Webdunia - Bharat's app for daily news and videos

Install App

ധോനിയെ വേണം, എന്നാൽ വൻ തുക മുടക്കാനും വയ്യ, അൺക്യാപ്പ്ഡ് താരമായി പരിഗണിക്കണമെന്ന് ചെന്നൈ, ചെയ്യുന്നത് അനാദരവെന്ന് കാവ്യ മാരൻ

അഭിറാം മനോഹർ
വെള്ളി, 2 ഓഗസ്റ്റ് 2024 (09:41 IST)
അടുത്ത ഐപിഎല്‍ സീസണില്‍ സൂപ്പര്‍ താരം മഹേന്ദ്ര സിംഗ് ധോനിയെ ടീമില്‍ നിലനിര്‍ത്തുന്നതിനായി വിചിത്രമായ ആവശ്യം മുന്നോട്ട് വെച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ധോനിയെ ടീമില്‍ നിലനിര്‍ത്തുന്നതിനായി ഇതുവരെ രാജ്യാന്തര മത്സരം കളിക്കാത്ത താരങ്ങളുടെ അണ്‍ ക്യാപ്ഡ് പട്ടികയില്‍ താരത്തെ ഉള്‍പ്പെടുത്തണമെന്ന് ബിസിസിഐ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സിഎസ്‌കെ പ്രതിനിധികള്‍ ആവശ്യപ്പെട്ടതായി ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
 പുതിയ സീസണിനും മെഗാ താരലേലത്തിനും മുന്‍പായി ഐപിഎല്‍ ഫ്രാഞ്ചൈസികളുമായി ബിസിസിഐ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ചെന്നൈയുടെ വിചിത്രമായ ആവശ്യം. എന്നാല്‍ ചെന്നൈയുടെ ഈ നിര്‍ദേശത്തെ മറ്റ് ടീമുകള്‍ എതിര്‍ത്തതായാണ് വിവരം. ഐപിഎല്‍ തുടക്കം കുറിച്ച 2008 മുതല്‍ 2021 വരെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച് 5 വര്‍ഷം പിന്നിട്ടവരെ അണ്‍ക്യാപ്ഡ് വിഭാഗത്തില്‍ പെടുത്താമെന്ന ചട്ടമുണ്ടായിരുന്നു. എന്നാല്‍ ഈ നിയമം പിന്നീട് നിര്‍ത്തലാക്കിയിരുന്നു.
 
 എന്നാല്‍ ധോനിയെ ടീമില്‍ നിലനിര്‍ത്താനായി ഈ ചട്ടം പൊടിത്തട്ടിയെടുക്കാനായാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ശ്രമിച്ചത്. എന്നാല്‍ മറ്റ് ടീമുകള്‍ കൂട്ടമായി തന്നെ ചെന്നൈയുടെ ഈ ആവശ്യത്തെ എതിര്‍ത്തു. 2020 ഓഗസ്റ്റ് 15നായിരുന്നു ധോനി രാജ്യാന്തര ക്രിക്കറ്റില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2022ലെ മെഗാ താരലേലത്തിന് മുന്‍പായി ധോനിയെ ചെന്നൈ നിലനിര്‍ത്തുന്നത് 12 കോടി രൂപ നിലനിര്‍ത്തിയാണ്. ഒരു അണ്‍ക്യാപ്ഡ് താരത്തെ നിലനിര്‍ത്താന്‍ 4 കോടി രൂപ മാത്രമാണ് ടീമിന് ചിലവാക്കുക. ഈ തുകയ്ക്ക് ധോനിയെ നിലനിര്‍ത്താനാണ് ചെന്നൈയുടെ ശ്രമം.  ഇതോടെ ഐപിഎല്‍ താരലേലത്തില്‍ കൂടുതല്‍ തുക കൈവശം വെയ്ക്കാനും ചെന്നൈയ്ക്ക് സാധിക്കും.
 
 എന്നാല്‍ ഈ നിര്‍ദേശത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇടമ കാവ്യ മാരന്‍ നേരിട്ട് തന്നെ എതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. ധോനിയെ പോലൊരു താരത്തെ അണ്‍ക്യാപ്ഡ് പ്ലെയറായി കണക്കാക്കുക എന്നത് അദ്ദേഹത്തോടുള്ള അനാദരവാണെന്നും മെഗാതാരലേലത്തില്‍ കൂടുതല്‍ തുക കൈവശം വെയ്ക്കാന്‍ ഇതോടെ ചെന്നൈയ്ക്ക് സാധിക്കുമെന്നും കാവ്യാ മാരന്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England Oval Test: രസംകൊല്ലിയായി മഴ, 85 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് 3 വിക്കറ്റ് നഷ്ടമായി

India vs Pakistan: ഫൈനലിലായിരുന്നു പാകിസ്ഥാൻ വന്നിരുന്നതെങ്കിലും തീരുമാനം മാറില്ലായിരുന്നു, തീരുമാനത്തിൽ ലെജൻഡ്സ് ടീം ഒറ്റക്കെട്ട്

India vs England Oval Test: ഓവൽ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്, സർപ്രൈസ് എൻട്രിയായി കരുൺ നായർ ടീമിൽ, 3 മാറ്റങ്ങളോടെ ഇന്ത്യ

India vs England: പച്ച വിരിച്ച ഓവല്‍ പിച്ച്, ഗംഭീറിന്റെ ട്രമ്പ് കാര്‍ഡ്, അവസാന നിമിഷം കരുണ്‍ നായര്‍ ടീമിലേക്ക്?

India - Pakistan Legends Semi Final Called Off: പാക്കിസ്ഥാനുമായി കളിക്കാനില്ല; സെമി ഫൈനലില്‍ നിന്ന് ഇന്ത്യ പിന്മാറി

അടുത്ത ലേഖനം
Show comments