Webdunia - Bharat's app for daily news and videos

Install App

ബാസ്ബോൾ വിട്ടതോടെ സെഞ്ചുറിയുമായി തിളങ്ങി ജോ റൂട്ട്, ആദ്യ ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിൽ

അഭിറാം മനോഹർ
വെള്ളി, 23 ഫെബ്രുവരി 2024 (17:12 IST)
Joe root
ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍. 112 റണ്‍സില്‍ 5 വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനെ ജോ റൂട്ടും വിക്കറ്റ് കീപ്പര്‍ ബാറ്ററായ ബെന്‍ ഫോക്‌സും ചേര്‍ന്നുള്ള ആറാം വിക്കറ്റ് കൂട്ടുക്കെട്ടാണ് വലിയ വീഴ്ച്ചയില്‍ നിന്നും കരകയറ്റിയത്. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ 302 റണ്‍സിന് 7 വിക്കറ്റെന്ന നിലയിലാണ് ഇംഗ്ലണ്ട്. 31 റണ്‍സുമായി ഒലി റോബിന്‍സണും 106 റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസില്‍.
 
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരെഞ്ഞെടുത്ത ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. ജസ്പ്രീത് ബുമ്രക്ക് പകരം ടീമിലെത്തിയ ആകാശ് സിംഗ് 3 വിക്കറ്റുമായി തിളങ്ങിയതോടെ 112 റണ്‍സിനിടെ ഇംഗ്ലണ്ടിന് 5 വിക്കറ്റുകള്‍ നഷ്ടമായി. വലിയ തകര്‍ച്ചയിലേക്ക് പോകുമായിരുന്ന ഘട്ടത്തില്‍ 113 റണ്‍സ് കൂട്ടുക്കെട്ടുമായി ബെന്‍ ഫോക്‌സും റൂട്ടുമാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്. ബെന്‍ ഫോക്‌സ് 47 റണ്‍സ് നേടി പുറത്തായി.
 
ആദ്യ മൂന്ന് ടെസ്റ്റുകളിലും അഗ്രസീവായ സമീപനം പുലര്‍ത്തി പരാജയപ്പെട്ട ജോ റൂട്ട് ഇക്കുറി പ്രതിരോധത്തിലേക്ക് വലിഞ്ഞുകൊണ്ടാണ് കളിച്ചത്. ഇംഗ്ലണ്ട് മുന്നോട്ട് വെയ്ക്കുന്ന ബാസ്‌ബോള്‍ ശൈലിയില്‍ നിന്നും പിന്നോട്ട് പോയതോടെ ഒരു സെഷന്‍ മുഴുവന്‍ വിക്കറ്റ് നഷ്ടമാകാതെ കളിക്കാന്‍ ഇംഗ്ലണ്ടിനായി. 47 റണ്‍സെടുത്ത ബെന്‍ ഫോക്‌സിനെയും തുടര്‍ന്നെത്തിയ ടോം ഹാര്‍ട്‌ലിയെയും മടക്കികൊണ്ട് മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയെങ്കിലും പിന്നീടെത്തിയ ഒലി റോബിന്‍സണെ കൂട്ടുപിടിച്ച് റൂട്ട് ഇംഗ്ലണ്ട് സ്‌കോര്‍ 300 കടത്തുകയായിരുന്നു. അന്താരാഷ്ട്ര ടെസ്റ്റ് കരിയറില്‍ റൂട്ടിന്റെ 32മത് സെഞ്ചുറിയാണിത്. ഇന്ത്യക്കെതിരെ താരം നേടുന്ന പത്താമത് സെഞ്ചുറിയും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England 4th Test: അവര്‍ കഠിനമായി പോരാടി, അര്‍ഹിച്ച സെഞ്ചുറിയാണ് നേടിയത്, ബെന്‍ സ്റ്റോക്‌സിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ജെഫ്രി ബോയ്‌കോട്ട്

Gautham Gambhir Fight: ഞങ്ങളെന്ത് ചെയ്യണമെന്ന് നിങ്ങളാണോ പറയുന്നത്, ഓവൽ ടെസ്റ്റിന് മുൻപായി ഗംഭീറും ക്യുറേറ്ററും തമ്മിൽ ചൂടേറിയ തർക്കം

കഴിവ് തെളിയിച്ചു, എന്നിട്ടും എന്റെ മകന് സ്ഥിരമായി അവസരങ്ങളില്ല, ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ക്കെതിരെ വാഷിങ്ടണ്‍ സുന്ദറിന്റെ അച്ഛന്‍

World Legends Championship: പാകിസ്ഥാനെതിരെ കളിച്ചില്ല, കളിച്ച എല്ലാ മത്സരങ്ങളിലും തോറ്റു, ഇന്ത്യൻ ചാമ്പ്യൻസിന് ഇന്നത്തെ മത്സരം നിർണായകം

ആദ്യം ടെസ്റ്റിൽ പിന്നാലെ ടി20യിലും വെസ്റ്റിൻഡീസിനെ വൈറ്റ് വാഷ് ചെയ്ത് ഓസ്ട്രേലിയ

അടുത്ത ലേഖനം
Show comments