ഓര്‍മ്മയില്‍ 1992ലെ ലോകകപ്പ്, പാകിസ്ഥാന്‍ നായകന്‍ കപ്പുയര്‍ത്തിയ നിമിഷങ്ങള്‍ !

ജോര്‍ജി സാം
ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (22:18 IST)
ക്രിക്കറ്റ് ചരിത്രത്തിന് ഒരിക്കലും മറക്കാന്‍ സാധിക്കാത്തതാണ് 1992 ലോകകപ്പ്. ആധുനിക ക്രിക്കറ്റിലെ തുടക്കം കുറിക്കലിനും, ലോകോത്തര താരങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് സാക്ഷ്യം വഹിച്ച ലോകകപ്പ്. ഫൈനലില്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തി പാകിസ്ഥാന്‍ ചരിത്രം കുറിച്ചപ്പോള്‍ ക്രിക്കറ്റ് ലോകത്തിന് അതൊരു പുതുവസന്തമായിരുന്നു.
 
ഇന്നത്തെ ടെസ്‌റ്റ് വേഷങ്ങളായിരുന്നു അന്നുവരെ ഏകദിന ക്രിക്കറ്റില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ കളറുള്ള ജേഴ്‌സികളും, മത്സരങ്ങള്‍ പകലും രാത്രിയുമായി നടന്നതും 1992 ലോകകപ്പിലായിരുന്നു. ക്രിക്കറ്റിലെ വിലക്ക് മാറി ദക്ഷണാഫ്രിക്ക കളത്തില്‍ തിരികെയെത്തിയപ്പോള്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ബ്രയന്‍ ലാറ, ഇന്‍ സമാം ഉള്‍ഹഖ്, മാര്‍ക്ക് വോ തുടങ്ങിയ ഇതിഹാസ താരങ്ങള്‍ ഉയര്‍ത്തെഴുന്നേറ്റ വേദികള്‍ കൂടിയായിരുന്നു. ഒരു ഫീല്‍ഡര്‍ എങ്ങനെ ഫീല്‍ഡ് ചെയ്യണമെന്ന് ജോണ്ടി റോഡ്സ് ക്രിക്കറ്റ് ലോകത്തിന് കാണിച്ചുകൊടുത്ത വേള കൂടിയായിരുന്നു അത്.
 
എട്ട് രാജ്യങ്ങള്‍ തമ്മില്‍ ആദ്യ റൌണ്ടില്‍ ഏറ്റുമുട്ടുകയും അതില്‍ നിന്ന് മികച്ച നാല് പേര്‍ സെമിയെലുത്തുന്ന രീതിയുമായിരുന്നു അന്ന് പിന്തുടര്‍ന്നിരുന്നത്. ഓക്‍ലന്‍ഡില്‍ നടന്ന ആദ്യസെമിയില്‍ ന്യൂസിലന്‍ഡും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരികയായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത കിവികള്‍ മാര്‍ട്ടിന്‍ ക്രോ (91), റൂഥര്‍ ഫോര്‍ഡ് (50) എന്നിവരുടെ മികവില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 267 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന്‍ ഇന്‍സമാം ഉള്‍ ഹഖ് (60) മിയാന്‍ ദാദ് (57*) എന്നിവരുടെ മികവില്‍ 49മത് ഓവറില്‍ നാല് വിക്കറ്റ് ജയത്തോടെ ഫൈനലിലേക്ക് ചുവടുവെക്കുകയായിരുന്നു.
 
രണ്ടാം സെമിയില്‍ ഇംഗ്ലണ്ട് ദക്ഷണാഫ്രിക്ക പോരാട്ടമായിരുന്നു. സിഡ്‌നിയില്‍ നടന്ന 45 ഓവര്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ഗ്രേം ഹിക്ക് (83), അലക്‍സ് സ്റ്റ്യുവര്‍ട്ട് (33) എന്നിവരുടെ മികവില്‍ 252 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷണാഫ്രിക്ക മഴ നിയമപ്രകാരം പുറത്താകുകയും ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിക്കുകയുമായിരുന്നു.
 
ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ ഇമ്രാന്‍ ഖാന്‍ (72), മിയാന്‍ ദാദ് ( 58) എന്നിവരുടെ മികവില്‍ 249 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ട് 49.2 ഓവറില്‍ 227 റണ്‍സിന് പുറത്താകുകയായിരുന്നു. വാസിം അക്രം മാന്‍ ഓഫ് ദ മാച്ച് ആയ മത്സരത്തില്‍ പാകിസ്ഥാന്‍ കപ്പുയര്‍ത്തുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിക്ക് വലയ്ക്കുന്നു, ആദ്യഘട്ടത്തിലെ ലോകകപ്പ് മത്സരങ്ങൾ ഹെയ്സൽവുഡിന് നഷ്ടമാകും

കളിക്കാൻ പറഞ്ഞാൽ ഇറങ്ങും, ഒന്നും ഞങ്ങളുടെ കയ്യിലല്ല: ലോകകപ്പ് വിവാദത്തിൽ പ്രതികരിച്ച് പാക് നായകൻ

Sanju Samson : ലോകകപ്പിന് മുൻപെ സഞ്ജുവിന് ഒരു അവസരം കൂടെ, ദക്ഷിണാഫ്രിക്കക്കെതിരെ ഓപ്പൺ ചെയ്യാൻ സാധ്യത

ഇഷാനടിച്ചത് വെറുമൊരു സെഞ്ചുറിയല്ല, സെലക്ടർമാക്കുള്ള കൃത്യമായ മറുപടി: അശ്വിൻ

T20 Worldcup 26 : കളിക്കുന്നതും കളിക്കാത്തതും പാകിസ്ഥാന്റെ ഇഷ്ടം, മത്സരത്തിനായി ഇന്ത്യന്‍ ടീം കൊളംബോയിലേക്ക് പോകും

അടുത്ത ലേഖനം
Show comments