Webdunia - Bharat's app for daily news and videos

Install App

ധോണിയെ വൈകിയിറക്കി ‘പണി’ പോയി; മാനേജ്‌മെന്റിനെതിരെ തുറന്നടിച്ച് ബംഗാര്‍!

Webdunia
ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (19:57 IST)
ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് തോല്‍‌വി വഴങ്ങി ഇന്ത്യ പുറത്താകാന്‍ കാരണം മഹേന്ദ്ര സിംഗ് ധോണിയെ ഏഴാമത് ക്രീസില്‍ എത്തിച്ചതാണെന്ന വിലയിരുത്തലുകളുണ്ടായിരുന്നു.

ധോണിയെ വൈകി ക്രീസിലെത്തിച്ചതിന് പിന്നില്‍ ബാറ്റിംഗ് പരിശീലകന്‍ സംഞ്ജയ് ബംഗാര്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ ഇന്നും തള്ളപ്പെട്ടിട്ടില്ല. ഈ നീക്കത്തിന് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്കും മുഖ്യ പരിശീലകന്‍ രവി ശാസ്‌ത്രിക്കും പങ്കുണ്ടെന്ന് ബംഗാര്‍ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.

ലോകകപ്പ് സെമിയിലെ ഈ തോല്‍‌വി പരിശീലക സ്ഥാനത്ത് നിന്നും ബംഗാറിനെ പുറത്താക്കുന്നതിനും കാരണമായി. ബംഗാറിന് പകരം മുന്‍ ഇന്ത്യന്‍ താരം വിക്രം റാത്തോറിനെയാണ് കപിലും സംഘവും ബാറ്റിംഗ് പരിശീലകനായി തെരഞ്ഞെടുത്തത്.

നിര്‍ണായക ബാറ്റിംഗ് പൊസിഷനായ നാലാം നമ്പറില്‍ സ്ഥിരമായിട്ട് ഒരു താരത്തെ കണ്ടെത്താന്‍ കഴിയാത്തതും ബംഗാറിന് തിരിച്ചടിയായിരുന്നു. പരിശീലകസ്ഥാനം നഷ്‌ടമാകാനും ഇത് കാരണമായി.

ഈ വിഷയത്തില്‍ നിലപാട് പരസ്യപ്പെടുത്തി ബംഗാര്‍ രംഗത്തുവന്നു. നാലാം നമ്പറില്‍ ഒരു താരത്തെ കണ്ടെത്താന്‍ കഴിയാത്തതില്‍ മാനേജ്‌മെന്റിനും സെലക്ഷന്‍ കമ്മിറ്റിക്കും ഒരു പോലെ പങ്കുണ്ട്. ഒരു ബാറ്റ്സ്‌മാന്‍ എന്നതിലുപരി ഫിറ്റ്‌നസ്, ഫോം, ഓള്‍ റൌണ്ടര്‍, ഇടം കയ്യന്‍ എന്നീ പരിഗണനകളും ഈ സ്ഥാനത്ത് എത്തുന്ന ബാറ്റ്‌സ്‌മാന് ഉണ്ടാകണമെന്ന് മാനേജ്‌മെന്റ് ആഗ്രഹിച്ചിരുന്നു. പരിശീലക സ്ഥാനത്ത് നിന്നും നീക്കിയതില്‍ നിരാശയുണ്ടെങ്കിലും ഇനിയുള്ള സമയം സ്വയം നവീകരിക്കാനുള്ള സമയമായി കണ്ടെത്തുമെന്നും ബംഗാര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജുവിന്റെ വളര്‍ച്ചയില്‍ കെസിഎയ്ക്ക് അസൂയ, കരിയര്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചു, രക്ഷകനായത് ദ്രാവിഡ്, കടപ്പാട് വലുതെന്ന് പിതാവ്

ഐസിസിയുടെ 2024ലെ ഏകദിന ഇലവൻ, ഇന്ത്യൻ പുരുഷടീമിൽ നിന്നും ഒരാളില്ല, വനിതാ ടീമിൽ നിന്നും 2 പേർ

കൊൽക്കത്തയിൽ ഇന്ത്യ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു, അടുത്ത കളിയിൽ 40-6 എന്ന നിലയിലേക്ക് വീഴും: ജോഫ്ര ആർച്ചർ

ഇൻസ്റ്റയിൽ പരസ്പരം അൺഫോളോ ചെയ്തു, മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗും ആരതി അഹ്ലാവതും വിവാഹമോചിതരാകുന്നുവെന്ന് സൂചന

ഓസ്ട്രേലിയൻ ഓപ്പണിൽ തോറ്റു, പിന്നാലെ തന്നെ വിവാഹമോചനം, ഓൺലി ഫാൻസിൽ ചേരുമെന്ന് ടെന്നീസ് താരം

അടുത്ത ലേഖനം
Show comments