Webdunia - Bharat's app for daily news and videos

Install App

മൂന്ന് മാസം സമയം മതി, മൂന്ന് രഞ്ജി ട്രോഫി മത്സരവും, റൺസ് എടുക്കുന്നത് എങ്ങനെയെന്ന് ഞാൻ കാട്ടിത്തരാം: ഗാംഗുലി

Webdunia
വെള്ളി, 17 ജൂലൈ 2020 (13:50 IST)
പരിശീലനത്തിനായി ആറു മാസം സമയം നൽകി. മൂന്ന് രഞ്ജി ട്രോഫി മത്സരങ്ങൾ കളിയ്ക്കാൻ എപ്പോൾ ആവശ്യപ്പെട്ടാലും തനിയ്ക്ക് മികച്ച റൺസ് കണ്ടെത്താൻ സാധിയ്ക്കും എന്ന് മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. നാഗ്‌പൂരിൽ നടന്ന ടെസ്റ്റിൽ വിരമിച്ചില്ലായിരുന്നു എങ്കിൽ പിന്നീട് നടന്ന മത്സരങ്ങളിൽ താൻ മികച്ച സ്കോർ കണ്ടെത്തുമായിരുന്നു എന്ന് ഗാംഗുലി പറയുന്നു. ബംഗാളി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഗാംഗുലിയുടെ പ്രതികണം. 
 
ഏകദിനത്തില്‍ രണ്ട് പരമ്പരകള്‍ കൂടി അനുവദിച്ചിരുന്നെങ്കില്‍ ഞാന്‍ കൂടുതല്‍ റണ്‍സ് കണ്ടെത്തിയേനെ. നാഗ്പൂരില്‍ വിരമിച്ചില്ലായിരുന്നു എങ്കില്‍ അടുത്ത രണ്ട് ടെസ്റ്റ് പരമ്പരകളിലും മികച്ച സ്കോർ കണ്ടെത്താൻ എനിയ്ക്ക് സാധിയ്ക്കുമായിരുന്നു. ഇനി ഇപ്പോള്‍ എനിക്ക് ആറ് മാസം പരിശീലനത്തിന് സമയം നല്‍കു. മൂന്ന് രഞ്ജി ട്രോഫി കളിക്കാനും അനുവദിക്കൂ, ടെസ്റ്റിൽ ഞാൻ മികച്ച റൺസ് കണ്ടെത്തും. ആറ് മാസം വേണ്ട, മൂന്ന് മാസം നൽകിയാലും മതി, ഞാന്‍ റണ്‍സ് സ്‌കോര്‍ ചെയ്ത് കാണിച്ചു തരാം. 
 
എനിക്ക് കളിക്കാന്‍ നിങ്ങള്‍ അവസരം നല്‍കിയേക്കില്ല. പക്ഷേ എന്റെ ഉള്ളിലെ വിശ്വാസം തകര്‍ക്കാന്‍ ഒരിയ്ക്കലും സാധിയ്ക്കില്ല. ആ കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയ കളിക്കാരില്‍ ഒരാളായിരുന്നു ഞാൻ. എന്നിട്ടും എന്നെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കി. പ്രകടനം കാഴ്ചവെക്കാനുള്ള വേദി എടുത്ത് മാറ്റി കഴിഞ്ഞാല്‍ പിന്നെ എങ്ങനെ തെളിയിക്കും. അതാണ് എനിക്ക് സംഭവിച്ചത്. ഗാംഗുലി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ഒരു ചീഞ്ഞ മുട്ട എല്ലാം നശിപ്പിക്കും, ധവാനെ കുത്തിപറഞ്ഞ് ഷാഹിദ് അഫ്രീദി

കേരളത്തെ എല്ലാവർക്കും പുച്ഛമായിരുന്നു, അതിന്ന് മാറി, രഞ്ജി ട്രോഫി സെമിഫൈനൽ കളിക്കാനാവാത്തതിൽ ദുഃഖമുണ്ട്: സഞ്ജു സാംസൺ

അടുത്ത ലേഖനം
Show comments