എ.ആര്‍.റഹ്മാനെ അറിയില്ലെന്ന് നന്ദമുരി ബാലകൃഷ്ണ; ഭാരതരത്‌ന തന്റെ അച്ഛന്റെ കാല്‍വിരലിലെ നഖത്തിനു തുല്യമെന്നും താരം

Webdunia
ബുധന്‍, 21 ജൂലൈ 2021 (14:31 IST)
വിവാദ പരാമര്‍ശങ്ങള്‍ നടത്തി സ്ഥിരം വെട്ടിലാകുന്ന താരമാണ് തെലുങ്ക് നടന്‍ നന്ദമുരി ബാലകൃഷ്ണ. എ.ആര്‍.റഹ്മാനെ അറിയില്ലെന്ന് പറഞ്ഞാണ് നന്ദമുരി ഇത്തവണ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. കൂടാതെ ഭാരതത്തിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരത്തെ നന്ദമുരി അവഹേളിക്കുകയും ചെയ്തു. 
 
'എ.ആര്‍.റഹ്മാന്‍ എന്നു വിളിക്കുന്ന ഒരാള്‍ ഓസ്‌കര്‍ അവാര്‍ഡ് നേടിയതായി ഞാന്‍ കേട്ടു. ഈ റഹ്മാന്‍ ആരാണെന്ന് എനിക്കറിയില്ല. ആരാണ് എ.ആര്‍.റഹ്മാന്‍,' നന്ദമുരി ചോദിച്ചു. 
 
അവാര്‍ഡുകളെല്ലാം തന്റെ കാലിനു തുല്യമാണെന്നും നന്ദമുരി പറഞ്ഞു. തെലുങ്ക് സിനിമയ്ക്ക് തന്റെ കുടുംബം നല്‍കിയ സംഭാവനയ്ക്ക് തുല്യമല്ല ഒരു അവാര്‍ഡ് എന്നും അദ്ദേഹം പറഞ്ഞു. 'ഭാരതരത്ന ഒക്കെ എന്റെ അച്ഛന്റെ കാല്‍വിരലിലെ നഖത്തിനു സമം. എന്റെ അച്ഛനോ കുടുംബമോ അല്ല അവാര്‍ഡുകളാണ് മോശം,' എന്നാണ് ബാലകൃഷണയുടെ വാക്കുകള്‍. ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണുമായി നന്ദമുരി സ്വയം താരതമ്യപ്പെടുത്തുകയും ചെയ്തു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

അടുത്ത ലേഖനം
Show comments