Webdunia - Bharat's app for daily news and videos

Install App

കൊല്ലം സുധിയുടെ ഓര്‍മ്മകള്‍ക്ക് ഇന്നേക്ക് ഒരു വര്‍ഷം,വേദനയോടെ പ്രിയപ്പെട്ടവനെ ഓര്‍ത്ത് കുടുംബവും കൂട്ടുകാരും

കെ ആര്‍ അനൂപ്
ബുധന്‍, 5 ജൂണ്‍ 2024 (10:59 IST)
കൊല്ലം സുധിയുടെ അവസാന സ്റ്റേജ് പരിപാടി വടകര ക്രാഫ്റ്റ് വില്ലേജില്‍ ഫ്‌ലവേഴ്‌സും 24 ചാനലും ഒരുക്കിയ ഷോ ആയിരുന്നു.നടന്‍ ജഗദീഷിനേയും സുരേഷ് ഗോപിയേയും അനുകരിച്ചാണ് സുധി അന്ന് കൈയ്യടി വാങ്ങിയത്. ഇന്നേക്ക് ഒരു വര്‍ഷം മുമ്പ്, ഈ പരിപാടി അവതരിപ്പിച്ച് മടങ്ങവേ ഉണ്ടായ അപകടത്തെ തുടര്‍ന്നായിരുന്നു കൊല്ലം സുധി വിട പറഞ്ഞത്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്നേക്ക് ഒരു വര്‍ഷം.  
 
കൂട്ടുകാരും പ്രിയപ്പെട്ടവരും കൊല്ലം സുധിയുടെ ഓര്‍മ്മകളിലാണ്.അച്ഛന്‍ പോയെങ്കിലും എന്നും കൂടെയുണ്ടാവണമെന്ന ആഗ്രഹം കൊല്ലം സുധിയുടെ മകന്‍ രാഹുലിന്റെ ഉള്ളില്‍ എപ്പോഴും ഉണ്ടായിരുന്നു. ചിരിക്കുന്ന സുധിയുടെ മുഖം കയ്യില്‍ പച്ച കുത്തിയിരുന്നു രാഹുല്‍.'നൗ ആന്‍ഡ് ഫോര്‍എവര്‍' (ഇപ്പോഴും ഇപ്പോഴും) എന്നാണ് ടാറ്റുവില്‍ എഴുതിയിരിക്കുന്നത്.
 
സ്റ്റേജ് പ്രോഗ്രാമുകള്‍ക്ക് പോകുമ്പോഴും കുഞ്ഞിനെ ഒപ്പം കൂട്ടുമായിരുന്നു സുധി. മറ്റാരും നോക്കാനില്ലാത്തതിനാല്‍ ടെന്‍ഷനടിച്ചാണ് സ്റ്റേജില്‍ പരിപാടി അവതരിപ്പിച്ചിരുന്നതെന്ന് സുധി പറഞ്ഞിട്ടുമുണ്ട്. അത്രമാത്രം കഷ്ടപ്പെട്ട് തന്നെ വളര്‍ത്തിയ അച്ഛനെ എന്നും കൂടെ വേണമെന്ന തോന്നലാണ് കയ്യില്‍ ടാറ്റുവായി മാറിയത്. സുധിയുടെ ഭാര്യ രേണുവും ഇളയ മകനും പതിയെ പഴയ ജീവിതത്തിലേക്ക് തിരിച്ചു നടക്കുകയാണ്. സുധിയുടെ ആഗ്രഹം പോലെ അവര്‍ ഒരു കുഞ്ഞു വീട് വെക്കുന്നുണ്ട്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel vs Iran: ലോകത്തെ യുദ്ധമുനമ്പിലേക്ക് തള്ളിയിട്ട് ഇസ്രയേല്‍; ഇറാന്റെ ആണവ നിലയങ്ങള്‍ തകര്‍ത്തു, ഉഗ്രസ്‌ഫോടനം, അടിയന്തരാവസ്ഥ

Air India Plane Crash: ഭാര്യയെയും മക്കളെയും യുകെയില്‍ എത്തിക്കാന്‍ പ്രതീക് അതിയായി ആഗ്രഹിച്ചു; ആകാശദുരന്തം കവര്‍ന്നെടുത്ത 'ചിരി'

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അടുത്ത ലേഖനം
Show comments