭിനേതാക്കളില്‍ ഈ ഗുണം ഉള്ള ഏക നടന്‍ മമ്മൂട്ടി മാത്രമാണ്,' അടൂര്‍ പറഞ്ഞു. 
 
മമ്മൂട്ടിയും അടൂരും തമ്മില്‍ വളരെ ഹൃദ്യമായ സൗഹൃദമുണ്ട്. അടൂര്‍ സിനിമകളില്‍ അഭിനയിക്കാന്‍ ഇന്നും കൊതിക്കുന്ന നടനാണ് മമ്മൂട്ടി. മമ്മൂട്ടിയെ നായകനാക്കി അടൂര്‍ സംവിധാനം ചെയ്ത വിധേയനും മതിലുകളും മലയാളത്തിലെ ക്ലാസിക് സൃഷ്ടികളായി ഇന്നും നിലനില്‍ക്കുകയാണ്. മതിലുകള്‍ സിനിമയുടെ സമയത്ത് മമ്മൂട്ടിക്ക് മാത്രമായി ഒരു വിട്ടുവീഴ്ച നടത്തിയതിനെ കുറിച്ച് അടൂര്‍ ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുണ്ട്. 
 
അഭിനേതാക്കള്‍ക്ക് തിരക്കഥ പൂര്‍ണമായി വായിക്കാന്‍ കൊടുക്കാത്ത ആളാണ് അടൂര്‍. എന്നാല്‍, മതിലുകള്‍ ചെയ്യുന്ന സമയത്ത് മമ്മൂട്ടിക്കായി ആ പതിവ് തെറ്റിക്കേണ്ടിവന്നു. തിരക്കഥ വായിക്കാന്‍ നല്‍കുമോ എന്ന് മമ്മൂട്ടി അടൂരിനോട് ചോദിച്ചിരുന്നു. ജീവിച്ചിരിക്കുന്ന ബഷീറിന്റെ കഥയാണ് മതിലുകളിലൂടെ അടൂര്‍ സിനിമയാക്കുന്നത്. ബഷീറിനെ അവതരിപ്പിക്കുന്നത് സാക്ഷാല്‍ മമ്മൂട്ടിയും. ജീവിച്ചിരിക്കുന്ന ആളെ അവതരിപ്പിക്കേണ്ടതിനാല്‍ മമ്മൂട്ടിക്ക് തിരക്കഥ വായിക്കാന്‍ നല്‍കാന്‍ അടൂര്‍ സമ്മതിച്ചു. മമ്മൂട്ടിയുടെ കാര്യത്തില്‍ ഒരു 'എക്‌സപ്ഷന്‍' എന്നു പറഞ്ഞാണ് അന്ന് തിരക്കഥ വായിക്കാന്‍ നല്‍കിയതെന്നും അടൂര്‍ പറയുന്നു. 
 
തിരക്കഥ വായിച്ചു കഴിഞ്ഞപ്പോള്‍ മമ്മൂട്ടി വളരെ ത്രില്ലിലായി. ബഷീറായി അഭിനയിക്കാനുള്ള വലിയ താല്‍പര്യത്തിലായിരുന്നു അദ്ദേഹം. ഒരു സിനിമയുടെ തിരക്കഥ എങ്ങനെയായിരിക്കണമെന്ന് അറിയണമെങ്കില്‍ ഈ സ്‌ക്രിപ്റ്റ് വായിച്ചുനോക്കിയാല്‍ മതിയെന്ന് മമ്മൂട്ടി പല തിരക്കഥാകൃത്തുക്കളോടും പറയുകയും ചെയ്തു. മതിലുകളില്‍ അഭിനയിക്കാന്‍ മമ്മൂട്ടി അത്രയേറെ എക്സൈറ്റഡായിരുന്നു എന്നാണ് അടൂര്‍ പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുടിവെട്ടിയ ശേഷം ബാര്‍ബറുടെ ഫ്രീ മസാജില്‍ 30കാരന് സ്‌ട്രോക്ക്!

ഭര്‍ത്താവ് വീടിന് തീയിട്ട ശേഷം തൂങ്ങിമരിച്ചു; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

എംബിബിഎസ്, ബിഡിഎസ്: രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Pushpan: പാതിതളര്‍ന്നു കിടക്കുമ്പോഴും പാര്‍ട്ടിക്കായി ഉയര്‍ന്ന നാവും കൈയും; പുഷ്പനെ അറിയാമോ?

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു

അടുത്ത ലേഖനം
Show comments