Webdunia - Bharat's app for daily news and videos

Install App

ചെന്നൈ സൂപ്പർ കിംഗ്സിനെ പുകഴ്ത്തിയത് തമിഴ്‌നാട്ടിന് പുറത്തുള്ളവർക്ക് ദഹിച്ചില്ല, ഗോട്ട് നെഗറ്റീവ് റിവ്യൂകളുടെ കാരണം പറഞ്ഞ് വെങ്കട് പ്രഭു

അഭിറാം മനോഹർ
ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (15:35 IST)
സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെന്ന് തമിഴ് സൂപ്പര്‍ താരം വിജയ് പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകര്‍ ഏറെ കാത്തിരുന്ന വിജയ് സിനിമയാണ് ഗോട്ട്. വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ പുറത്തിറങ്ങിയ സിനിമയായ ഗോട്ടിന് പക്ഷേ സമ്മിശ്രമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തമിഴ്നാട്ടില്‍ മികച്ച അഭിപ്രായം സിനിമയ്ക്ക് ലഭിക്കുമ്പോഴും മറ്റ് സംസ്ഥാനങ്ങളില്‍ പ്രതീക്ഷിച്ച റിപ്പോര്‍ട്ടല്ല സിനിമയ്ക്ക് ലഭിക്കുന്നത്.
 
 ഇപ്പോഴിതാ ഈ സമ്മിശ്രപ്രതികരണങ്ങള്‍ക്ക് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ വെങ്കട് പ്രഭു. മുംബൈ ഇന്ത്യന്‍സിന്റെയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെയും ആരാധകര്‍ക്ക് സിനിമയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പുകഴ്ത്തുന്നത് ഇഷ്ടമായി കാണില്ലെന്നും എന്നാല്‍ ഒരു ചെന്നൈ ആരാധകനായതിനാല്‍ ഇതില്‍ തനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും വെങ്കട് പ്രഭു പറഞ്ഞു.
 
 അതേസമയം സിനിമയുടെ രണ്ടാം ഭാഗവും പുറത്തിറങ്ങുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. രണ്ടാം ഭാഗത്തിനുള്ള സാധ്യതകള്‍ തുറന്നിട്ടാണ് ആദ്യഭാഗം അവസാനിച്ചത്. ഗോട്ട് വേഴ്‌സസ് ഒജിയെന്നാകും രണ്ടാം ഭാഗത്തിന്റെ പേര്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments