Webdunia - Bharat's app for daily news and videos

Install App

വിക്രമിന്‍റെ തമിഴ് ചിത്രത്തില്‍ നിന്ന് ഷെയ്‌ന്‍ നിഗമിനെ പുറത്താക്കി !

ഗേളി ഇമ്മാനുവല്‍
വെള്ളി, 31 ജനുവരി 2020 (15:15 IST)
വിക്രം നായകനാകുന്ന പുതിയ തമിഴ് സിനിമ ‘കോബ്ര’ ചിത്രീകരണം പുരോഗമിക്കുകയാണ്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ മലയാളി താരം ഷെയ്‌ന്‍ നിഗം സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോള്‍ ഷെയ്‌നെ ആ ചിത്രത്തില്‍ നിന്ന് മാറ്റിയിരിക്കുകയാണ്. 
 
കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് കൌണ്‍സിലുമായി ഷെയ്‌ന്‍ നിഗം പ്രശ്‌നത്തിലായതിനാലാണ് അദ്ദേഹത്തെ സഹകരിപ്പിക്കേണ്ടതില്ലെന്ന് തമിഴ് സിനിമാ പ്രവര്‍ത്തകര്‍ തീരുമാനിച്ചതെന്നാണ് സൂചന. ഷെയ്‌ന് പകരം ‘കോബ്ര’യില്‍ മലയാളിതാരമായ സര്‍ജാനോ ഖാലിദ് അഭിനയിക്കും.
 
ജൂണ്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ സര്‍ജാനോ ഖാലിദ്, മോഹന്‍ലാല്‍ ചിത്രമായ ബിഗ് ബ്രദറിലും ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 
 
ഡിമോണ്ടി കോളനി, ഇമൈക്കാ നൊടികള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജയ് ജ്ഞാനമുത്തുവിന്‍റെ മൂന്നാം സംവിധാന സംരംഭമാണ് കോബ്ര. എ ആര്‍ റഹ്‌മാനാണ് ഈ സിനിമയുടെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

രാജ്യത്ത സജീവ കൊവിഡ് കേസുകള്‍ കുറയുന്നു; മരണസംഖ്യ കൂടുന്നു, കേരളത്തില്‍ മാത്രം ഒറ്റദിവസം ഏഴ് മരണം

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

Israel - Iran Conflict: ഇസ്രായേൽ ആക്രമണത്തിൽ ഇറാനിൽ 224 മരണം, ഇൻ്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments