ഹാട്രിക് ! കുല്‍ദീപ് ഓസ്ട്രേലിയയെ കറക്കിവീഴ്ത്തി!

Webdunia
വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (22:30 IST)
കുല്‍ദീപ് യാദവ് രണ്ടുംകല്‍പ്പിച്ച് പന്തെറിഞ്ഞപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ തകര്‍ന്നടിഞ്ഞു. ഹാട്രിക് വിക്കറ്റുകളുമായി ഓസീസിന്‍റെ നട്ടെല്ലൊടിച്ച് കുല്‍‌ദീപ് കളിയിലെ താരവുമായി.
 
ഇന്ത്യന്‍ ബൌളര്‍മാര്‍ പന്തിന്‍റെ കറക്കം കൊണ്ട് വരിഞ്ഞുമുറുക്കിയ മത്സരത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ശ്വാസം കിട്ടാതെ പിടയുകയായിരുന്നു ഓസീസ് ബാറ്റ്സ്‌മാന്‍‌മാര്‍. 253 റണ്‍സായിരുന്നു ഓസ്ട്രേലിയയ്ക്ക് മുന്നിലേക്ക് ഇന്ത്യ നീട്ടിവച്ച ലക്‍ഷ്യം. എന്നാല്‍ 202 റണ്‍സിന് ഓസ്ട്രേലിയന്‍ താരങ്ങള്‍ കൂടാരം കയറി.
 
ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരുടെ പന്തുകള്‍ നേരിടുമ്പോഴും ഓസീസ് ബാറ്റ്സ്മാന്‍‌മാര്‍ വിറച്ചു. ഭുവനേശ്വറും ചാഹലും രണ്ടുവിക്കറ്റുകള്‍ വീതം വീഴ്ത്തി.
 
മാത്യു വെയ്ഡ്, ആഷ്ടന്‍ ആഗര്‍, പാറ്റ് കുമ്മിന്‍സ് എന്നിവരായിരുന്നു കുല്‍‌ദീപിന്‍റെ ഹാട്രിക് ആക്രമണത്തിന് ഇരയായവര്‍. കാല്‍ നൂറ്റാണ്ടിന് ശേഷമാണ് വീണ്ടും ഒരു ഹാട്രിക് നേട്ടം ഇന്ത്യയെ അനുഗ്രഹിക്കുന്നത് എന്നതും അഭിമാനകരമായ നേട്ടം.
 
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 92 റണ്‍സെടുത്ത വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് കരുത്തിലാണ് 252 റണ്‍സ് കുറിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ദയവായി അവരെ ടീമിൽ നിന്നും ഒഴിവാക്കരുത്, ഗംഭീറിനോട് അപേക്ഷയുമായി ശ്രീശാന്ത്

India vs South Africa, 2nd ODI: വീണ്ടും ടോസ് നഷ്ടം, ഇന്ത്യ ബാറ്റ് ചെയ്യുന്നു

Virat Kohli vs Gautam Gambhir: പരിശീലകനോടു ഒരക്ഷരം മിണ്ടാതെ കോലി; പേരിനു മിണ്ടി രോഹിത്

ബിസിസിഐയുടെ കളര്‍ പാര്‍ട്ണറായി ഏഷ്യന്‍ പെയിന്റ്‌സ്

രോഹിത്തിനും കോലിയ്ക്കും വ്യക്തത കൊടുക്കണം, ഓരോ സീരീസിനും മാർക്കിട്ട് മുന്നോട്ട് പോകാനാവില്ല: എംഎസ്കെ പ്രസാദ്

അടുത്ത ലേഖനം
Show comments