Webdunia - Bharat's app for daily news and videos

Install App

പ്രഫഷണലാകുമ്പോള്‍ നിയമങ്ങളും പാലിക്കേണ്ടി വരും, നിയമത്തിനുള്ളിലെ കാര്യം ചെയ്യുമ്പോള്‍ സ്പിരിറ്റ് ഓഫ് ഗെയിം പൊക്കി പിടിക്കുന്നതെന്തിന് ?

Webdunia
ചൊവ്വ, 7 നവം‌ബര്‍ 2023 (14:26 IST)
ക്രിക്കറ്റ് ലോകത്ത് അടുത്തിടെ ഏറ്റവുമധികം മുഴങ്ങികേട്ട ഒരു വാക്കാണ് സ്പിരിറ്റ് ഓഫ് ദ ഗെയിം എന്നത്. രവിചന്ദ്ര അശ്വിന്റെ മങ്കാദിംഗും അതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളും ഈ വാക്കിനെ സജീവമായി നിര്‍ത്തി. ഇപ്പോഴിതാ ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തില്‍ ശ്രീലങ്കന്‍ താരം ഏയ്ഞ്ചലോ മാത്യൂസ് ടൈംസ് ഔട്ടായി പുറത്തായപ്പോഴും സ്പിരിറ്റ് ഓഫ് ഗെയിം നിലവിളികള്‍ നാനാഭാഗത്ത് നിന്നും ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നു.
 
ഏതൊരു കളിയേയും പോലെ ക്രിക്കറ്റും ചില നിയമങ്ങളെ ചുറ്റിപറ്റിയാണ് നില്‍ക്കുന്നത്. ഈ നിയമങ്ങള്‍ക്ക് അകത്ത് നിന്നുകൊണ്ടാണ് മത്സരങ്ങള്‍ നടക്കുന്നത് എന്നതിനാല്‍ തന്നെ പ്രഫഷണലായി ക്രിക്കറ്റ് കളിക്കുന്ന താരങ്ങള്‍ ഈ നിയമങ്ങളെ അനുസരിക്കേണ്ടതുണ്ട്. ക്രിക്കറ്റ് എന്ന ഗെയിം കൂടുതല്‍ ബാറ്റര്‍ സപ്പോര്‍ട്ടിംഗ് ആയതിനാല്‍ തന്നെ ബാറ്റര്‍മാരോട് കാണികള്‍ക്കും ഒരു അനുഭാവമുണ്ട്. അതിനാല്‍ തന്നെ ബൗളര്‍മാര്‍ക്ക് അനുകൂലമായ പല നിയമങ്ങളിലും വെള്ളം ചേര്‍ക്കുന്നതില്‍ കാണികള്‍ക്ക് ഒട്ടും സങ്കടമില്ല താനും.
 
മങ്കാദിംഗ് വിവാദം കത്തിനിന്ന സമയത്ത് ഇന്ത്യന്‍ ഓഫ് സ്പിന്നറായ രവിചന്ദ്ര അശ്വിന്‍ ചൂണ്ടികാണിച്ചതും ഇതേ സംഗതിയാണ്. ഒരു ബൗളര്‍ പന്ത് കയ്യില്‍ നിന്നും റിലീസ് ചെയ്യുന്നത് വരെ നോണ്‍ സ്ട്രൈക്കർ ക്രീസിനകത്ത് നില്‍ക്കണമെന്നത് മത്സരത്തിലെ നിയമമാണ്. ആ നിയമം പാലിക്കേണ്ടത് ബാറ്റര്‍മാരുടെ ബാധ്യതയുമാണ്. എന്നാല്‍ നോണ്‍ സ്‌െ്രെടക്കര്‍ ഇത് ലംഘിക്കുകയും ബൗളര്‍ അയാളെ ഔട്ടാക്കി അപ്പീല്‍ നല്‍കുകയും ചെയ്താല്‍ പഴി കേള്‍ക്കുന്നത് മൊത്തം ബൗളര്‍ക്കാണ്.
 
ഇതേ ലോജിക് തന്നെയാണ് ടൈംസ് ഔട്ട് എന്ന നിയമത്തിനുമുള്ളത്. രണ്ട് താരങ്ങള്‍ ക്രീസില്‍ ബാറ്റ് ചെയ്യുന്ന സമയത്ത് അടുത്തതായി ബാറ്റ് ചെയ്യേണ്ട താരം തന്റെ ഹെല്‍മെറ്റ്, ബാറ്റ് എന്നിവയടക്കം എല്ലാം സജ്ജമായി ബാറ്റിംഗിന് തയ്യാറായി ഇരിക്കേണ്ടതുണ്ട്. ഹെല്‍മെറ്റിന്റെ സ്ട്രാപ്പ് പൊട്ടിയോ പാളിയോ എന്ന പരിശോധനയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ലോകകപ്പില്‍ ഒരു താരം ഔട്ടായാല്‍ ബാറ്റര്‍ക്ക് ആദ്യ പന്ത് നേരിടാന്‍ റെഡിയാകാന്‍ കിട്ടുന്നത് 2 മിനിറ്റ് സമയമാണ്. ഈ സമയത്തിനകം ബാറ്റര്‍ ക്രീസിലെത്തി ഗാര്‍ഡ് എടുത്തിരിക്കണം. ഈ നിയമം ക്രിക്കറ്റിന്റെ നിയമത്തില്‍ ഉള്ളതാണെങ്കില്‍ അത് പാലിക്കേണ്ട ഉത്തരവാദിതം ബാറ്റര്‍ക്ക് മാത്രമാണ്. ഷാക്കിബ് അല്‍ ഹസന്‍ നിയമം ചൂണ്ടികാണിച്ചു എന്നത് കൊണ്ട് കുറ്റക്കാരനാകുന്നില്ല. പകരം പ്രഫഷണലായി വേണം ഗെയിം കളിക്കാനാനെന്ന് ഇനി വരുന്ന തലമുറയ്ക്ക് ഒരു ഓര്‍മപ്പെടുത്തലാണ് ബംഗ്ലാ നായകന്‍ നല്‍കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Bangladesh T20 Series Live Telecast: ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി 20 പരമ്പര നാളെ മുതല്‍; തത്സമയം കാണാന്‍ എന്തുവേണം?

India Women vs New Zealand Women: ലോകകപ്പില്‍ ഇന്ത്യക്ക് നാണംകെട്ട തുടക്കം; ന്യൂസിലന്‍ഡിനോടു തോറ്റത് 58 റണ്‍സിന്

ബംഗ്ലാദേശികൾ ഹിന്ദുക്കളെ കൊല്ലുന്നവർ, പ്രതിഷേധം രൂക്ഷം: ഇന്ത്യ ബംഗ്ലാദേശ് ടി20 പോരാട്ടം നടക്കുന്ന ഗ്വാളിയോറിൽ നിരോധനാജ്ഞ

ലോകകപ്പ് നേടിയിട്ട് മാത്രം വിവാഹമെന്ന തീരുമാനം മാറ്റി റാഷിദ് ഖാൻ, അഫ്ഗാൻ താരം വിവാഹിതനായി

Women's T20 Worldcup 2024: വനിതാ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്

അടുത്ത ലേഖനം
Show comments