ഷെയിന്റെ അവസ്ഥ അവനേ മനസിലാകൂ, മാനസികമായി എന്തൊക്കെ ഫീലായെന്ന് നമുക്ക് പറയാൻ കഴിയില്ല: ദിലീപ്

ഗോൾഡ ഡിസൂസ
ശനി, 28 ഡിസം‌ബര്‍ 2019 (09:00 IST)
വെയിൽ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടർന്ന് നിർമാതാക്കളുടെ സംഘടന വിലക്കേർപ്പെടുത്തിയ യുവനടൻ ഷെയിൻ നിഗത്തെ പിന്തള്ളാതേയും അനുകൂലിക്കാതേയും നടൻ ദിലീപ്. വിഷയത്തിൽ ഷെയിന്റെ മാനസികാവസ്ഥ പരിഗണിക്കണമെന്നും നിർമാതാക്കളെ കുറ്റം പറയാൻ പറ്റില്ലെന്നുമാണ് ദിലീപ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. 
 
ഷെയിന്‍ നിഗം വിഷയം അധികം വിവാദമാക്കേണ്ട കാര്യമില്ല. എനിക്കറിയാവുന്നത് പ്രകാരം ഷെയിന്‍ നല്ല താരമാണ്. വിവാദ വന്ന ശേഷം ഷെയിനുമായി സംസാരിച്ചിട്ടില്ല. വാർത്തകൾ വായിച്ചും കേട്ടുമുള്ള അറിവേ ഉള്ളു. എന്റെ അടുത്ത സുഹൃത്തിന്റെ മകനാണ് അവര്‍. പക്ഷേ ഷെയിന്റെ മാനസിക നില അദ്ദേഹത്തിന് മാത്രമേ അറിയൂ. ഷെയിന്‍ എല്ലാ പ്രശ്‌നങ്ങളും തീര്‍ത്ത് വീണ്ടും അഭിനയം തുടരട്ടെ എന്നാണ് ആഗ്രഹമെന്ന് ദിലീപ് പറഞ്ഞു.
 
അതേസമയം, യുവതാരങ്ങൾ സെറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന നിമാതാക്കളുടെ ആരോപണത്തോടും ദിലീപ് പ്രതികരിച്ചു. നിര്‍മാതാവെന്ന നിലയില്‍ തന്റെ സെറ്റുകളില്‍ കഞ്ചാവോ മയക്കുമരുന്നോ ഉപയോഗിക്കുന്നതായി പരാതിയുണ്ടായിരുന്നില്ല. ഷെയിന്റെ സിനിമകളിലെ നിര്‍മാതാക്കളുടെ പരാതിയായിരിക്കും ചിലപ്പോള്‍ അത് എന്നും ദിലീപ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

നരേന്ദ്രമോദിയെ സുന്ദരനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കാലുകള്‍ കെട്ടിയിട്ട നിലയില്‍ പോക്‌സോ പ്രതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

അടുത്ത ലേഖനം
Show comments