Webdunia - Bharat's app for daily news and videos

Install App

സച്ചിനെ ഓപ്പണറാക്കിയ തീരുമാനത്തിന് പിന്നിൽ, വെളിപ്പെടുത്തലുമായി അസ്‌ഹറുദ്ദീൻ

അഭിറാം മനോഹർ
ശനി, 28 മാര്‍ച്ച് 2020 (11:16 IST)
ഓക്‌ലാൻഡിൽ 94ലെ ഒരു ക്രിക്കറ്റ് മത്സരത്തിലാണ് ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം ആദ്യമായി ഓപ്പണിങ് റോളിൽ കളിക്കാനിറങ്ങിയത്. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഓപ്പണറായി കളിക്കാൻ സച്ചിന് അവസരമൊരുക്കിയതാവട്ടെ മുൻ ഇന്ത്യൻ നായകനായിരുന്ന മുഹമ്മദ് അസ്‌ഹറുദ്ദീനും. അതുവരെ അഞ്ച് ആറ് സ്ഥാനങ്ങളിൽ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കാനിറങ്ങിയിരുന്ന സചിന്റേയും അതുവഴി ഇന്ത്യൻ ക്രിക്കറ്റിന്റേയും തന്നെ തലവര മാറ്റിമറിച്ച ഒരു തീരുമാനമായിരുന്നു അത്. ഇതിനേപറ്റി ഇപ്പോൾ വിശദമക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകനായ അസ്‌ഹറുദ്ദീൻ.
 
അഞ്ച്, ആറ് നമ്പറുകളില്‍ നന്നായി ബാറ്റ് ചെയ്തിട്ടും സച്ചിന് വമ്പന്‍ സ്കോറുകള്‍ കിട്ടുന്നില്ല എന്നത് എനിക്ക് ബോധ്യമായി.ടീം മാനേജർ അജിത് വാഡേക്കറുമായി ഇക്കാര്യം ചർച്ച ചെയ്തു. സ്ഥിരം ഓപ്പണർ നവ്ജ്യോത് സിദ്ധുവിന് സുഖമല്ലാതോടെ സച്ചിനെ ഓപ്പണറായി ഇറക്കാൻ ഞങ്ങൾ തീരുമാനിച്ചു. അസർ പറയുന്നു.ഓപ്പണറായി ഇറങ്ങണമെന്ന് സച്ചിനും ആഗ്രഹിച്ചിരുന്നു. എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളായി സച്ചിൻ പിന്നീട് മാറിയെന്നതിൽ ഇപ്പോൾ അഭിമാനമുണ്ട്.സച്ചിൻ പ്രതിഭാശാലിയാണെന്ന് എനിക്ക് അറിയാമായിരുന്നു. അത് പ്രകടിപ്പിക്കാനുള്ളാ അവസരം മാത്രമായിരുന്നു സച്ചിന് ആവശ്യം. സച്ചിന്റെ നേട്ടങ്ങളുടെ ക്രഡിറ്റ് എനിക്ക് എടുക്കാനാവില്ല, ആർക്കും സാധിക്കില്ല അസർ പറഞ്ഞു.
 
ആദ്യമായി ഓപ്പണറായി ഇറങ്ങിയതിനെ കുറിച്ച് 'പ്ലേയിംഗ് ഇറ്റ് മൈ വേ' എന്ന ആത്മകഥയിലും സച്ചിന്വെളിപ്പെടുത്തിയിരുന്നു.ഞാൻ അസറിന്റേയും അജിത് വാദേക്കറിന്റേയും അടുത്തെത്തി ടോപ്പ് ഓർഡറിൽ സ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ടു.പരാജയപ്പെട്ടാൽ ഒരികലും അവസരം ചോദിക്കില്ലെന്നും പറഞ്ഞു.എന്നാൽ ഓക്‌ലൻഡിൽ നടന്ന മത്സരത്തിൽ ഓപ്പണറായിറങ്ങിയ സച്ചിന്‍ 42 പന്തില്‍ 15 ഫോറും രണ്ട് സിക്സും സഹിതം 82 റണ്‍സെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments