Webdunia - Bharat's app for daily news and videos

Install App

രജിതയുടെ വേഗമേറിയ പന്ത് ഹെല്‍മറ്റില്‍, തൊട്ടുപിന്നാലെ പേശീവലിവുമൂലം ഗ്രൗണ്ടില്‍ വീണു; എന്നിട്ടും തോറ്റു കൊടുക്കാതെ ചഹര്‍

Webdunia
ബുധന്‍, 21 ജൂലൈ 2021 (08:31 IST)
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ അവിശ്വസനീയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒന്‍പത് വിക്കറ്റ് നഷ്ടപ്പെടുത്തി 275 റണ്‍സാണ് നേടിയത്. ഒന്നാം ഏകദിനത്തിലെ പോലെ ശ്രീലങ്കയുടെ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. എന്നാല്‍, തുടക്കം മുതല്‍ ഇന്ത്യ തിരിച്ചടികള്‍ നേരിട്ടു. 193-7 എന്ന നിലയില്‍ എത്തിയപ്പോള്‍ ഇന്ത്യ തോല്‍വി ഉറപ്പിച്ചതാണ്. മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം കൂടാരം കയറി. ഓള്‍റൗണ്ടര്‍ മികവുള്ളവരും അത്ര വലിയ സംഭാവനകള്‍ നല്‍കാതെ പുറത്തായി. എന്നാല്‍, രക്ഷകനായി ദീപക് ചഹര്‍ ക്രീസില്‍ നിലയുറപ്പിച്ചു. 
 
82 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 69 റണ്‍സെടുത്ത് ചഹര്‍ പുറത്താകാതെ നിന്നു. വാലറ്റത്ത് ഉപനായകന്‍ ഭുവനേശ്വര്‍ കുമാറിനെ ചേര്‍ത്തുപിടിച്ച് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഭുവനേശ്വര്‍ കുമാര്‍ 28 പന്തില്‍ നിന്ന് 19 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന ഓവറില്‍ അഞ്ച് ബോള്‍ ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 
 
ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ തുടക്കത്തില്‍ പ്രതിരോധത്തിലായ ദീപക് ചഹര്‍ എല്ലാ പ്രതിസന്ധികളെയും ക്ഷമയോടെ തരണം ചെയ്യുകയായിരുന്നു. കസൂന്‍ രജിതയുടെ ഷോര്‍ട്ട് ബോള്‍ ചഹറിന്റെ ഹെല്‍മറ്റില്‍ തട്ടി. ടീം ഫിസിയോ എത്തി ചഹറിന്റെ തല പരിശോധിച്ചു. ചഹര്‍ കളി തുടര്‍ന്നു. വിജയം വേണമെന്ന് ഉറപ്പിച്ചായിരുന്നു ചഹറിന്റെ ഓരോ നീക്കങ്ങളും. സിംഗിളുകള്‍ കണ്ടെത്തിയ പതുക്കെ പതുക്കെ വിജയത്തിലേക്ക് തുഴഞ്ഞു. ചില സമയത്ത് ബൗളര്‍മാരെ കണക്കിനു പ്രഹരിച്ചു. അതിനിടയില്‍ പേശീവലിവുമൂലം ചഹര്‍ ഗ്രൗണ്ടില്‍ വീണുപോയി. അപ്പോഴും ശ്രീലങ്കയുടെ മുന്നില്‍ അടിയറവ് പറയാന്‍ അയാള്‍ തയ്യാറല്ലായിരുന്നു. അവസാന നിമിഷം വരെ പോരാടാന്‍ ഉറച്ചുള്ള സമീപനമായിരുന്നു ചഹറില്‍ തുടക്കംമുതല്‍ കണ്ടത്. ഒടുവില്‍ അത് വിജയം കണ്ടു. ഇന്ത്യന്‍ നായകന്‍ വിരാട് കോലി അടക്കമുള്ളവര്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ ടീമിനെയും ദീപക് ചഹറിന്റെ കലക്കന്‍ ഇന്നിങ്‌സിനെയും പ്രകീര്‍ത്തിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments