Webdunia - Bharat's app for daily news and videos

Install App

ലോകം ഞെട്ടിയ ബാറ്റിംഗ് 'അട്ടിമറി', യുവിക്ക് പകരം ധോണി; ഗംഭീറിന് ഇപ്പോഴും പരിഭവം!

അനു മുരളി
വെള്ളി, 3 ഏപ്രില്‍ 2020 (15:04 IST)
ഇന്ത്യയുടെ രണ്ടാം ലോകകപ്പ് കിരീട നേട്ടത്തിന് ഇന്നലെയാണ് ഒൻപത് വർഷം പൂർത്തിയായത്. 2011 ഏപ്രില്‍ രണ്ടിനായിരുന്നു ഇന്ത്യ ലോക ക്രിക്കറ്റ് സിംഹാസനത്തിന് ഒരിക്കൂടി അവകാശികളായത്. ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്തായിരുന്നു എംഎസ് ധോണി നയിച്ച ഇന്ത്യയുടെ കപ്പുയർത്തൽ. 
 
നുവാൻ കുലശേഖരയുടെ പന്ത് അതിർത്തി കടത്തിയ ക്യാപ്റ്റൻ കൂൾ മഹേന്ദ്രസിങ് ധോണിയുടെ ആ സികസറാണ് ലോകകപ്പ് വിജയത്തിനു പ്രധാനകാരണമെന്നായിരുന്നു ചരിത്രത്തിൽ എഴുതപ്പെട്ടത്. ധോണിയുടെ മാത്രം നേട്ടമായി അതിനെ ഓവറായി മൈലേജ് കൊടുക്കുന്നുവെന്ന് ആരോപിച്ച്  ലോകകപ്പ് വിജയത്തിലെ നിർണായക സാനിധ്യമായ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 
 
ലോകകപ്പ് നേടിയത് മുഴുവൻ ടീമിന്റെയും പരിശ്രമ ഫലമായാണ്. ആ സിക്സറിനോടുള്ള അമിത ആരാധന അവസാനിപ്പിക്കണം എന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം. എന്നാൽ, ചില മത്സരങ്ങൾ അങ്ങനെയാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യ തോറ്റെങ്കിലും രോഹിത് ശർമയുടെ കിടിലൻ പെർഫോമൻസ് ആർക്കെങ്കിലും മറക്കാൻ സാധിക്കുമോ? ഹിറ്റ്മാൻ അടിച്ചെടുത്ത റെക്കോർഡുകൾ വെറുതെയാകുമോ? ഇല്ല, ഇവ രണ്ടും ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെട്ടു കഴിഞ്ഞു. ടീം പരാജയപ്പെട്ടിട്ടും രോഹിതിന്റെ നേട്ടം ക്രിക്കറ്റ് പ്രേമികൾ വാഴ്ത്തുമ്പോൾ മ്ത്സരത്തിനു പ്രധാന കാരണക്കാരനായ കപ്പിത്താനെ മറക്കാൻ ആർക്കെങ്കിലും സാധിക്കുമോ?
 
യുവരാജിനു പകരമാണ് ധോണി അഞ്ചാം നമ്പറിൽ ഇറങ്ങിയത്. അതെല്ലാം ഒരു ഭാഗ്യപരീക്ഷണമായിരുന്നു. കപ്പിത്താന്റെ കുശാഗ്രബുദ്ധിയായിരുന്നു. മിന്നുന്ന ഫോമില്‍ കളിക്കുന്ന യുവരാജ് സിങിനെ അഞ്ചാം നമ്പറിൽ ഇറക്കാതെ പകരം സ്വയം ഇറങ്ങുകയായിരുന്നു അന്ന് ധോണി. അന്നത്തെ ബാറ്റിംഗ് പരീക്ഷണത്തിനു പിന്നിലെ കാരണമെന്തെന്ന് തുറന്നു പറയുകയാണ് യുവി. 
 
ഫൈനലില്‍ 275 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്ക ഇന്ത്യക്കു മുന്നില്‍ വച്ചത്. ഓപ്പണര്‍മാരായ വീരേന്ദര്‍ സെവാഗിനെയും സച്ചിന്‍ ടെണ്ടുല്‍ക്കറെയും തുടക്കത്തില്‍ തന്നെ നഷ്ടമായി. ഇതോടെ വാംഖഡെ സ്‌റ്റേഡിയം നിശബ്ധമായി. കിരീടം കൈവിട്ടുപോവുമെന്ന് എല്ലാവരും ഭയപ്പെട്ടു. അവിടെ രക്ഷകനായി ഉദിച്ചത് ഗൗതം ഗംഭീറും വിരാട് കോഹ്ലിയുമാണ്.
 
മൂന്നാം വിക്കറ്റില്‍ വിരാട് കോലിക്കൊപ്പം ചേര്‍ന്ന് ഗൗതം ഗംഭീര്‍ 83 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ ടീം സ്‌കോര്‍ 114ല്‍ നില്‍ക്കെ കോലി പുറത്ത്. ശേഷമിറങ്ങേണ്ടത് യുവി. എന്നാൽ, മത്സരാർത്ഥികളേയും ഗ്യാലറിയേയും അമ്പരപ്പിച്ച് കൊണ്ട് ബാറ്റുമെടുത്ത് ഇറങ്ങിയത് ധോണി. അദ്ദേഹത്തിനു സാധിക്കുമോ എന്ന് ചോദിച്ചവർക്ക് ബാറ്റുകൊണ്ടായിരുന്നു ധോണിയുടെ മറുപടി.
 
ഗംഭീറിനൊപ്പം നാലാം വിക്കറ്റില്‍ 109 റണ്‍സ് കൂട്ടിച്ചേര്‍ത്ത ധോണി തുടര്‍ന്ന് ക്രീസിലെത്തിയ യുവരാജ് സിങിനെ കൂട്ടുപിടിച്ച് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കുകയും ചെയ്തു. 79 പന്തിലാണ് എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം ധോണി പുറത്താവാതെ 91 റണ്‍സെടുത്തത്. ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചും അദ്ദേഹമായിരുന്നു.
 
ധോണിയുടെ ബാറ്റിംഗ് പൊസിഷൻ ഒരു പരീക്ഷണമായിരുന്നു. കൂട്ടിയും ഗുണിച്ചും പാളി പോകില്ലെന്ന് ഏകദേശം ഉറപ്പാകിയ ഒരു പരീക്ഷണം. കോലി ക്രീസ് വിടുമ്പോള്‍ ഓഫ് സ്പിന്നര്‍മാരായ മുത്തയ്യ മുരളീധധരന്‍, സുരാജ് രണ്‍ദിവ്, തിലകരത്‌നെ ദില്‍ഷന്‍ എന്നിവരാണ് ബൗള്‍ ചെയ്തു കൊണ്ടിരുന്നത്. ഈ സമയം അടുത്തത് ആരിറങ്ങണം എന്നതിനെ ചൊല്ലി ധോണി, സച്ചിന്‍, കോച്ച് കേസ്റ്റണ്‍ എന്നിവര്‍ തമ്മില്‍ ചര്‍ച്ച നടത്തി. ഓഫ് സ്പിന്നര്‍മാര്‍ ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നതിനാല്‍ തനിക്കു പകരം വലംകൈ ബാറ്റ്‌സ്മാനായ ധോണി ഇറങ്ങുന്നതാവും കൂടുതല്‍ ഉചിതമെന്ന് അവര്‍ തീരുമാനിക്കുകയും ചെയ്തു. ധോണി തനിക്കും മുമ്പ് ഇറങ്ങുമെന്ന് അറിയിച്ചപ്പോള്‍ അടുത്തതായി തനിക്ക് ഇറങ്ങേണ്ടല്ലോ എന്നോര്‍ത്ത് ആശ്വാസം തോന്നിയതായും യുവി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

Australia vs South Africa, WTC Final 2025: 'ഇത് താന്‍ടാ വാലറ്റം'; ദക്ഷിണാഫ്രിക്കയുടെ ക്ഷമ നശിപ്പിച്ച് സ്റ്റാര്‍ക്ക്, ജയിക്കാന്‍ 282 റണ്‍സ്

എല്ലാ പന്തുകളും അടിക്കണമെന്ന വാശി വേണ്ട, ജയ്സ്വാളിനെ നേരിട്ട് ഉപദേശിച്ച് ഗംഭീർ, ഗ്രൗണ്ടിൽ നീണ്ട ചർച്ച

ഇത് അഹങ്കാരം, സച്ചിനോ കോലിയോ പോലും ഇങ്ങനെ ചെയ്തിട്ടില്ല, ബാറ്റിലെ എംആർഎഫ് ലോഗോയ്ക്ക് താഴെ പ്രിൻസ് എന്നെഴുതിയ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷവിമർശനം

അടുത്ത ലേഖനം
Show comments