Webdunia - Bharat's app for daily news and videos

Install App

സഞ്ജുവിനെ ഇന്ത്യൻ ടീമിൽ എടുത്തത് എന്തിന്?

ചിപ്പി പീലിപ്പോസ്
വെള്ളി, 25 ഒക്‌ടോബര്‍ 2019 (12:27 IST)
നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ വീണ്ടും ഇന്ത്യൻ ടീമിലേക്ക് സെലക്ട് ആയിരിക്കുകയാണ് മലയാളി താ‍രം സഞ്ജു വി സാംസൺ. ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയ്ക്കായി ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി ക്രിക്കറ്റ് ആരാധകരെല്ലാം ആവേശത്തോടെ കാത്തിരുന്ന ആ ചോദ്യത്തിന് ഉത്തരം ലഭിച്ചു. 
 
അതേസമയം, സഞ്ജുവിനെ ടീമിലെടുത്തത് എന്തിനു എന്നും സെലക്ടർമാർ വിശദീകരിക്കുന്നുണ്ട്. വിജയ് ഹസാരെ ട്രോഫിയിലേയും എ സീരിസിലേയും പ്രകടനങ്ങളാണ് തങ്ങളെ സഞ്ജുവിലേയ്ക്ക് ആകര്‍ഷിച്ചതെന്ന് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറയുന്നു.
 
സഞ്ജുവിന്റെ ഇപ്പോഴത്തെ പ്രകടനങ്ങള്‍ സ്ഥിരതയുള്ളതാണെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍. നേരത്തെ ബാറ്റിംഗില്‍ സഞ്ജു ഇത്തരത്തില്‍ സ്ഥിരത പുലര്‍ത്തിയിരുന്നില്ലെന്നും പ്രസാദ് കൂട്ടിചേര്‍ത്തു. നവംബര്‍ 11- നാണ് ഇന്ത്യ -ബംഗ്ലാദേശ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് ട്വന്റി-ട്വന്റികളാണ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതത്. കോഹ്ലിയ്ക്ക് വിശ്രമം അനുവദിച്ച പരമ്പരയില്‍ രോഹിത്ത് ശര്‍മ്മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. സഞ്ജുവിനെ കൂടാതെ വിക്കറ്റ് കീപ്പറായി റിഷഭ് പന്തും ഇന്ത്യന്‍ ടീമിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments