Webdunia - Bharat's app for daily news and videos

Install App

ഫീല്‍ഡില്‍ ധോണിയെ ആശ്രയിക്കാന്‍ കൊഹ്‌ലിക്ക് ഒരുതരത്തിലുള്ള ഈഗോയുമില്ല; മുന്‍ താരം പറയുന്നു

ധോണിയെ കളത്തില്‍ ആശ്രയിക്കാന്‍ കൊഹ്‌ലിക്ക് യാതൊരു ഈഗോയുമില്ല; വിവിഎസ് ലക്ഷ്മണ്‍

Webdunia
ഞായര്‍, 29 ഒക്‌ടോബര്‍ 2017 (16:14 IST)
ടീം ഇന്ത്യയുടെ നായകന്‍ ആരാണെന്ന ചോദ്യത്തിന് വിരാട് കൊഹ്‌ലിയെന്ന ഉത്തരം മാത്രമേ കളിയറിയുന്ന ആരും പറയുകയുള്ളൂ. എന്നാല്‍ ഇതേ ചോദ്യം കൊഹ്‌ലിയോടാണ് ചോദിക്കുന്നതെങ്കില്‍ എം.എസ് ധോണിയെന്ന ഉത്തരമായിരിക്കും അദ്ദേഹം പറയുക. നായകസ്ഥാനം ഒഴിഞ്ഞെങ്കിലും എം.എസ് ധോണി തന്നെയാണ് ഇന്നും ടീം ഇന്ത്യയെ നയിക്കുന്നതെന്നതു തന്നെയാണ് അതിന്റെ കാരണം.  
 
ഏതൊരു മത്സരമായാലും കളത്തില്‍ ഇന്നും നായകനും മറ്റ് താരങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കി ടീമിനെ ഉത്തേജിപ്പിക്കുന്നത് ധോണി തന്നെയാണ്. ഇപ്പോള്‍ ഇതാ കൊഹ്‌ലിയുടെയും ധോണിയുടെയും ഈ പരസ്പര ധാരണയെക്കുറിച്ച് മനസ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും നിലവിലെ കമന്ററേറ്റര്‍മാരില്‍ ഒരാളുമായ വി.വി.എസ് ലക്ഷ്മണ്‍.    
 
കൊഹ്‌ലിയാണ് ടീമിനെ നയിക്കുന്നതെങ്കിലും, താന്‍ നായകനായിരുന്ന കാലത്തെത്തുള്ള പോലെയാണ് ധോണി  മൈതാനത്ത് ഫീല്‍ഡര്‍മാരെ വിന്യസിക്കുന്നതെന്ന് ലക്ഷ്മണ്‍ പറയുന്നു. മത്സരത്തിനിടെ ധോണി താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നതും ഫീല്‍ഡ് സെറ്റ് ചെയ്യുന്നതിനായി കൊഹ്‌ലിയെ ‘ചീക്കു’ എന്നു വിളിച്ച് നിര്‍ദേശം നല്‍കുന്നതും സ്റ്റമ്പ് മൈക്കില്‍ പതിഞ്ഞതിനെക്കുറിച്ച് സംസാരിക്കവെയാണ് ലക്ഷ്മണ്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്‍.
 
‘ഇത് ഈ മത്സരത്തില്‍ മാത്രം സംഭവിച്ച മികച്ച നിമിഷമൊന്നുമല്ല. കൊഹ്‌ലി നായകസ്ഥാനം ഏറ്റെടുത്തതു മുതല്‍ ഈ സുന്ദര നിമിഷമാണ് മൈതാനത്ത് സംഭവിച്ച് കൊണ്ടിരികുന്നത്. വിരാടും ധോണിയും തമ്മിലുള്ള ഈ ബന്ധം കാണുന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. വിക്കറ്റ് കീപ്പറാണെന്ന ആനുകൂല്യവും അദ്ദേഹത്തിനുണ്ട്. കളിക്കാരുടെ ആംഗിളുകള്‍ മനസിലാക്കാനും ശ്രദ്ധിക്കാനും അയാള്‍ക്ക് കഴിയും’ ലക്ഷ്മണ്‍ പറഞ്ഞു.
 
‘ഒരു തരത്തിലുള്ള ഈഗോയുമില്ലാതെയാണ് കൊഹ്‌ലി ധോണിയുടെ അടുത്തേക്ക് പോകുന്നത്. അത് തന്നെയാണ് കൊഹ്‌ലിയുടെ ക്രെഡിറ്റ്. ഒരുപാട് അറിവും അനുഭവവുമുള്ള താരമാണ് ധോണി. ഇത് തന്നെയാണ് അദ്ദേഹത്തിനു കൂടുതല്‍ ബഹുമാനം ലഭിക്കാനുള്ള കാരണവും. ഈ ബന്ധം ഇന്ത്യക്ക് വരുന്ന ലോകകപ്പില്‍ ഗുണം ചെയ്യും’ - ലക്ഷ്മണ്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

എന്തും സംഭവിക്കാമായിരുന്നു, എന്നാൽ എല്ലാം പെട്ടെന്ന് അവസാനിച്ചു, ഹാർദ്ദിക്കുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇഷ ഗുപ്ത

ടീമിൽ കളിക്കണോ? എംബാപ്പെയും വിനീഷ്യസും വേണ്ടിവന്നാൽ ഡിഫൻസും കളിക്കണം, കർശന നിർദേശവുമായി സാബി അലോൺസോ

ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ അടിച്ചെടുത്തത് 105 റൺസ്, 4 ക്യാച്ചുകൾ വിട്ടതോടെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 165 റൺസ്!

Jasprit Bumrah: 'അധികം പണിയെടുപ്പിക്കാന്‍ പറ്റില്ല'; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ബുംറയ്ക്കു നഷ്ടമായേക്കും

അടുത്ത ലേഖനം
Show comments