Webdunia - Bharat's app for daily news and videos

Install App

ആ പര്യടനത്തിൽ ഞാനും ധോണിയും നിലത്ത് തുണിവിരിച്ച് ഒരുമിച്ചാണ് കിടന്നുറങ്ങിയുന്നത്: വെളിപ്പെടുത്തി ഗംഭീർ

Webdunia
ബുധന്‍, 15 ജൂലൈ 2020 (14:58 IST)
കരിയറിന്റെ തുടക്കകാലത്ത് ധോണിയുമായി റൂം പങ്കിടാൻ അവസരം ലഭിച്ചതിനെ കുറിച്ച് തുറന്നുപറഞ്ഞിരിയ്ക്കുകയാണ്. മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്ത്യ ഏ ടീമിനോടൊപ്പം സിംബാബ്‌വെയിലേക്ക് നടത്തിയ പര്യടനത്തിലായിരുന്നു അത്. അന്ന് തങ്ങൾക്കിടയിൽ പ്രധാന ചർച്ച ധോണിയുടെ മുടിയായിരുന്നു എന്നും തറയിൽ തുണിവിരിച്ച് ഒരുമിച്ചാണ് തങ്ങൾ കിടന്നുറങ്ങിയിരുന്നത് എന്നും ഗംഭീർ പറയുന്നു. 
 
'ഒരു മാസത്തോളം ഞാനും ധോണിയും ഒരേ മുറിയിലായിരുന്നു താമസം. അന്ന് ഞങ്ങള്‍ക്കിടയിലെ പ്രധാന ചര്‍ച്ചാവിഷയം ധോണിയുടെ മുടിയായിരുന്നു. നീണ്ട സ്വര്‍ണത്തലപ്പുള്ള മുടിയായിരുന്നു അന്ന് ധോണിയുടേത്. എങ്ങനെയാണ് മുടി ഇത്തരത്തിൽ നിലനിര്‍ത്തിക്കൊണ്ടു പോകുന്നത് എന്നതെല്ലാമായിരുന്നു എന്റെ സംശയങ്ങൾ. അന്ന് ഞങ്ങള്‍ക്ക് താമസിക്കാന്‍ ലഭിച്ച മുറി തീരെ ചെറുതായിരുന്നു. 
 
ഈ മുറി എങ്ങനെ കുറച്ചുകൂടി സൗകര്യമുള്ളതാക്കാം എന്ന് ചിന്തിച്ചപ്പോഴാണ് മുറിയില്‍നിന്ന് കട്ടിലും ബെഡും എടുത്തുമാറ്റാമെന്ന തീരുമാനത്തിൽ എത്തിയത്. അതോടെ റൂമില്‍ കൂടുതല്‍ സ്ഥലം കിട്ടി. പിന്നീട് ധോണിയും ഞാനും തറയില്‍ കിടന്നാണ് ഉറങ്ങിയിരുന്നത്. അതെല്ലാം വളരെ രസകരമായ നിമിഷങ്ങളായിരുന്നു.' ഗംഭീര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയൻ ഓപ്പണിൽ സബലേങ്ക വീണു, കന്നി ഗ്രാൻസ്ലാം കിരീടം സ്വന്തമാക്കി മാഡിസൻ കീസിന്

ഇനി എന്താണവൻ ചെയ്യേണ്ടത്, എത്ര റൺസടിച്ചാലും ഒഴിവാക്കും, സഞ്ജുവിനെ ഓർത്ത് സങ്കടമുണ്ടെന്ന് ഹർഭജൻ

രണ്ടാം ടി20യ്ക്ക് മുൻപെ ഇന്ത്യയ്ക്ക് തിരിച്ചടി, അഭിഷേക് ശർമയ്ക്ക് പരിക്ക്, കളിക്കുന്ന കാര്യം സംശയത്തിൽ

സഞ്ജുവിന്റെ വളര്‍ച്ചയില്‍ കെസിഎയ്ക്ക് അസൂയ, കരിയര്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചു, രക്ഷകനായത് ദ്രാവിഡ്, കടപ്പാട് വലുതെന്ന് പിതാവ്

ഐസിസിയുടെ 2024ലെ ഏകദിന ഇലവൻ, ഇന്ത്യൻ പുരുഷടീമിൽ നിന്നും ഒരാളില്ല, വനിതാ ടീമിൽ നിന്നും 2 പേർ

അടുത്ത ലേഖനം
Show comments