Webdunia - Bharat's app for daily news and videos

Install App

നിശബ്ദനായി ഇരുന്നാലെ സിനിമ കിട്ടുവെങ്കിൽ ആ സിനിമ എനിക്ക് വേണ്ട: സിദ്ധാർഥ്

അഭിറാം മനോഹർ
ശനി, 28 ഡിസം‌ബര്‍ 2019 (18:06 IST)
പൗരത്വഭേദഗതി നിയമമുൾപ്പെടെ മോദി സർക്കാറിനെതിരെ വിവിധവിഷയങ്ങളിൽ ശബ്ദമുയർത്തിയിട്ടുള്ള വ്യക്തിയാണ് സിനിമാതാരം സിദ്ധാർഥ്. പൊതുവെ ഇത്തരം രാഷ്ട്രീയ അഭിപ്രായങ്ങൾ തങ്ങളുടെ അവസരങ്ങളെ ബാധിക്കുമെന്ന കാരണത്താൽ പല താരങ്ങളും തങ്ങളുടെ രാഷ്ട്രീയം പരസ്യമായി പ്രകടിപ്പിക്കാറില്ല. ഇത്തരം അഭിപ്രായങ്ങൾ മൂലം സിനിമ അവസരങ്ങൾ കുറയില്ലേ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ താരം. ഒരു അഭിമുഖത്തിനിടെയാണ് സിദ്ധാർഥ് തന്റെ നിലപാട് വ്യക്തമാക്കിയത്.
 
"നിശബ്ദനായിരുന്നാലെ ജോലി ലഭിക്കുള്ളുവെങ്കിൽ എനിക്ക് ആ ജോലി വേണ്ട. ഞാനൊരു 21ക്കാരനല്ല. അതുകൊണ്ട് തന്നെ അധികം സംസാരിക്കുന്ന കുട്ടി എന്ന വിളിയെ ഭയപ്പെടുന്നില്ല. ഇപ്പോൾ ഞാൻ സംസാരിച്ചില്ലെങ്കിൽ പിന്നെ കുറ്റബോധം തോന്നും. രാജ്യത്തെ നിശബ്ദരായിരിക്കുന്ന ഭൂരിപക്ഷത്തോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നില്ല. എന്നെപോലുള്ള അത്രയധികം പ്രിവിലേജുകളുള്ള ഒരാൾ സംസാരിച്ചിട്ടില്ലെങ്കിൽ പിന്നെ ഈ രാജ്യത്തിന്റെ അവസ്ഥ എന്താകും" സിദ്ധാർഥ് പറഞ്ഞു.
 
ഇത്രയും നാളും രാഷ്ട്രീയത്തിന്റെ പേരിൽ സിനിമയിൽ നിന്നും പ്രശ്നങ്ങളൊന്നും നേരിട്ടിട്ടില്ലെന്നും ഇനിയും അങ്ങനെ സംഭവിക്കുമെന്ന് കരുതുന്നില്ലെന്നും സിദ്ധാർഥ് കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ ഇനിമുതല്‍ ഒരു മാസം മുന്‍പേ അരവണ തയ്യാറാക്കുന്ന പതിവ് ഇല്ല; നല്‍കുന്നത് ഫ്രഷ് അരവണ മാത്രം

ട്രെയിനില്‍ കുപ്പിവെള്ള വില്‍പനക്കാരന്‍ ടിടിഇയുടെ വേഷത്തിലെത്തി ദിവസവും തട്ടിയത് പതിനായിരത്തിലേറെ രൂപ

ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യം; പ്രതിയായ സ്ത്രീയുടെ ഫോണില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകളും !

Covid: ഒറ്റദിനം 358 കോവിഡ് രോഗികള്‍; ആകെ രോഗികള്‍ 6,500 ലേക്ക്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

അടുത്ത ലേഖനം
Show comments