ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെയ്‌ക്കുമെന്ന് പറഞ്ഞു, സമൂഹത്തിന് നൽകുന്ന സന്ദേശം ശരിയല്ല: മാലാ പാർവതി

Webdunia
തിങ്കള്‍, 2 മെയ് 2022 (14:42 IST)
അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പരാതി പരിഹാര സമിതിയിൽ നിന്നും നടിമാരായ ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെയ്ക്കുമെന്ന് പറഞ്ഞതായി മാലാ പാർവതി. സമിതിയിൽ നിന്ന് രാജിവെച്ചതിനെ പറ്റി മാധ്യമങ്ങളോട് സംസാരിക്കവെയാണ് മാലാ പാർവതി ഇക്കാര്യം പറഞ്ഞത്. താൻ ഐ‌സിസിയിൽ നിന്ന് മാത്രമാണ് രാജിവെച്ചതെന്നും അമ്മയിൽ അംഗമായി തുടരുമെന്നും മാലാ പാർവതി പറഞ്ഞു.
 
ഇരയുടെ പേര് പറയുന്നത് ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമാണ്. പെൺകുട്ടിയും വിജയ് ബാബുവും തമ്മിലുള്ള ബന്ധമെന്താണ്, അതിനുള്ള തെളിവ് അദ്ദേഹത്തിന്റെ കയ്യിലുണ്ട് എന്നെല്ലാം അംഗീകരിക്കുമ്പോൾ പോലും പേര് പറഞ്ഞ നടപടിയെ അംഗീകരിക്കാൻ പറ്റില്ല. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അദ്ദേഹത്തിൽ നിന്ന് കത്ത് വാങ്ങുമെന്ന് പ്രതീക്ഷിച്ചില്ല.
 
പ്രസ് റിലീസിൽ വിജയ് ബാബു സ്വമേധയാ മാറി നിൽക്കുന്നു എന്നാണ് പറയുന്നത്. അമ്മ ആവശ്യപ്പെട്ടതായി ഒരു വാക്കില്ല. അത് അച്ചടക്ക്അ നടപടിയായി കാണുന്നില്ല. ഇത് സമൂഹമത്തിന് നൽകുന്ന മെസ്സേജ് ശരിയാണോയെന്ന് സംശയിക്കുന്നു. മാലാ പാർവതി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡോക്ടറുടെ 8 വര്‍ഷത്തെ പോരാട്ടം: തെറ്റിദ്ധരിപ്പിക്കുന്ന ORS പാനീയങ്ങള്‍ FSSAI നിരോധിക്കുന്നു

അമീബിക് മസ്തിഷ്‌ക ജ്വരത്തിനും തെരുവ് നായ്ക്കളുടെ ശല്യത്തിനും കാരണം കേരളത്തിലെ മാലിന്യ സംസ്‌കരണത്തിലെ അപാകതയാണെന്ന് ഡോ ഹാരിസ് ചിറക്കല്‍

നെതന്യാഹു രാജ്യത്ത് പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments