"സിനിമ മേഖലയിൽ വിവേചനം, കിടപ്പറ പങ്കിടാൻ ചിലർ നിർബന്ധിക്കാറുണ്ടെന്ന് നടിമാർ" ഹേമ കമ്മേഷൻ റിപ്പോർട്ട് കൈമാറി

അഭിറാം മനോഹർ
ചൊവ്വ, 31 ഡിസം‌ബര്‍ 2019 (19:12 IST)
സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ തങ്ങളുടെ റിപ്പോർട്ട് സർക്കാറിന് കൈമാറി. സിനിമയിൽ അവസരങ്ങൾക്കായി ചിലർ കിടപ്പറ പങ്കിടാൻ നിർബന്ധിക്കാറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ശക്തമായ നിയമ നടപടികളിലൂടെ മാത്രമേ സിനിമയിലെ അനീതികൾക്ക് പ്രശ്നപരിഹാരം സാധ്യമാവുകയുള്ളു. അതിനായി അതിശക്തമായ നിയമങ്ങൾ നിർമ്മിക്കുകയും ട്രൈബ്യൂണലുകൾ സ്ഥാപിക്കുകയും ചെയ്യമ്മെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. 
 
കുറ്റവാളികളെ നിശ്ചിത കാലത്തേക്ക് സിനിമ മേഖലയിൽ നിന്ന് മാറ്റിനിർത്താനുള്ള അധികാരം രൂപികരിക്കുന്ന ട്രൈബ്യൂണലുകൾക്ക് നൽകണം. മലയാള സിനിമയിൽ ആരെല്ലാം അഭിനയിക്കണം ആരെല്ലാം വേണ്ട എന്ന് തീരുമാനിക്കുന്ന ലോബി നിലനിൽക്കുന്നുണ്ട്. സിനിമയിൽ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തുന്നവരിവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. 
 
300 പെജുള്ള റിപ്പോർട്ടാണ് കമ്മീഷൻ സർക്കാറിന് സമർപ്പിച്ചത്. റിപ്പോർട്ടിനൊപ്പം ആയിരക്കണക്കിന് അനുബന്ധ രേഖകൾ, നിരവധി ഓഡിയോ,വീഡിയോ ക്ലിപ്പുകൾ,സ്ക്രീൻ ഷോട്ടുകൾ എന്നിവ അടങ്ങുന്ന പെൻഡ്രൈവും കമ്മീഷൻ സമർപ്പിച്ചിട്ടുണ്ട്.
 
പ്രമുഖ നടി ശാരദ,വത്സലകുമാരി എന്നിവരാണ് ഹേമ കമ്മീഷനിലെ മറ്റംഗങ്ങൾ.ഇവരും പ്രത്യേകം റിപ്പോർട്ടുകൾ കൈമാറിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments