Webdunia - Bharat's app for daily news and videos

Install App

Delhi Capitals Women vs Mumbai Indians Women: അനായാസം ജയിക്കാമെന്ന് കരുതിയോ? ഇത് മുംബൈയാണ് മക്കളേ ! കിരീടമുയര്‍ത്തി ഹര്‍മന്‍പ്രീത്

താരതമ്യേന ചെറിയ സ്‌കോറായ 150 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടക്കാമെന്ന് ഡല്‍ഹി പ്രതീക്ഷിച്ചിരുന്നു

രേണുക വേണു
ഞായര്‍, 16 മാര്‍ച്ച് 2025 (06:32 IST)
Harmanpreet Kaur

Womens Premier League 2025 Final: വുമണ്‍സ് പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് കിരീടമുയര്‍ത്തി. വാശിയേറിയ പോരാട്ടത്തില്‍ എട്ട് റണ്‍സിനാണ് മുംബൈയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് വുമണ്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 
 
താരതമ്യേന ചെറിയ സ്‌കോറായ 150 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടക്കാമെന്ന് ഡല്‍ഹി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തുടക്കം മുതലേ മുംബൈ ബൗളര്‍മാര്‍ ഭീഷണി ഉയര്‍ത്തി. മെഗ് ലന്നിങ്ങിനെ പുറത്താക്കി നാറ്റ് സ്‌കിവര്‍ ബ്രൂന്റ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടു. പിന്നാലെ ഡല്‍ഹി താരങ്ങള്‍ ഓരോരുത്തരായി കൂടാരം കയറി. 
 
നാറ്റ് സ്‌കിവര്‍ മൂന്നും അമേല കെര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി മുംബൈയുടെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഷബ്‌നിം ഇസ്മയില്‍, ഹെയ്‌ലി മാത്യൂസ്, സൈക ഇഷക് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്. 26 പന്തില്‍ 40 റണ്‍സെടുത്ത മരിസന്നെ കപ്പ്, 21 പന്തില്‍ 30 റണ്‍സെടുത്ത ജെമിമ റോഡ്രിഗസ് എന്നിവരാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍മാര്‍. 
 
മുംബൈയ്ക്കായി 44 പന്തില്‍ 66 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ആണ് ഫൈനലിലെ താരം. ഒന്‍പത് ഫോറും രണ്ട് സിക്‌സും അടങ്ങിയതാണ് ഹര്‍മന്റെ ഇന്നിങ്‌സ്. മുംബൈയുടെ രണ്ടാം വനിതാ പ്രീമിയര്‍ ലീഗ് കിരീട നേട്ടമാണിത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദ്യ ഇന്നിങ്ങ്സിൽ 550-600 വരെയെങ്കിലും നേടാമായിരുന്നു, കോച്ചിങ് സ്റ്റാഫ് ടഫാകണം, ക്യാച്ചുകൾ ഇങ്ങനെ വിടാനാവില്ല: രവിശാസ്ത്രി

ICC Test Rankings: ബാറ്റർമാരുടെ റാങ്കിങ്ങിൽ വൻ നേട്ടമുണ്ടാക്കി റിഷഭ് പന്ത്, ഒന്നാം സ്ഥാനത്ത് ജോ റൂട്ട് തന്നെ

Jasprit Bumrah: തോറ്റെന്നു കരുതി ബുംറയ്ക്കു കൂടുതല്‍ പണി കൊടുക്കില്ല; നിലപാട് വ്യക്തമാക്കി ഗംഭീര്‍

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

അടുത്ത ലേഖനം
Show comments