Webdunia - Bharat's app for daily news and videos

Install App

രോഹിത്തിന് പോലും ഇന്ത്യയെ രക്ഷിക്കാനാകുമായിരുന്നില്ല, കളി മാറ്റിമറിച്ചത് അക്‌സര്‍ പട്ടേലിന്റെ മിന്നുന്ന ക്യാച്ച്

അഭിറാം മനോഹർ
ചൊവ്വ, 25 ജൂണ്‍ 2024 (09:59 IST)
Axar patel
സെന്റ് ലൂസിയയില്‍ ഓസീസിനെതിരെ ഇന്നലെ നടന്ന സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ മിന്നുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിയുടെ നീറ്റല്‍ തന്റെയുള്ളില്‍ ഇപ്പോഴുമുണ്ടെന്ന് പ്രഖ്യാപിച്ച് കൊണ്ട് അടിച്ചുതകര്‍ത്ത നായകന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ നഷ്ടമായെങ്കിലും പിന്നീട് നായകന്‍ മിച്ചല്‍ മാര്‍ഷും ഓപ്പണര്‍ ട്രാവിസ് ഹെഡും ചേര്‍ന്ന് മത്സരം തങ്ങളുടെ കൈയിലാക്കിയിരുന്നു. 28 പന്തില്‍ 37 റണ്‍സെടുത്ത ഓസീസ് നായകന്‍ മിച്ചല്‍ മാര്‍ഷ് പുറത്തായതോടെയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ഈ സമയം 9 ഓവരില്‍ 87ന് 1 എന്ന നിലയിലായിരുന്നു ഓസീസ്.
 
ഓസീസ് സ്‌കോര്‍ വെറും 6 റണ്‍സില്‍ നില്‍ക്കെയാണ് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മാര്‍ഷും ട്രാവിസ് ഹെഡും ചേര്‍ന്ന് ഓസീസിനെ ശക്തമായ നിലയില്‍ എത്തിച്ചു. മത്സരം ഇന്ത്യയുടെ കൈകളില്‍ നിന്നും നഷ്ടപ്പെടുമെന്ന ഘട്ടത്തിലാണ് ഒമ്പതാം ഓവറിലെ അവസാന പന്തില്‍ കുല്‍ദീപിന്റെ ബൗളിംഗില്‍ ബൗണ്ടറി ലൈനിനരികെ പറന്നുകൊണ്ട് അക്‌സര്‍ മാര്‍ഷിനെ കൈയിലൊതുക്കിയത്. ഓസ്‌ട്രേലിയ മറ്റൊരു ബൗണ്ടറി കൂടി സ്വന്തമാക്കുമെന്നാണ് ആദ്യം തോന്നിച്ചതെങ്കിലും അവിശ്വസനീയമായ രീതിയില്‍ അക്‌സര്‍ ക്യാച്ച് കയ്യിലൊതുക്കി. ഇടം കയ്യനായ അക്‌സര്‍ തന്റെ വലതുകൈകൊണ്ടായിരുന്നു ക്യാച്ച് സ്വന്തമാക്കിയത്.
 
മത്സരത്തിലേക്ക് തിരിച്ചെത്താന്‍ ഇന്ത്യയ്ക്ക് വിക്കറ്റ് വേണമെന്ന നിര്‍ണായക ഘട്ടത്തിലായിരുന്നു ടീം ആഗ്രഹിച്ച ബ്രേക്ക് ത്രൂ ഉണ്ടായത്. രണ്ടാം വിക്കറ്റ് വീണതിന് ശേഷം മൂന്നാം വിക്കറ്റില്‍ നല്പത് റണ്‍സുകള്‍ കൂട്ടിചേര്‍ക്കാന്‍ ഓസീസിനായി. എന്നാല്‍ മാക്‌സ്വെല്‍ കൂടി പുറത്തായതോടെ ഓസീസ് വിക്കറ്റുകള്‍ പിന്നീട് നിലംപതിച്ചത് വളരെ പെട്ടെന്നായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷദീപ് സിംഗ് 3 വിക്കറ്റുകളും കുല്‍ദീപ് യാദവ് 2 വിക്കറ്റും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി. 43 പന്തില്‍ 76 റണ്‍സുമായി തിളങ്ങിയ ട്രാവിസ് ഹെഡായിരുന്നു ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Australia vs Southafrica WTC Final: റബാഡയ്ക്കുള്ള മറുപടി കമ്മിൻസ് വക, 6 വിക്കറ്റുമായി ഓസീസ് നായകൻ, ദക്ഷിണാഫ്രിക്ക 138 റൺസിന് പുറത്ത്

ഉസ്ബെക്കിസ്ഥാനും ഇൻഡോനേഷ്യയും ജോർദാനും ലോകകപ്പ് കളിക്കാൻ പോകുന്നു, ഇന്ത്യയ്ക്ക് ഏഷ്യ കപ്പിന് പോലും യോഗ്യത നേടാനാവുന്നില്ല: പൊട്ടിത്തെറിച്ച് ബൈച്ചുങ് ബൂട്ടിയ

ലോർഡ്സിൽ ഇനി ഒരു Lord മാത്രമെ ഉള്ളു, സ്റ്റീവൻ സ്മിത്ത്

നിങ്ങൾക്ക് റബാഡയെങ്കിൽ ഇവിടെ 3 പേരാണ്, തീയല്ല, തീമഴ പെയ്യിക്കും, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കും ബാറ്റിംഗ് തകർച്ച

England vs Senegal: സാക്കയും ഹാരി കെയ്നും റെയ്സും എല്ലാം ഉണ്ടായിട്ടെന്ത്?, ഇംഗ്ലണ്ടിനെ മലർത്തിയടിച്ച് സെനഗൽ

അടുത്ത ലേഖനം
Show comments