ഡികെയ്ക്ക് നന്ദി; ആ കളി തോറ്റിരുന്നെങ്കിലോ? വിജയ് ശങ്കറിന് അത് ചിന്തിക്കാനാവില്ല!

Webdunia
വെള്ളി, 23 മാര്‍ച്ച് 2018 (16:06 IST)
ഒരു പുതുമുഖതാരത്തിന് ലഭിക്കാവുന്ന ഏറ്റവും മികച്ച തുടക്കമായിരുന്നു അത്. വിജയ് ശങ്കര്‍ ടീം ഇന്ത്യയുടെ പാഡണിഞ്ഞത് ഇന്ത്യ - ബംഗ്ലാദേശ് ട്വന്‍റി20 ഫൈനലിലായിരുന്നു. ആദ്യകളി ജയിക്കുക എന്നത് ഒരു രാശിയാണെന്ന് പറയാം. ആ അര്‍ത്ഥത്തില്‍ വിജയ്ശങ്കര്‍ ഭാഗ്യവാനാണ്, കളി ജയിച്ചു. എന്നാല്‍ വിമര്‍ശനങ്ങളുടെ കൂരമ്പുകളാണ് മത്സരശേഷം വിജയ് ശങ്കറിനെ കാത്തിരുന്നത്.
 
കളി തോറ്റിരുന്നെങ്കില്‍ വിമര്‍ശനം എല്ലാ അതിരും ഭേദിക്കുമായിരുന്നു എന്നോര്‍ക്കുമ്പോള്‍ വിജയ് ശങ്കര്‍ ആശ്വസിക്കുന്നുണ്ടാവും. കളി തോറ്റിരുന്നെങ്കില്‍ അതിന് പ്രധാന ഉത്തരവാദി ആയി അറിയപ്പെടാനാവുമായിരുന്നു ഈ യുവതാരത്തിന്‍റെ വിധി. എന്നാല്‍ ഡി കെ എന്ന ദിനേശ് കാര്‍ത്തിക് അവസാനപന്തില്‍ നേടിയ മാജിക് സിക്സ് കൊണ്ട് മാറ്റിക്കുറിച്ചത് വിജയ് ശങ്കറിന്‍റെ തലേവര കൂടിയാണ്.
 
ഇന്ത്യ - ബംഗ്ലാദേശ് മത്സരത്തിന്‍റെ അവസാന ഓവര്‍ ആയിരിക്കും ഏവരും ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാവുക. എന്നാല്‍ വിജയ് ശങ്കറിന് ആ മത്സരത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തത് പതിനെട്ടാമത്തെ ഓവറാണ്. മുസ്താഫിസുര്‍ റഹ്‌മാന്‍ എറിഞ്ഞ ആ ഓവറില്‍ നാലുപന്തുകളാണ് വിജയ് ശങ്കര്‍ പാഴാക്കിയത്. ഇന്ത്യയെ ആശങ്കയുടെ മുള്‍‌മുനയിലേക്ക് നയിച്ചത് ആ ഓവറായിരുന്നു.
 
അതിനുശേഷം ഒരു മിറക്കിള്‍ സംഭവിക്കണമായിരുന്നു ഇന്ത്യയ്ക്ക് മത്സരത്തിലേക്ക് തിരിച്ചുവരാന്‍. അത് ദിനേശ് കാര്‍ത്തിക്കിലൂടെ സംഭവിച്ചു. പത്തൊമ്പതാം ഓവറില്‍ സ്വപ്നതുല്യമായ ബാറ്റിംഗ് കാര്‍ത്തിക് പുറത്തെടുത്തപ്പോള്‍ ഇന്ത്യ വിജയവഴിയിലേക്ക് തിരിച്ചെത്തി. അവസാന ഓവറോ?
 
അവസാന ഓവറില്‍ നിര്‍ണായക സമയത്ത് വിജയ് ശങ്കര്‍ അനാവശ്യ ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ ഏവരും പരാജയം ഉറപ്പിച്ചതാണ്. എന്നാല്‍ ആ ഓവറിലെ നാലാമത്തെ പന്ത് ആരും മറന്നുപോകരുത്. ആ പന്തില്‍ വിജയ് ശങ്കര്‍ കുറിച്ച ബൌണ്ടറി ഇല്ലായിരുന്നെങ്കില്‍ !
 
അരങ്ങേറ്റ മത്സരത്തില്‍ 19 പന്തുകളില്‍ നിന്ന് 17 റണ്‍‌സാണ് വിജയ് ശങ്കറിന്‍റെ സമ്പാദ്യം. ഇതുപോലെ ചടുലവും നിര്‍ണായകവുമായ മത്സരത്തില്‍ ഈ സ്കോര്‍ പോരാ എന്നത് യാഥാര്‍ത്ഥ്യം. പക്ഷേ അത് അയാളുടെ ആദ്യത്തെ ഗെയിമാണ് എന്ന ഒരു കണ്‍സിഡറേഷന്‍ നല്‍കിക്കൂടേ? ഒരുപക്ഷേ, നാളെ ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ മറ്റൊരു കോഹ്‌ലി ഈ യുവതാരം ആയിരിക്കില്ലെന്ന് ആര്‍ക്ക് ഉറപ്പിച്ചുപറയാനാകും?

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

അരങ്ങേറ്റം നേരത്തെ സംഭവിച്ചിരുന്നെങ്കില്‍ സച്ചിന്റെ റെക്കോര്‍ഡ് തിരുത്തിയേനെ: മൈക്ക് ഹസ്സി

ക്യാപ്റ്റനെ മാറ്റിയാൽ പഴയ ക്യാപ്റ്റൻ പണി തരും, കാലങ്ങളായുള്ള തെറ്റിദ്ധാരണ, ഗിൽ- രോഹിത് വിഷയത്തിൽ ഗവാസ്കർ

നവംബർ 10ന് ദുബായിൽ വെച്ച് കപ്പ് തരാം, പക്ഷേ.... ബിസിസിഐയ്ക്ക് മുന്നിൽ നിബന്ധനയുമായി നഖ്‌വി

സർഫറാസ് 'ഖാൻ' ആയതാണോ നിങ്ങളുടെ പ്രശ്നം, 'ഇന്ത്യ എ' ടീം സെലക്ഷനെ ചോദ്യം ചെയ്ത് ഷമാ മുഹമ്മദ്

Smriti Mandhana: പരാജയങ്ങളിലും വമ്പൻ വ്യക്തിഗത പ്രകടനങ്ങൾ, ഐസിസി ഏകദിന റാങ്കിങ്ങിൽ ലീഡ് ഉയർത്തി സ്മൃതി മന്ദാന

അടുത്ത ലേഖനം
Show comments