Webdunia - Bharat's app for daily news and videos

Install App

'ആത്മബന്ധം കൊണ്ടാണെന്ന് പറയാന്‍ പറ്റില്ല'; മമ്മൂട്ടിക്കൊപ്പം എപ്പോഴും നടക്കുന്നതിനെ കുറിച്ച് പിഷാരടി

Webdunia
വെള്ളി, 22 ഏപ്രില്‍ 2022 (15:22 IST)
എപ്പോഴും മമ്മൂട്ടിക്കൊപ്പം നിഴലുപോലെ നടക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി നടനും സംവിധായകനുമായ രമേഷ് പിഷാരടി. തന്റെ ആഗ്രഹം കൊണ്ടാണ് മമ്മൂട്ടിക്കും നടക്കുന്നതെന്ന് പിഷാരടി പറഞ്ഞു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
'കുറേ സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കൂടെ പോകാറുണ്ട്. അത് ഭയങ്കരമായ ആത്മബന്ധം കാരണമൊന്നും അല്ല. അതിനെ ആത്മബന്ധം എന്ന് പേരിട്ട് വിളിക്കാന്‍ പറ്റില്ല. കാരണം, അദ്ദേഹത്തിന്റെ ആത്മബന്ധങ്ങളും സൗഹൃദങ്ങളും സുഹൃത്തുക്കളുമൊക്കെ വേറെ ആള്‍ക്കാരാണ്, വേറെ പലരുമാണ്. അദ്ദേഹത്തിന്റെ കൂടെ പോകുമ്പോള്‍ എന്റെയൊരു ആഗ്രഹമാണ് അവിടെ നടക്കുന്നത്. ഞാനത് വലിയ ആഗ്രഹത്തോടേയും അഭിമാനത്തോടേയും സന്തോഷത്തോടേയും ചെയ്യുന്ന കാര്യമാണ്. അതൊരു ചെറിയ കാര്യമല്ല. ഞാന്‍ ആഗ്രഹിച്ച് ആഗ്രഹിച്ച് അവിടെ എത്തുന്നതാണ്. അദ്ദേഹത്തെ പോലെ ജീവിതാനുഭവവും കലാരംഗത്തെ അനുഭവവും ഉള്ള ഒരാളുടെ കൂടെ പോകുമ്പോള്‍ കാണുമ്പോഴെല്ലാം നമുക്ക് ഓരോന്ന് ചോദിച്ചുകൊണ്ടിരിക്കാം. കണ്ട സിനിമകള്‍, പഴയ സിനിമകള്‍ എന്നിവയെ കുറിച്ചൊക്കെ സംസാരിക്കാം,' പിഷാരടി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക്

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ വിവിധ ഒഴിവുകള്‍

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രുപയുടെ പദ്ധതി

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ശേഖരം കാണിച്ച് ഇറാൻ്റെ മറുപടി

അടുത്ത ലേഖനം
Show comments