Webdunia - Bharat's app for daily news and videos

Install App

ബോക്സോഫീസിൽ 25 കോടിയിലേക്ക് കുതിച്ച് മാളികപ്പുറം

Webdunia
വ്യാഴം, 12 ജനുവരി 2023 (19:38 IST)
സമീപകാല മലയാള സിനിമയിലെ ശ്രദ്ധേയമായ വിജയമായി ഉണ്ണിമുകുന്ദൻ നായകനായ മാളികപ്പുറം. 2022ലെ അവസാന റിലീസുകളിലൊന്നായി ഡിസംബർ 30നാണ് സിനിമ തിയേറ്ററുകളിലെത്തിയത്. മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും ചിത്രത്തിന് ഇപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ബോക്സോഫീസിൽ നിന്നും 25 കോടി നേടിയതായി ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ബാനറായ കാവ്യ ഫിലിം കമ്പനി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
 
ആദ്യ ദിനം തന്നെ മൗത്ത് പബ്ലിസിറ്റിയിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രത്തിന് വലിയ തോതിൽ കുടുംബ പ്രേക്ഷകരുടെ പിന്തുണയാണ് ലഭിക്കുന്നത്. രണ്ടാം വാരമെത്തിയപ്പോഴേക്കും കേരളത്തിൽ ചിത്രത്തിൻ്റെ സ്ക്രീനുകൾ ഉയർത്തിയിരുന്നു. ആദ്യ വാരത്തിൽ 140 തിയേറ്ററുകളിലുണ്ടായിരുന്ന ചിത്രം രണ്ടാം വാരം കടന്നപ്പോൾ 170 തിയേറ്ററുകളിലെത്തിയിരുന്നു.
 
നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.ണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments