Webdunia - Bharat's app for daily news and videos

Install App

'ഇത്രയും മണ്ടനാണോ രോഹിത് ശര്‍മ'; ഭുവനേശ്വര്‍ കുമാര്‍ ഉള്ളപ്പോള്‍ ആവേശ് ഖാന് അവസാന ഓവര്‍ നല്‍കിയതിനെതിരെ ആരാധകര്‍

വെസ്റ്റ് ഇന്‍ഡീസിന് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് പത്ത് റണ്‍സ് മാത്രമാണ്

Webdunia
ചൊവ്വ, 2 ഓഗസ്റ്റ് 2022 (11:52 IST)
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ ആരാധകര്‍ രംഗത്ത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യ തോറ്റതിനു പിന്നാലെയാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്ത് ആരാധകര്‍ രംഗത്തെത്തിയത്. 
 
വെസ്റ്റ് ഇന്‍ഡീസിന് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് പത്ത് റണ്‍സ് മാത്രമാണ്. ഈ സമയത്ത് രോഹിത് പന്ത് നല്‍കിയത് ആവേശ് ഖാനും. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് ആയ ഭുവനേശ്വര്‍ കുമാറിന് രണ്ട് ഓവര്‍ ശേഷിക്കെ എന്തിനാണ് ആവേശ് ഖാനെ അവസാന ഓവറില്‍ പന്ത് എറിയിപ്പിച്ചതെന്നാണ് ആരാധകരുടെ ചോദ്യം. 
 
അവസാന ഓവര്‍ എറിയാനെത്തിയ ആവേശ് ഖാന്‍ ആദ്യ പന്തില്‍ നോ ബോള്‍ വഴങ്ങി. ഫ്രീ ഹിറ്റ് പന്തില്‍ സിക്‌സ് കൂടി വഴങ്ങിയതോടെ അഞ്ച് പന്തില്‍ ജയിക്കാന്‍ വേണ്ട വെറും മൂന്ന് റണ്‍സായി. രണ്ടാം പന്തില്‍ ആവേശ് ഖാന്‍ ഫോര്‍ കൂടി വഴങ്ങിയതോടെ മത്സരം വിന്‍ഡീസ് ജയിച്ചു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഭുവനേശ്വര്‍ കുമാറിനെ പോലെ പരിചയസമ്പത്തുള്ള ഒരു ബൗളര്‍ക്ക് രണ്ട് ഓവര്‍ ശേഷിക്കുമ്പോള്‍ രോഹിത് എന്ത് മണ്ടത്തരമാണ് ചെയ്തതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 
 
എന്നാല്‍ ആവേശ് ഖാനെ പന്ത് ഏല്‍പ്പിച്ച തീരുമാനത്തെ രോഹിത് ന്യായീകരിച്ചു. ആവേശ് ഖാന്‍ ഡെത്ത് ഓവറില്‍ എങ്ങനെ പന്തെറിയുമെന്ന് നോക്കാനാണ് അത് ചെയ്തതെന്ന് രോഹിത് പറഞ്ഞു. 'ഭുവി ടീമിനായി എന്ത് ചെയ്യുമെന്ന് നമുക്കറിയാം. വര്‍ഷങ്ങളായി ഭുവനേശ്വര്‍ അത് ചെയ്യുന്നുണ്ട്. അവസരം നല്‍കാതെ അര്‍ഷ്ദീപ് സിംഗും ആവേശ് ഖാനും ഡെത്ത് ഓവറില്‍ എങ്ങനെ പന്തെറിയും എന്ന് നമുക്കറിയില്ല. ഇതൊരു മത്സരം മാത്രമാണ്. കഴിവുള്ള ഇരുവരേയും പിന്തുണയ്ക്കുന്നു. ടീമിനെയും ബൗളര്‍മാരെയും ഓര്‍ത്ത് അഭിമാനിക്കുന്നു. 13-14 ഓവറില്‍ വിന്‍ഡീസ് ലക്ഷ്യത്തില്‍ എത്തേണ്ടതായിരുന്നു. അത് നമ്മള്‍ അവസാന ഓവര്‍ വരെ എത്തിച്ചു. ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു,' രോഹിത് പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വാള്‍ പേപ്പറാക്കി, ബ്രൂക്കിന്റെ ക്യാച്ച് വിട്ടപ്പോള്‍ എനിക്ക് മാത്രം എന്താണിങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ട്: സിറാജ്

സിറാജിനെ മനസിലാക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു, അവന്‍ നമ്മുടെ ഒന്നാമനാണ്; രവിചന്ദ്രന്‍ അശ്വിന്‍

Mohammed Siraj: എറിഞ്ഞു തളർന്നോ എന്ന ചോദ്യം വേണ്ട, ഓരോ ബോളും എറിയുന്നത് രാജ്യത്തിനായാണ്, തളരില്ല: സിറാജ്

Shubman Gill: 'അത്ര ഈസിയായി ജയിക്കണ്ട'; സിറാജ് ബ്രൂക്കിന്റെ ക്യാച്ച് വിട്ടതില്‍ ഗില്ലിന്റെ രസികന്‍ പ്രതികരണം

Shubman Gill on Mohammed Siraj: 'ആരും കൊതിക്കും ഇതുപോലൊരുത്തനെ, ടീമിനായി എല്ലാം നല്‍കുന്നവന്‍'; സിറാജിനെ ചേര്‍ത്തുപിടിച്ച് ഗില്‍ (വീഡിയോ)

അടുത്ത ലേഖനം
Show comments