Webdunia - Bharat's app for daily news and videos

Install App

ധനുഷിനെയും രജിനിയെയും മനസിൽ കണ്ടെഴുതിയത്, ഡീ ഏജിംഗ് ഇല്ലെങ്കിൽ ഗോട്ട് ഉണ്ടാകുമായിരുന്നില്ല: വെങ്കട്ട് പ്രഭു

അഭിറാം മനോഹർ
ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (19:18 IST)
തെന്നിന്ത്യന്‍ സിനിമയില്‍ ഒട്ടേറെ ആരാധകരുള്ള താരമാണ് തമിഴ് നടനായ വിജയ്. ഓരോ വിജയ് സിനിമയേയും ആഘോഷം പോലെയാണ് കേരളത്തിലെ സിനിമാപ്രേക്ഷകരും സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതായി വിജയ് പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ സിനിമ ഗോട്ട് ഈ ആഴ്ച തിയേറ്ററുകളില്‍ എത്തുകയാണ്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ സിനിമയില്‍ അച്ഛനും മകനുമായാണ് വിജയ് എത്തുന്നത്. ഡീ ഏജിംഗ് എന്ന സാങ്കേതിക വിദ്യയിലൂടെയാണ് വെങ്കട് പ്രഭു ഇത് സാധിച്ചെടുത്തത്.
 
 സിനിമയുടെ ആദ്യ ആലോചനയില്‍ ഈ 2 കഥാപാത്രങ്ങളായി മനസിലുണ്ടായിരുന്നത് മറ്റ് താരങ്ങളായിരുന്നുവെന്ന് വെങ്കട് പ്രഭു പറയുന്നു. സിനിമ എഴുതുന്ന സമയത്ത് ഡീ ഏജിംഗ് ടെക്‌നോളജിയെ പറ്റി എനിക്ക് അറിയില്ലായിരുന്നു. അച്ഛനായി രജനീ സാറും മകനായി ധനുഷുമാണ് മനസിലുണ്ടായിരുന്നത്. ഡീ ഏജിംഗ് ടെക്‌നോളജിയെ പറ്റി കൂടുതല്‍ മനസിലാക്കിയപ്പോഴാണ് വിജയ് സാറിനെ പോലൊരാള്‍ ആ രണ്ട് കഥാപാത്രങ്ങളും ചെയ്താല്‍ എങ്ങനെയുണ്ടാകുമെന്ന് ആലോചിച്ചത്. ഗലാറ്റ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ വെങ്കട് പ്രഭു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Govindachamy: ഇരുമ്പഴി മുറിച്ച നിലയില്‍, ജയിലിന്റെ പിന്നിലെ മതില്‍ചാടി രക്ഷപ്പെട്ടു; ഗോവിന്ദചാമിക്കായി തെരച്ചില്‍ ഊര്‍ജിതം

Govindachamy: പീഡന-കൊലക്കേസ് പ്രതി ഗോവിന്ദചാമി ജയില്‍ ചാടി

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് റീമയും ഭര്‍ത്താവും നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്

ബംഗ്ലാദേശികളെ പുറത്താക്കണം, കടുപ്പിച്ച് അസം, അതിർത്തികളിൽ സുരക്ഷ വർധിപ്പിച്ച് മേഘാലയ

പിഴത്തുകയിൽ നിന്ന് 16.76 ലക്ഷം തട്ടിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻ

അടുത്ത ലേഖനം
Show comments