കൊവിഡ്: തേക്കിന്‍മൂട് ബണ്ട് കോളനിയില്‍ ആശങ്കയേറുന്നു

എ കെ ജെ അയ്യര്‍
ചൊവ്വ, 4 ഓഗസ്റ്റ് 2020 (11:56 IST)
തലസ്ഥാന നഗരിയിലെ കോവിഡ് വ്യാപനം ഉയരുന്നതു അധികാരികള്‍ക്ക് തലവേദന ആയതിനൊപ്പം തേക്കിന്‍മൂട് ബണ്ട്  കോളനിയിലെ വ്യാപനം ആശങ്കയേറ്റുന്നു. ഇവിടത്തെ കോവിഡ് വ്യാപനം അതിവേഗത്തില്‍ ഉണ്ടാവുന്നതിനു തെളിവാണ് കേവലം അഞ്ചു ദിവസം കൊണ്ട് ഇവിടെ 59 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
 
എല്ലാവര്ക്കും സമ്പര്‍ക്കം മൂലമാണ് രോഗമുണ്ടായത് എന്ന കാര്യം ആരോഗ്യ വകുപ്പ് അധികാരികള്‍ക്കൊപ്പം നഗരസഭയെയും ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഇവിടത്തെ രോഗ പ്രതിരോധത്തിന് ഇവിടത്തെ ഇടുങ്ങിയ വഴികളും തൊട്ടുതൊട്ടുള്ള വീടുകളും വെല്ലുവിളികളാണ്. മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഒരു സ്ത്രീയ്ക്കാണ്  രോഗ രക്ഷണങ്ങള്‍ ആദ്യം പ്രകടമായത്. തുടര്‍ന്ന് ഇവരുടെ  സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന  പന്ത്രണ്ട് പേരെ പരിശോധിച്ചപ്പോള്‍ നെഗറ്റീവായിരുന്നു ഫലം. എന്നാല്‍ തുടര്‍ന്ന് ഇവര്‍ക്കൊപ്പം മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവരെ പരിശോധിച്ചപ്പോള്‍ മിക്കവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
 
കുന്നുകുഴി, പട്ടം വാര്‍ഡുകളുടെ അതിര്‍ത്തിയിലുള്ള ബണ്ട് കോളനിയില്‍  112 കുടുംബങ്ങളിലായി 600 പേരാണുള്ളത്. രോഗബാധ വീണ്ടും അതിക്രമിക്കാതിരിക്കാന്‍ നഗരസഭയും അധികാരികളും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണിവിടെ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാവിലെ എഴുന്നേറ്റാൽ ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കൂ

ഐസ്‌ക്രീം കഴിക്കുമ്പോള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയ്ക്ക് എന്ത് സംഭവിക്കും

വേനല്‍ക്കാലത്ത് കാലുകളില്‍ നീരോ; കാരണങ്ങളും ലക്ഷണങ്ങളും അറിയൂ

പഴങ്ങളും പച്ചക്കറികളും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനം; കാരണം കീടനാശിനികള്‍

ഒരു ദിവസം എത്ര നേരം ഭക്ഷണം കഴിക്കണം? പോഷകാഹാര വിദഗ്ധര്‍ വിശദീകരിക്കുന്നു

അടുത്ത ലേഖനം
Show comments