ഇതിലും കൂടി ചെന്നൈയും നന്മയും വന്നാൽ ആൾക്കാർ കൊല്ലുമെന്ന് അറിയാമായിരുന്നു, അവസാനം വയ്യാത്ത ബേസിലിനെ പൊക്കി, അത് പിന്നെ ബാധ്യതയായി: ധ്യാൻ ശ്രീനിവാസൻ

അഭിറാം മനോഹർ
ബുധന്‍, 4 ഡിസം‌ബര്‍ 2024 (14:48 IST)
Fahad Fazil- Dhyan sreenivaasan
മലയാളത്തിലെ രസകരമായ ക്ലാഷായിരുന്നു കഴിഞ്ഞ വിഷുക്കാലത്ത് ഉണ്ടായ ആവേശം- വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകളുടെ ക്ലാഷ്. ആവേശത്തിനൊപ്പം വര്‍ഷങ്ങള്‍ക്ക് ശേഷവും ശ്രദ്ധിക്കപ്പെട്ടെങ്കിലും വമ്പന്‍ ഹിറ്റിലേക്ക് പോയത് ഫഹദ് ഫാസില്‍ നായകനായെത്തിയ ആവേശമായിരുന്നു. 2 സിനിമയുടെയും റിലീസ് ദിവസത്തിന്റെ അന്ന് പ്രേക്ഷകപ്രതികരണങ്ങളെ പറ്റി ചോദിച്ചപ്പോള്‍ വിന്നര്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്നും ആവേശത്തിലെ സെക്കന്‍ഡ് ഹാഫില്‍ ലാഗുണ്ടെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ അതിനെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് ധ്യാന്‍.
 
സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച അഭിമുഖത്തിലാണ് ധ്യാന്‍ തുറന്ന് പറയുന്നത്. ഫഹദ് ഫാസില്‍, ബാബുരാജ് എന്നിവരാണ് അഭിമുഖത്തില്‍ ധ്യാനിനൊപ്പമുള്ളത്. വര്‍ഷങ്ങള്‍ക്ക് ശേഷവും ആവേശവും ഉണ്ണി മുകുന്ദന്‍ സിനിമയായ ജയ് ഗണേഷുമായിരുന്നു റിലീസ് ചിത്രങ്ങള്‍. ഫഹദ് പ്രമോഷനായി വിളിച്ചിരുന്നു. ഉണ്ണിയേയും വിളിക്കാമെന്ന് പറഞ്ഞു. എന്നാല്‍ ഉണ്ണി മുകുന്ദന്‍ ഗുജറാത്തില്‍ ആയതിനാല്‍ അത് നടന്നില്ല.  വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ പ്രമോഷനാണെങ്കില്‍ പ്രണവ് വരില്ല. നിവിനില്ല, കല്യാണി വരില്ല. ആരുമില്ല ഞാന്‍ ഒറ്റയ്ക്ക് .
 
 ആവേശമാണെങ്കില്‍ ഇലുമിനാറ്റിയും ഗലാട്ടയുമൊക്കെ ഇറക്കി കത്തി നില്‍ക്കുകയാണ്. ചേട്ടനാണെങ്കില്‍ പല സ്ഥലത്തും എന്തൊക്കെയെ പറയുന്നു.ഒന്നും അങ്ങ് ഏല്‍ക്കുന്നില്ല. ചെന്നൈ, നന്മ ഇതല്ലാതെ ഒന്നും പറയാനില്ല. വീണ്ടും അത് തന്നെ പറഞ്ഞ് വന്നാല്‍ ആള്‍ക്കാര്‍ കൊല്ലും എന്നുറപ്പാണ്. ബേസിലിന് അന്ന് വയ്യ. എന്നിട്ടും അവനെ ഇറക്കി. നീയൊരു 2 പരിപാടിക്ക് ഇരുന്ന് തന്നാല്‍ മതിയെന്നാണ് പറഞ്ഞത്. അങ്ങനെ ബേസില്‍ വന്നു. പത്തോളം ഇന്റര്‍വ്യൂ കൊടുത്തുകഴിഞ്ഞപ്പോള്‍ ഇതൊന്ന് പൊന്തി. എന്നാല്‍ അതൊരു ബാധ്യതയായി.
 
 കാരണം ആളുകള്‍ വിചാരിച്ചത് ഇന്റര്‍വ്യൂവിലെ ഈ കളിയും തമാശയുമെല്ലാം സിനിമയിലും ഉണ്ടാകുമെന്നാണ്. ആദ്യ ദിവസം തന്നെ ആവേശം ഹിറ്റടിച്ചു. നമ്മുടെ പടം കയറ്റി വിടാന്‍ ആരുമില്ല. തട്ടത്തില്‍ മറയത്തും ഉസ്താദ് ഹോട്ടലും ഒപ്പം റിലീസ് ചെയ്തപ്പോള്‍ ഉസ്താദ് ഹോട്ടലിനേക്കാള്‍ ഒരുപടി മുകളിലായിരുന്നു തട്ടത്തിന്‍ മറയത്ത്. ചരിത്രം ആവര്‍ത്തിക്കട്ടെ എന്നൊരു സാധനം ഞാനടിച്ചു. ആവേശം സെക്കന്‍ഡ് ഹാഫില്‍ ലാഗാണെന്ന് കേട്ടല്ലോ എന്നൊരു സാധനവും കൂട്ടത്തില്‍ അടിച്ചു. ഏടന്‍ എന്നോട് വന്നു ചോദിച്ചു. നീ എന്താ അങ്ങനെ പറഞ്ഞതെന്ന്. ഞാന്‍ പറഞ്ഞു എന്തെങ്കിലും പറയണ്ടെ, പിന്നെ ഞാന്‍ പറഞ്ഞത് കൊണ്ട് ഒരുത്തനും കാര്യമായി എടുക്കില്ല എന്നാണ്. അതിന്റെ തെറി എനിക്ക് വേറെ കിട്ടി. ധ്യാന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തില്ല': രാഹുല്‍ ഈശ്വര്‍

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അടുത്ത ലേഖനം
Show comments