Webdunia - Bharat's app for daily news and videos

Install App

ഭയപ്പെടുത്തിയത് ആര്‍ച്ചര്‍, അപകടം തിരിച്ചറിഞ്ഞ് ക്രിക്കറ്റ് ഓസ്‌ട്രേലിയ; ബാറ്റ്‌സ്‌മാന്മാരുടെ സുരക്ഷ ശക്തമാക്കും

Webdunia
ചൊവ്വ, 20 ഓഗസ്റ്റ് 2019 (15:06 IST)
ബാറ്റ്‌സ്‌മാന്മാരുടെ സുരക്ഷ കണക്കിലെടുത്ത് നെക്ക് ഗാർഡുകളോടു കൂടിയ ഹെൽമെറ്റുകൾ താരങ്ങള്‍ക്ക് നിര്‍ബന്ധമാക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ആലോചിക്കുന്നു.

ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയില്‍ മുതിര്‍ന്ന താരം സ്‌റ്റീവ് സ്‌മിത്ത് അടക്കമുള്ളവര്‍ പേസ് ബോളർ ജോഫ്ര ആർച്ചറുടെ ബൗണ്‍‌സറുകളേറ്റ് വീണതോടെയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ഓസീസ് ക്രിക്കറ്റ് നീങ്ങുന്നത്.

കഴുത്തിന് സുരക്ഷ നൽകുന്ന തരത്തിലുള്ള ഹെൽമെറ്റുകൾ ഉപയോഗിക്കണമെന്ന നിര്‍ദേശം താരങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും നിര്‍ബന്ധമാക്കിയിരുന്നില്ല. എന്നാല്‍, പന്ത് തലയിലിടിച്ച് താരങ്ങള്‍ക്ക് പരുക്കേല്‍ക്കുന്ന സാഹചര്യം വര്‍ദ്ധിച്ചതോടെ നെക്ക് ഗാർഡുകളോടു കൂടിയ ഹെൽമെറ്റുകൾ നിര്‍ബന്ധമാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്.

2014ൽ, ബൗൺസർ തലയിലിടിച്ച് ഫിൽ ഹ്യൂസ് മരിച്ചതോടെ ഓസ്ട്രേലിയ സുരക്ഷാക്രമീകരണങ്ങൾ കർശനമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പരിഷ്‌കാരവും ഉണ്ടാകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments