Webdunia - Bharat's app for daily news and videos

Install App

HBD Sachin Tendulkar: സച്ചിനെ ക്രിക്കറ്റ് ദൈവമാക്കിയ ഷാർജയിലെ കൊടുങ്കാറ്റ്

അഭിറാം മനോഹർ
വ്യാഴം, 24 ഏപ്രില്‍ 2025 (14:42 IST)
ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഇന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ജന്മദിനം ആഘോഷിക്കുന്ന തിരക്കിലാണ്. സച്ചിന്റെ 24 വര്‍ഷം നീണ്ട് നിന്ന കരിയറിലെ പല അവിസ്മരണീയ മുഹൂര്‍ത്തങ്ങളും ഇന്ന് ചര്‍ച്ചയാവുന്നുണ്ട്. എന്നാല്‍ ഇതില്‍ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സെന്ന് കായിക പ്രേമികള്‍ വിലയിരുത്തിയ മത്സരമാണ് 1998ല്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ ഷാര്‍ജയില്‍ നടന്ന കൊക്കകോള കപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ നേടിയ സെഞ്ചുറി. പിന്നീട് ഷാര്‍ജയിലെ കൊടുങ്കാറ്റ് എന്ന പേരില്‍ ക്രിക്കറ്റ് ലോകത്ത് അറിയപ്പെട്ട ഇന്നിങ്‌സ്. വെറും ഒരു കളിക്കാരന്‍ എന്ന നിലയില്‍ നിന്നും സച്ചിനെ ഇതിഹാസമാക്കി ഉയര്‍ത്തിയ ഇന്നിങ്‌സ്.
 
1998ലെ ഒരു ഏപ്രില്‍ 24നായിരുന്നു ഐതിഹാസികമായ ആ ഇന്നിങ്‌സിന്റെ പിറവി.ഇന്ത്യ ന്യൂസിലന്‍ഡ് ഓസ്‌ട്രേലിയ എന്നിവര്‍ ഏറ്റുമുട്ടിയ ഷാര്‍ജ കപ്പില്‍ ഫൈനലില്‍ ഇന്ത്യക്ക് എതിരാളിയായുള്ളത് ശക്തരായ ഓസീസ്.ലോക ഒന്നാം നമ്പര്‍ ടീമായ ഓസീസിനെ തോല്‍പ്പിക്കുക എന്നത് അത്രയും പ്രയാസമേറിയതായ സമയം. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 272 റണ്‍സെടുത്തു. അന്നത്തെ കാലത്തെ വമ്പന്‍ ടോട്ടല്‍ തന്നെയായിരുന്നു അത്. 
 
ഷെയ്ന്‍ വോണ്‍ അടക്കമുള്ള ബൗളിങ് നിരക്ക് എളുപ്പത്തില്‍ പ്രതിരോധിക്കാന്‍ കഴിയുമായിരുന്ന ടോട്ടല്‍. എന്നാല്‍ ഷാര്‍ജയില്‍ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലായിരുന്നു സച്ചിന്‍.അതിന് രണ്ടുദിവസം മുമ്പ് (ഏപ്രില്‍ 22ന്) ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും സച്ചിന്‍ സെഞ്ചുറി നേടിയിരുന്നു.അന്ന് ആ മത്സരത്തില്‍ ഓസീസിനെതിരെ ഇന്ത്യ തോറ്റെങ്കിലും ന്യൂസിലന്‍ഡിനും ഒരേ പോയിന്റ് ആയതിനാല്‍ റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ഇന്ത്യ ഫൈനലില്‍ കയറുകയായിരുന്നു.
 
ഫൈനല്‍ മത്സരവും സെമി ഫൈനല്‍ മത്സരവും സച്ചിന്റെ ഒറ്റയാന്‍ പ്രകടനങ്ങളായിരുന്നു. ഫൈനലില്‍ 134 റണ്‍സെടുത്ത സച്ചിന്റെ ബലത്തില്‍ മണല്‍ക്കാറ്റിനെയും ഷെയ്ന്‍ വോണ്‍, ഡാനിയന്‍ ഫ്ളെമിങ്, മൈക്കല്‍ കാസ്പറോവിച്ച് എന്നിവരുടെ മാരക ബൗളിങ്ങിനെയും കീഴടക്കി ഇന്ത്യന്‍ വിജയം. നിര്‍ണായകമായതാവട്ടെ സെമിയില്‍ ഓസീസിനെതിരെയുള്ള സച്ചിന്റെ 143 റണ്‍സ് പ്രകടനവും ഫൈനലിലെ 134 റണ്‍സ് പ്രകടനവും.
 
ഇന്നും ആ മത്സരങ്ങളെ കുറിച്ച് ഓര്‍ക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ല എന്നാണ് പിന്നീട് സ്പിന്‍ മാന്ത്രികനായ ഷെയ്ന്‍ വോണ്‍ പ്രതികരിച്ചത്. വീണ്ടും ഒരു പിറന്നാള്‍ ദിനം കൂടി വന്നെടുക്കുമ്പോള്‍ ഷാര്‍ജയിലെ ആ പ്രകടനത്തിനും ഒരു വയസ്സേറുകയാണ്. ആ കൊടുങ്കാറ്റ് പിറന്നതും ഒരു പിറന്നാള്‍ ദിനത്തില്‍ ആയിരുന്നല്ലോ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Australia vs Southafrica Final: ഈ സാല ഒന്നൊന്നര സാല തന്നെ, ഓസ്ട്രേലിയയെ വിറപ്പിച്ച് ദക്ഷിണാഫ്രിക്ക,റബാഡയ്ക്ക് അഞ്ച് വിക്കറ്റ് ആദ്യ ഇന്നിങ്ങ്സിൽ ഓസീസ് 212 റൺസിന് പുറത്ത്

എല്ലാം എന്റെ പിഴവാണ്, ഐപിഎല്‍ ഫൈനല്‍ തോല്‍വിയില്‍ കുറ്റസമ്മതവുമായി പഞ്ചാബ് താരം

ചാമ്പ്യൻസ് ട്രോഫിയിൽ ഷമിയെറിഞ്ഞ ഫുൾടോസിൽ പുറത്തായി, ആത്മവിശ്വാസം ഇല്ലാതെയായി, 3 മാസം ബാറ്റ് പോലും തൊട്ടില്ലെന്ന് സ്റ്റീവ് സ്മിത്ത്

കൂടുതൽ കളിക്കുന്നത് മാത്രമല്ല, കുറച്ച് കളിക്കുന്നതും പ്രശ്നം, ബുമ്രയുടെ വർക്ക് ലോഡിൽ അതീവ ശ്രദ്ധ പുലർത്തി ബിസിസിഐ

അന്നേ പറഞ്ഞതല്ലെ ആ പയ്യന് ലേശം കിറുക്കുണ്ട്, പരിശീലന മത്സരത്തിൽ 90 പന്തിൽ 190 റൺസടിച്ച് താരം

അടുത്ത ലേഖനം
Show comments