ഷഹീദ്അഫ്രീദിയെ പഞ്ഞിക്കിട്ട് മോയിൻ ഖാന്റെ ഇളയമകൻ, ഒരോവറി‌ൽ 3 സിക്‌സ്

Webdunia
വെള്ളി, 4 ഫെബ്രുവരി 2022 (19:25 IST)
ദേശീയ ടീമിൽ അച്ഛന്റെ സഹതാരമായിരുന്ന പാകിസ്താന്റെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനും സ്പിന്നറുമായ ഷഹീദ് അഫ്രീദിയെ പഞ്ഞിക്കിട്ട് യുവതാരം അസംഖാൻ.
 
മുമ്പ് പാകിസ്താന്‍ ദേശീയ ടീമിലെ താരവും പരിശീലകനുമൊക്കെയായിരുന്ന മൊയിന്‍ഖാന്റെ ഇളയ മകനാണ് അസംഖാന്‍. അഫ്രീദിയുടെ ഒരോവറിൽ 20 റൺസായിരുന്നു താരം അടിച്ചെടുത്തത്. പിഎസ്എല്ലിൽ മത്സരത്തില്‍ ക്വെറ്റാ ഗ്‌ളാഡിയേറ്റഴ്‌സിന് വേണ്ടി ഇസ്‌ളാമബാദ് യുണൈറ്റഡിന് എതിരേയായിരുന്നു അസംഖാന്റെ ഇടിവെട്ട് പ്രകടനം.
 
അഫ്രീദിയുടെ ഓവറിൽ ആദ്യ പന്തില്‍ സിക്‌സര്‍ അടിച്ച അസംഖാന്‍ രണ്ടാം പന്തില്‍ രണ്ടു റണ്‍സ് നേടി. തുടര്‍ന്ന് മൂന്നാമത്തെയും നാലാമത്തെയും പന്തില്‍ സി്ക്‌സറുകള്‍ പായിച്ചു. എന്നാൽ ഒടുവിൽ അഞ്ചാം പന്തിൽ അഫ്രീദി താരത്തെ ക്ലീൻ ബൗൾഡാക്കുകയും ചെയ്‌തു.
 
പവലിയനിലേക്ക് മടങ്ങുമ്പോള്‍ അസംഖാന്‍ 35 പന്തില്‍ 65 റണ്‍സ് എടുത്തിരുന്നു. തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവെച്ചെങ്കിലും അസംഖാന് ടീമിനെ ജയിപ്പിക്കാനായില്ല. അഫ്രീദിയ്‌ക്കൊപ്പം മുമ്പ് കളിച്ചിട്ടുള്ള മൊയിന്‍ ഖാന്‍ 2005 ലാണ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

രോഹിത്തിനും കോലിയ്ക്കും വ്യക്തത കൊടുക്കണം, ഓരോ സീരീസിനും മാർക്കിട്ട് മുന്നോട്ട് പോകാനാവില്ല: എംഎസ്കെ പ്രസാദ്

എന്റെ കാലത്തായിരുന്നുവെങ്കില്‍ ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തേനെ: രവി ശാസ്ത്രി

IPL Mini Auction: മാക്സ്വെൽ ഇല്ല, താരലേലത്തിൽ എല്ലാ കണ്ണുകളും കാമറൂൺ ഗ്രീനിലേക്ക്

സീനിയർ താരങ്ങളും കോച്ചും തമ്മിൽ ഭിന്നത രൂക്ഷം, ഡ്രസ്സിംഗ് റൂമിൽ ഗംഭീറിനെ അവഗണിച്ച് കോലിയും രോഹിത്തും

പന്ത് പുറത്തിരിക്കും, ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിന്റെ സാധ്യതാ ടീം

അടുത്ത ലേഖനം
Show comments