നഷ്ടബോധമില്ല, പരിശീലകനാവാൻ അവസരം ലഭിച്ചാൽ സ്വീകരിക്കും: പൂജാര

അഭിറാം മനോഹർ
ബുധന്‍, 3 സെപ്‌റ്റംബര്‍ 2025 (18:32 IST)
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുമ്പോള്‍ തനിക്ക് നഷ്ടബോധമില്ലെന്ന് മുന്‍ ഇന്ത്യന്‍ താരമായ ചേതേശ്വര്‍ പുജാര. സ്‌ട്രൈക്ക് റേറ്റിനെ പറ്റിയുള്ള ചര്‍ച്ചകള്‍ തന്നെ ഒരിക്കലും ബാധിച്ചിരുന്നില്ലെന്നും പരിശീലകനാവാന്‍ അവസരം ലഭിച്ചാല്‍ അത് സ്വീകരിക്കുമെന്നും പുജാര വ്യക്തമാക്കി.
 
ഗുജറാത്തിലെ പരിമിതമായ സാഹചര്യങ്ങളില്‍ വന്ന് ഇന്ത്യയ്ക്കായി 100 ടെസ്റ്റുകള്‍ കളിച്ച താരത്തിലേക്കുള്ള വളര്‍ച്ചയില്‍ മുന്‍ രഞ്ജി താരമായ അച്ഛന്റെ സമര്‍പ്പണത്തിന് വലിയ പങ്കുണ്ട്. രാജ്‌കോട്ട് പോലെ ഒരു ചെറിയ പട്ടണത്തില്‍ നിന്നും ഇന്ത്യന്‍ ടീം വരെയെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്നാല്‍ അച്ഛന്‍ കര്‍ക്കശക്കാരനായ പരിശീലകനായിരുന്നു. ഞാന്‍ മികച്ച താരമാകുമെന്ന് അച്ഛന് വിശ്വാസമുണ്ടായിരുന്നു. ടെസ്റ്റിലെ സ്‌ട്രൈക്ക് റേറ്റിനെ പറ്റിയുള്ള ചര്‍ച്ചകള്‍ ഒരിക്കലും അസ്വസ്ഥനാക്കിയിട്ടില്ല. സ്വന്തം ശക്തിയില്‍ ഉറച്ച് നില്‍ക്കാനാണ് ശ്രമിച്ചത്. 2023ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തോല്‍വിക്ക് ശേഷവും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടര്‍ന്നത് ഇന്ത്യയ്ക്കായി ഇനിയും കളിക്കാമെന്ന പ്രതീക്ഷയിലാണ്. എങ്കിലും വിരമിക്കുമ്പോള്‍ നഷ്ടബോധമില്ല. നിലവില്‍ കമന്റേറ്ററായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പരിശീലകനാവാനുള്ള ഓഫര്‍ ലഭിച്ചാല്‍ അതിനെ പറ്റി  ആലോചിക്കുമെന്നും പുജാര പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തിനാണ് 3 ഫോർമാറ്റിലും നായകനാക്കി ഗില്ലിനെ സമ്മർദ്ദത്തിലാക്കുന്നത്, ഇന്ത്യയ്ക്ക് ഓൾ ഫോർമാറ്റ് ക്യാപ്റ്റനെ ആവശ്യമില്ല

നമ്മളേക്കാൾ നന്നായി വിദേശതാരങ്ങൾ സ്പിൻ കളിക്കുന്നു, ശരിക്കും നിരാശ തോന്നുന്നു, കൊൽക്കത്ത ടെസ്റ്റ് തോൽവിയിൽ ആർ അശ്വിൻ

ഓസ്ട്രേലിയയിലോ ഇംഗ്ലണ്ടിലോ തോറ്റാൽ ട്രാൻസിഷനാണെന്ന് പറഞ്ഞോളു, കളിച്ചുവളർന്ന സ്ഥലത്ത് തോൽക്കുന്നതിന് ന്യായീകരണമില്ല: ചേതേശ്വർ പുജാര

സ്ലോവാക്യയുടെ നെഞ്ചത്ത് ജർമനിയുടെ അഴിഞ്ഞാട്ടം, 6 ഗോൾ വിജയത്തോടെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു

India vs Southafrica: ഗില്ലിന് പകരം പന്ത് നായകൻ?, ദേവ്ദത്തോ സായ് സുദർശനോ ടീമിൽ

അടുത്ത ലേഖനം
Show comments