Webdunia - Bharat's app for daily news and videos

Install App

ചരിത്രനിമിഷം കത്ത് ഇന്ത്യയും ക്രിക്കറ്റ് ലോകവും; സിഡ്‌നിയില്‍ ഓസീസ് ഹുങ്ക് അവസാനിക്കുന്നു

ചരിത്രനിമിഷം കത്ത് ഇന്ത്യയും ക്രിക്കറ്റ് ലോകവും; സിഡ്‌നിയില്‍ ഓസീസ് ഹുങ്ക് അവസാനിക്കുന്നു

Webdunia
ശനി, 5 ജനുവരി 2019 (12:52 IST)
സിഡ്‌നിയില്‍ ചരിത്രനിമിഷം പിറക്കുന്നത് കാത്ത് ക്രിക്കറ്റ് ലോകം. ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന ഓസ്‌ട്രേലിയ ഫോളോഓണ്‍ ഭീഷണി നേരിടുകയാണ്. വെളിച്ചക്കുറവ് കാരണം മൂന്നാം ദിനം നേരത്തെ അവസാനിക്കുമ്പോള്‍ 236/6 എന്ന നിലയിലാണ് ആതിഥേയര്‍.

പാറ്റ് കമ്മിന്‍സ് (25), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (28) എന്നിവരാണ് ക്രീസില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ്  സ്‌കോറായ 622ന് ഒപ്പമെത്താന്‍ ഓസീസിന് 386 റണ്‍സ് കൂടിവേണം. ഇന്ത്യയെ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിന് അയക്കണമെങ്കിലും വേണം 186 റണ്‍സ്.

കുല്‍ദീപ് യാദവ് മൂന്നും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷാമി ഒരു വിക്കറ്റും സ്വന്തമാക്കി. ഉസ്മാന്‍ ഖവാജ (27), മാര്‍കസ് ഹാരിസ് (79), ഷോണ്‍ മാര്‍ഷ് (8), മര്‍നസ് ലബുഷാഗ്നെ (22), ട്രാവിസ് ഹെഡ് (20), ടിം പെയ്ന്‍ (5) എന്നിവരാണ് പുറത്തായ ഓസീസ് ബാറ്റ്‌സ്‌മാന്മാര്‍.

ഇതോടെ ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്‌റ്റ് പരമ്പര സ്വന്തമാക്കാനൊരുങ്ങുകയാണ്. നിലവില്‍ പരമ്പരയില്‍ 2-1ന് മുന്നിലാണ് വിരാട് കോഹ്‌ലിയും സംഘവും. നേരത്തെ രവീന്ദ്ര ജഡേജയുടെയും ഋഷഭ് പന്തിന്റെയും സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ 622 എന്ന കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Bangalore Stampede: വിദേശതാരങ്ങൾ ഉടൻ തിരിച്ചുപോകും, പരിപാടി ഇന്നലെ തന്നെ വേണമെന്ന് ആവശ്യപ്പെട്ടത് ആർസിബി, പോലീസ് മുന്നറിയിപ്പ് സർക്കാറും അവഗണിച്ചു

Royal Challengers Bengaluru: ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തെ പിന്തള്ളി; വ്യൂവര്‍ഷിപ്പ് റെക്കോര്‍ഡ് തകര്‍ത്ത് 'ഈ സാലാ കപ്പ്'

ഫൈനലിൻ്റെ സമ്മർദ്ദമാണ് പ്രശ്നമായത്, നേഹാൽ വധേര പേടിച്ചു, കളി മാറി: സെവാഗ്

Portugal vs Germany: ക്രിസ്റ്റ്യാനോയുടെ പറങ്കികൾക്കെതിരെ ജർമൻ പട, നേഷൻസ് ലീഗിലെ ആദ്യ സെമി പോരാട്ടം നാളെ പുലർച്ചെ 12:30ന്

Virat Kohli: കോലി എത്രമാത്രം ആഗ്രഹിച്ചിരുന്നു, എല്ലാം ആ കണ്ണീരിലുണ്ട്, പ്രശംസയുമായി പോണ്ടിംഗ്

അടുത്ത ലേഖനം
Show comments