Webdunia - Bharat's app for daily news and videos

Install App

ദ്രാവിഡ് സർ കൂടെയുണ്ടായിരുന്നു, ഞങ്ങളിന്ന് നന്നായി കളിച്ചു; സഞ്ജു സാംസൺ

'ദ്രാവിഡ് സർ കൂടെയുള്ളതിന്റെ അനുഗ്രഹം'; സഞ്‌ജു സാംസൺ

Webdunia
ബുധന്‍, 12 ഏപ്രില്‍ 2017 (12:00 IST)
സഞ്ജു സാംസന്റെ സെഞ്ചുറി മികവില്‍ പൂനെക്കെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് തകര്‍പ്പന്‍ ജയം. കളിയിൽ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ചതിന് പിന്നാലെ വികാരഭരിതനായിട്ടാണ് സജ്ഞു മാധ്യമങ്ങളോട് പ്രതികരിച്ചത്‍. രാഹുൽ സാറിന്റെ പിന്തുണ തനിയ്ക്ക് മുതൽ കൂട്ടായെന്ന് താരം പറയുന്നു.
 
ഡല്‍ഹി ഡയര്‍ ഡെവിള്‍സിന്റെ ഭാഗമായതില്‍ താന്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണെന്ന് സഞ്‌ജു പ്രതികരിച്ചു. എന്റെ പ്രകടനത്തിലും ടീം ജയിച്ചതിലും ഞാന്‍ വളരെയേറെ സന്തുഷ്ടനാണ്. ഈ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും രാഹുല്‍ സാറിന്റെ കൂടെ ജോലി ചെയ്യാന്‍ കഴിഞ്ഞതിലും ഞാന്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളിന്ന് നന്നായി കളിച്ചു' - സഞ്‌ജു പറയുന്നു.
 
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് എടുത്തപ്പോള്‍ റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സിന്റെ മറുപടി വെറും 108 റണ്‍സില്‍ ഒതുങ്ങി.  63 പന്തില്‍ എട്ട് ഫോറുകളുടേയും അഞ്ച് സിക്സറുകളുടേയും നേടിയാണ് സഞ്ജു(102) ഐ പി എല്ലിലെ തന്റെ മികച്ച സ്‌കോറിലെത്തിയത്. ഇതോടെ ഐ പി എല്ലില്‍ സെഞ്ചുറിയടിക്കുന്ന ആദ്യത്തെ മലയാളികൂടിയായി സഞ്ജു മാറുകയും ചെയ്തു.
 
സ്റ്റീവ് സ്മിത്തിന്റെ അഭാവത്തില്‍ അജങ്ക്യ രഹാനെയാണ് പൂനെയെ നയിച്ചത്. സ്‌കോര്‍ 10ലെത്തി നില്‍ക്കെ രഹാനെയാണ് ആദ്യം പുറത്തായത്. പിന്നാലെ 20 റണ്‍സുമായി മായങ്ക് അഗര്‍വാളും പുറത്തായി. അതിന് ശേഷം ബാറ്റ്‌സ്മാന്‍മാരുടെ ഒരു ഘോഷയാത്രതന്നെയായിരുന്നു. 14 പന്തില്‍ 11 റണ്‍സുമായി ധോണിയും 17 പന്തില്‍ 16 റണ്‍സുമായി  ഭാട്ടിയ, ചാഹര്‍ 6 പന്തില്‍ 14 എന്നിവര്‍ മാത്രമാണ് പിന്നെ രണ്ടക്കം കടന്നത്. 16.1 ഓവറിലാണ് പൂനെയുടെ പോരാട്ടം അവസാനിച്ചത്. സഹീർ ഖാൻ നാല് വിക്കറ്റ് വീഴ്ത്തി.
 
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഡല്‍ഹിയുടേത് മികച്ച തുടക്കമായിരുന്നില്ല. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ ആദിത്യ താരെയെ അവര്‍ക്ക് നഷ്ടമായി. എന്നാല്‍ വണ്‍ ഡൗണായി ക്രീസിലെത്തിയ സഞ്ജു സാംസന്‍ തുടക്കം മുതലേ മികച്ച ഫോമിലായിരുന്നു. വെറും 14 പന്തിലാണ് സഞ്ജു മുപ്പത് കടന്നത്. 63 പന്തില്‍ എട്ട് ഫോറും അഞ്ച് സിക്‌സും സഹിതമാണ് സഞ്ജു ഐ പി എല്ലിലെ മികച്ച സ്‌കോറിലെത്തിയത്. ഡല്‍ഹിക്ക് വേണ്ടി അവസാന ഓവറില്‍ തകര്‍ത്തടിച്ച ക്രിസ് മോറിസ് 9 പന്തില്‍ 38 റണ്‍സും നേടി.
 
അതേസമയം മത്സരം ജയിക്കാനായത് ടീമിന് പുതിയ ആത്മവിശ്വാസം നല്‍കിയെന്ന് പറഞ്ഞ നായകന്‍ സഹീര്‍ ഖാന്‍ സഞ്ജുവിന്റേയും മോറിസിന്റേയും ബാറ്റിംഗിനെ പ്രശംസകൊണ്ട് മൂടി. കഴിവുളള ധാരാളം താരങ്ങള്‍ തങ്ങളുടെ നിരയിലുണ്ടെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.

വായിക്കുക

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് സമ്മർദ്ദത്തിലായേനെ: പുജാര

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

3 ഫോർമാറ്റിലും കളിക്കുന്നവരല്ല, പോരാത്തതിന് വിരമിക്കാൻ സമയമടുക്കുകയും ചെയ്തു, കോലിയ്ക്കും രോഹിത്തിനും ജഡേജയ്ക്കും എന്തിന് എ പ്ലസ് കാറ്റഗറി?

CSK: പൈസ ഒരുപാടുണ്ടായിരുന്നു, എന്നാലും നല്ല താരങ്ങളെ ആരെയും വാങ്ങിയില്ല, ഇങ്ങനൊരു ചെന്നൈ ടീമിനെ കണ്ടിട്ടില്ലെന്ന് സുരേഷ് റെയ്ന

കാമുകിമാരുമൊത്ത് കറക്കം, രാത്രിപാർട്ടികൾ, ഒടുവിൽ അഭിഷേകിന് യുവരാജ് മുറിയിലിട്ട് പൂട്ടി: വെളിപ്പെടുത്തി യോഗ്‌രാജ് സിങ്

റാഷിദ് ഖാനും താളം വീണ്ടെടുത്തത് ഗുജറാത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുവെന്ന് സായ് കിഷോർ

Venkatesh Iyer: ഇതിലും ഭേദം ഗോള്‍ഡന്‍ ഡക്കാവുന്നത്, 23.75 കോടിയുടെ 'തുഴച്ചില്‍'; കൊല്‍ക്കത്തയ്ക്ക് പാളിയത് !

അടുത്ത ലേഖനം
Show comments