Webdunia - Bharat's app for daily news and videos

Install App

England vs west indies: ഒരുത്തൻ പോലും സെഞ്ചുറിയടിച്ചില്ല, എന്നിട്ടും ടീം സ്കോർ 400, അമ്പരപ്പിച്ച് ഇംഗ്ലണ്ട്, വെസ്റ്റിൻഡീസിനെ തകർത്തത് 238 റൺസിന്

ഇതാദ്യമായാണ് ഒരു ടീമിലെ ഒരു താരവും സെഞ്ചുറി നേടാതെ ഒരു ടീം 400 റണ്‍സ് സ്വന്തമാക്കുന്നത്.

അഭിറാം മനോഹർ
വെള്ളി, 30 മെയ് 2025 (11:12 IST)
England vs Westindies
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും തിരിച്ചെത്തിയ താരങ്ങളായ വില്‍ ജാക്‌സ്, ജോസ് ബട്ട്ലര്‍, ജേക്കബ് ബേഥല്‍ എന്നിവര്‍ക്ക് പുറമെ ബെന്‍ ഡെക്കറ്റ്, ജോ റൂട്ട് അടക്കമുള്ള താരങ്ങളും ഇംഗ്ലണ്ട് നിരയില്‍ തിളങ്ങി. ഇതോടെ ഒരൊറ്റ സെഞ്ചുറി പ്രകടനവുമില്ലാതെ 400 റണ്‍സാണ് വെസ്റ്റിന്‍ഡീസിനെതിരെ ഇംഗ്ലണ്ട് അടിച്ചെടുത്തത്. ഇതാദ്യമായാണ് ഒരു ടീമിലെ ഒരു താരവും സെഞ്ചുറി നേടാതെ ഒരു ടീം 400 റണ്‍സ് സ്വന്തമാക്കുന്നത്.
 
 മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 24 പന്തില്‍ 37 റണ്‍സുമായി ജാമി സ്മിത്തും 48 പന്തില്‍ 60 റണ്‍സുമായി ബെന്‍ ഡെക്കറ്റും മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് സമ്മാനിച്ചത്. പിറകെയെത്തിയ താരങ്ങളെല്ലാവരും തന്നെ സമാനമായ പ്രകടനങ്ങള്‍ നടത്തിയപ്പോള്‍ സെഞ്ചുറിയില്ലാതെ തന്നെ ഇംഗ്ലണ്ട് സ്‌കോര്‍ 400ലെത്തി. 65 പന്തില്‍ 57 റണ്‍സ് നേടിയ ജോ റൂട്ട് അല്ലാതെയുള്ള താരങ്ങളെല്ലാം 100 സ്‌ട്രൈക്ക് റേറ്റിന് മുകളിലാണ് ബാറ്റ് വീശിയത്.  നായകന്‍ ഹാരി ബ്രൂക്ക് 45 പന്തില്‍ 58 റണ്‍സും ജോസ് ബട്ട്ലര്‍ 32 പന്തില്‍ 37 റണ്‍സും നേടി.
 
 അതേസമയം ഐപിഎല്ലില്‍ ശ്രദ്ധ നേടിയ യുവതാരമായ ജേക്കബ് ബേഥല്‍ 53 പന്തില്‍ 82 റണ്‍സുമായി തിളങ്ങി. 24 പന്തില്‍ 39 റണ്‍സുമായി വില്‍ ജാക്‌സും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് നിരയില്‍ 25 റണ്‍സെടുത്ത നായകന്‍ ഷായ് ഹോപ്‌സിനും 22 റണ്‍സെടുത്ത കേസി കാര്‍ട്ടിക്കും മാത്രമെ അല്പമെങ്കിലും പിടിച്ചുനില്‍ക്കാനായുള്ളു. വെറും 162 റണ്‍സിനാണ് വെസ്റ്റിന്‍ഡീസ് പോരാട്ടം അവസാനിച്ചത്. ഇതോടെ 238 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
 
 മത്സരത്തില്‍ സാക്വിബ് മഹ്‌മൂദും ജാമീ ഓവര്‍ട്ടണും ഇംഗ്ലണ്ടിനായി 3 വിക്കറ്റ് വീതവും ആദില്‍ റഷീദ് 2 വിക്കറ്റും ജേക്കബ് ബേഥല്‍, ബ്രെയ്ഡല്‍ കാര്‍ഴ്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായ ജേക്കബ് ബേഥലായിരുന്നു മത്സരത്തിലെ താരം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Australia vs Southafrica:പൊരുതിയത് റിക്കിൾട്ടൺ മാത്രം, ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയ, ആദ്യ ടി20യിൽ 17 റൺസിൻ്റെ വിജയം

Crystal palace vs Liverpool: മക് അലിസ്റ്റർ, സല.. പെനാൽറ്റി പാഴാക്കി താരങ്ങൾ,വെംബ്ലിയിൽ ലിവർപൂളിനെ തോൽപ്പിച്ച് ക്രിസ്റ്റൽ പാലസിന് ചരിത്രനേട്ടം

പരാഗിനെ നായകനാക്കാനാണ് താത്പര്യമെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല, സഞ്ജു പോകുന്നത് രാജസ്ഥാന് ദോഷം ചെയ്യും, കെ ശ്രീകാന്ത്

Chris Woakes: എടുക്കുകയാണ്, പരിക്കാണെങ്കിലും ആഷസ് കളിക്കുമെന്ന് ക്രിസ് വോക്സ്

Rohit -Kohli: സോറി രോഹിത്, സോറി കോലി... ലോകകപ്പ് പ്ലാനിൽ നിങ്ങളില്ല, ഓസ്ട്രേലിയൻ പരമ്പര അവസാനത്തേതായേക്കും

അടുത്ത ലേഖനം
Show comments