ഉദയകൃഷ്ണ ഇതുവരെ എഴുതാത്ത തരത്തിലുള്ള തിരക്കഥ, മലയാളത്തില്‍ ചര്‍ച്ച ചെയ്യാത്ത ടോപ്പിക്കുകള്‍ സിനിമയിലുണ്ട്; മോണ്‍സ്റ്ററിനെ കുറിച്ച് സംവിധായകന്റെ വാക്കുകള്‍

Webdunia
ബുധന്‍, 9 മാര്‍ച്ച് 2022 (08:20 IST)
മോഹന്‍ലാലിന്റെ വരാനിരിക്കുന്ന ചിത്രം മോണ്‍സ്റ്റര്‍ ഒരു മാസ് സിനിമയേ അല്ലെന്ന് സംവിധായകന്‍ വൈശാഖ്. ആരാധകര്‍ പ്രതീക്ഷിക്കുന്നതില്‍ നിന്ന് വളരെ വ്യത്യസ്തമാണ് സിനിമയെന്ന് വൈശാഖ് മുന്നറിയിപ്പ് നല്‍കി. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോണ്‍സ്റ്റര്‍ ഒരു സോ കോള്‍ഡ്, ഹൈ വോള്‍ട്ടേജ് മാസ് സിനിമയേ അല്ല. പൂര്‍ണമായി ഒരു ത്രില്ലര്‍ ചിത്രമാണ്. ത്രില്ലര്‍ ഏത് വിഭാഗമാണെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. മോഹന്‍ലാലിന്റെ കഥാപാത്രത്തിനു ഒരുപാട് ഷെയ്ഡുകള്‍ ഉണ്ടെന്നും വൈശാഖ് പറഞ്ഞു.
 
വളരെ എക്‌സൈറ്റഡ് ആയ തിരക്കഥയാണ്. ഉദയകൃഷ്ണയുടെ തിരക്കഥകളില്‍ വളരെ വ്യത്യസ്തമായ ഒന്നാകും. പുതിയൊരു ട്രീറ്റ്‌മെന്റ് ആയിരിക്കും. ഉദയകൃഷ്ണയുടെ കരിയറിലെ ഏറ്റവും മികച്ച തിരക്കഥ എന്ന് വേണമെങ്കില്‍ പറയാവുന്ന ഒന്ന്. തന്നെ വളരെയധികം ഈ ചിത്രം എക്‌സൈറ്റ് ചെയ്യിപ്പിച്ച ചിത്രമാണ് മോണ്‍സ്റ്റര്‍ എന്നും വൈശാഖ് പറഞ്ഞു. മലയാളത്തില്‍ ഇതുവരെ ചര്‍ച്ച ചെയ്യാത്ത പല ടോപ്പിക്കുകളും സിനിമയില്‍ ഉണ്ടെന്നാണ് വൈശാഖ് പറയുന്നത്. മോണ്‍സ്റ്റര്‍ ഉടന്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. മോഹന്‍ലാലിന്റെ ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

പേട്ട റെയില്‍വേ ആശുപത്രിയിലെ ടോയ്ലറ്റില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി; പ്രദേശത്ത് കര്‍ശന നിരീക്ഷണം

കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം; സ്‌ക്രീൻ ടൈം നിയന്ത്രിക്കാൻ നിയമം

തൃശൂർ വെടിമരുന്ന് ദുരന്തം: മരിച്ചവരുടെ എണ്ണം 15 ആയി

അടുത്ത ലേഖനം
Show comments