Webdunia - Bharat's app for daily news and videos

Install App

അങ്ങനെയെന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ സെവാഗിനെ ഗ്രൗണ്ടിലിട്ട് തല്ലിയേനെ: പൊട്ടിത്തെറിച്ച് അക്തർ

Webdunia
ബുധന്‍, 5 ഓഗസ്റ്റ് 2020 (13:55 IST)
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ 2004ല്‍ മുള്‍ത്താനില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും പാക് പേസര്‍ ശുഐബ് അക്തറും തമ്മിലുണ്ടായ വാക്കേറ്റം വലിയ വാർത്തയായതാണ് അന്നത്തെ ആ തർക്കത്തെ സംബന്ധിച്ച് അടുത്തിടെ സെവാഗ് നടത്തിയ വെളിപ്പെടുത്തലിനോട് രോഷത്തോടെ പ്രതികരിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് അക്തര്‍.
 
ഡബിള്‍ സെഞ്ച്വറിക്ക് തൊട്ടരികില്‍ നിൽക്കെ അക്തര്‍ തനിക്കെതിരേ തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിഞ്ഞതും അതിനോട് പ്രതികരിച്ച രീതിയെക്കുറുച്ചുമായിരുന്നു സെവാഗിന്റെ വെളിപ്പെടുത്തൽ. 'ഞാന്‍ 200ന് അടുത്ത് നില്‍ക്കെ ശുഐബ് എനിക്കെതിരെ തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിയാൻ തുടങ്ങി. ഹുക്ക് ഷോട്ട് കളിക്കാന്‍ എന്നെ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം. 
 
ശുഐബ് ഇത് തുടര്‍ന്നതോടെ ഞാന്‍ ക്രീസിന്റെ മറുഭാഗത്തുണ്ടായിരുന്ന സച്ചിന്  നേര്‍ക്ക് വിരല്‍ ചൂണ്ടി 'നിന്റെ അച്ഛനാണ് അവിടെ നില്‍ക്കുന്നത്. അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്യൂ, നിന്നെ അടിച്ചുപറത്തും.' എന്ന് അക്തറിനോടു പറഞ്ഞു. ഷുഐബ് ബൗൺസ് തന്നെ ചെയ്തു. സച്ചിന്‍ അത് അടിച്ചുപറത്തി. അതിന് ശേഷം മകന്‍ മകനാണെന്നും, അച്ഛന്‍ അച്ഛന്‍ തന്നെയാണെന്നും ഞാൻ അക്തറിനെ ഓര്‍മിപ്പിച്ചു.' എന്നായിരുന്നു സെവാഗിന്റെ പ്രതികരണം. 
 
എന്നാൽ ഈ വെളിപ്പെടുത്താൽ പാക് താരത്തിന് അത്ര രസിച്ചില്ല. സെവാഗ് അങ്ങനെയൊന്നുമല്ല പറഞ്ഞത് എന്നാണ് അക്തറിന്റെ പക്ഷം. 'സെവാഗ് പറയുന്നത് ശുദ്ധ അസംബന്ധമാണ്. അന്ന് സെവാഗ് എന്നോട് ഒന്നും പറഞ്ഞിരുന്നില്ല. ഇപ്പോള്‍ അദ്ദേഹം പറയുന്നത് തമാശയായി മാത്രം കണ്ടാല്‍ മതി. അങ്ങനെയെന്തെങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കില്‍ സെവാഗിനെ വെറുതെവിടുമെന്ന് തോന്നുന്നുണ്ടോ. ഗ്രൗണ്ടില്‍ വെച്ചും ഹോട്ടല്‍ മുറിയിലെത്തിയും ഞാന്‍ സെവാഗിനെ തല്ലുമായിരുന്നു.' അക്തര്‍ തുറന്നടിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments