Webdunia - Bharat's app for daily news and videos

Install App

കളി കോഹ്ലിയോട് വേണ്ട, ഇതൊരു പാഠം !

ഗോൾഡ ഡിസൂസ
ശനി, 7 ഡിസം‌ബര്‍ 2019 (11:48 IST)
ഹൈദരാബാദ് ട്വന്റി20യിൽ ഇന്ത്യയ്‌ക്കെതിരെ ‘സിക്സ് മഴ’ പെയ്യിച്ച് വിൻഡീസ് കൂറ്റൻ സ്കോർ കുറിക്കുമ്പോൾ ഗ്യാലറി നിശബ്ദമായിരുന്നു. ഇന്ത്യൻ ആരാധകർ ആശങ്കയിലായിരുന്നു. പക്ഷേ, അവരുടെ പ്രതീക്ഷ വിരാട് കോഹ്ലിയെന്ന റൺ മെഷീനിലായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റിൻഡീസ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ നേടിയ 207 എന്ന റൺസ് അത്ര ചെറുതായിരുന്നില്ല. 
 
ഇത്രയും കൂറ്റൻ സ്കോർ പിന്തുടർന്ന് പിടിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ച് ഒരു വെല്ലുവിളി തന്നെയായിരുന്നു. പ്രത്യേകിച്ചും ട്വിന്റി 20യിൽ ഇത്രയും വലിയ സ്കോർ ഇന്ത്യ പിന്തുടർന്നിട്ടില്ലെന്നിരിക്കെ. പക്ഷേ, ഇന്ത്യയ്ക്ക് കോഹ്ലിയെന്ന മനുഷ്യനുണ്ടായിരുന്നു. അസാധ്യമായത് സാധ്യമാക്കുക എന്നത് കോഹ്ലിക്ക് ശീലമാണല്ലോ. എട്ടു പന്തും ആറു വിക്കറ്റും ബാക്കിനിർത്തി ഇന്ത്യ വിജയലക്ഷ്യം മറികടന്നപ്പോൾ അക്ഷരാർത്ഥത്തിൽ ഇന്ത്യ ആവേശഭരിതരായിരുന്നു. അത്രമേൽ മികച്ചതും അമ്പരപ്പിക്കുന്നതുമായ മത്സരമായിരുന്നു. 
 
വിൻഡീസിനെതിരെ ലോകേഷ് രാഹുൽ പുറത്തായ ശേഷമായിരുന്നു കോലിയുടെ ശത്രുസംഹാരം ആരംഭിച്ചത്. 35 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതമാണ് അർധസെഞ്ചുറി പൂർത്തിയാക്കി. ഇതോടെ രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ തവണ 50 കടക്കുന്ന താരമെന്ന നേട്ടം കോലി ഒറ്റയ്ക്ക് സ്വന്തമാക്കി. ഇതുവരെ രോഹിത് ശർമയ്ക്കൊപ്പമായിരുന്നു താരം. തകർത്തടിച്ച് മുന്നേറിയ കോലി ഒടുവിൽ എട്ടു പന്തു ബാക്കിനിർത്തി ഇന്ത്യയെ വിജയത്തിലെത്തിച്ചു.
 
ശിഖർ ധവാനു പരിക്കേറ്റ് പുറത്തായ സാഹചര്യത്തിൽ കെ എൽ രാഹുലായിരുന്നു ഓപ്പണിംഗ് ചെയ്തത്. ഒരു വശത്ത് രോഹിത് ആത്മവിശ്വാസമില്ലാതെ പതറുമ്പോഴും ടീമിനായി ശക്തമായ അടിത്തറ പാകാൻ രാഹുലിനായി. 37 പന്തിൽ അഞ്ചു ഫോറും രണ്ടു സിക്സും സഹിതം ഏഴാം ട്വന്റി20 അർധസെഞ്ചുറിയും നേടിയ രാഹുൽ 62 റൺസെടുത്തപ്പോഴാണ് പുറത്തായത്. 
 
ബാറ്റിങ്ങിൽ വിൻഡീസ് തിളങ്ങിയെങ്കിലും ബോളിങ്ങിൽ ദയനീയമായിരുന്നു വിൻഡീസിന്റെ അവസ്ഥ. ഒന്‍പത് പന്തില്‍ 18 റണ്‍സാണ് റിഷഭ് നേടിയത്. വിക്കറ്റിനു പിന്നിലും ഭേദപ്പെട്ട പ്രകടനമായിരുന്നു പന്ത് കാഴ്ച വെച്ചത്. അതിനാൽ, ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ കഴിഞ്ഞ സഞ്ജു സാംസൺ ഇത്തവണയും സൈഡ് ബഞ്ചിൽ തന്നെ ഇരിക്കേണ്ടി വരുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Jasprit Bumrah: ബെന്‍ സ്റ്റോക്‌സ് പോലും ഇതിലും വേഗതയില്‍ പന്തെറിയും; ബുംറയ്ക്ക് എന്താണ് സംഭവിക്കുന്നത്?

India vs England, 4th Test: 'കളി കൈവിട്ട് ഇന്ത്യ, പ്രതിരോധത്തില്‍'; ഗില്ലും പിള്ളേരും നാണക്കേടിലേക്കോ?

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

Joe Root: റൂട്ടിനു മുന്നില്‍ ഇനി സച്ചിന്‍ മാത്രം; ടെസ്റ്റ് ഫോര്‍മാറ്റിലെ 'ഗോട്ട്' റൂട്ടിലേക്ക്

India vs England, 3rd Test: പന്ത് ഒറ്റക്കാലിൽ വന്നടിച്ച റൺസാണ് ഇന്ത്യ വെറുതെ പാഴാക്കുന്നത്, ക്യാപ്റ്റൻസിയെ പറ്റി ഗില്ലിനെ ധാരണയില്ല, നിർത്തിപൊരിച്ച് നാസർ ഹുസൈൻ

അടുത്ത ലേഖനം
Show comments