Webdunia - Bharat's app for daily news and videos

Install App

ടി20യില്‍ പറയാന്‍ മാത്രം നേട്ടമൊന്നുമില്ല, പക്ഷേ.. പന്തിന്റെ സന്നാഹമത്സരത്തിലെ പ്രകടനത്തെ പുകഴ്ത്തി സഞ്ജയ് മഞ്ജരേക്കര്‍

അഭിറാം മനോഹർ
ഞായര്‍, 2 ജൂണ്‍ 2024 (17:18 IST)
ബംഗ്ലാദേശിനെതിരായ ടി20 ലോകകപ്പ് സന്നാഹമത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പിംഗ് താരം റിഷഭ് പന്തിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ 32 പന്തില്‍ നിന്നും 53 റണ്‍സുമായി പന്ത് തിളങ്ങിയിരുന്നു. മത്സരത്തില്‍ ഇന്ത്യയെ 182 റണ്‍സിലേക്കെത്തിച്ചത് പന്തിന്റെ മിന്നുന്ന പ്രകടനമായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനെ 122 റണ്‍സിന് പുറത്താക്കാനായതോടെ മത്സരത്തില്‍ 60 റണ്‍സിന്റെ വിജയം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.
 
മത്സരത്തിന്റെ സാഹചര്യം മനസിലാക്കി തന്റെ ഗെയിം മാറ്റാനുള്ള പന്തിന്റെ കഴിവ് പ്രശംസനീയമാണെന്നാണ്  മഞ്ജരേക്കര്‍ പറയുന്നത്. ബാറ്റിംഗിന് ദുഷ്‌കരമായ പിച്ചായിരുന്നു അത്. സഞ്ജു സാംസണ്‍ 6 പന്ത് ബാറ്റ് ചെയ്ത് ഒരു റണ്‍സ് മാത്രം നേടി മടങ്ങിയതിന് ശേഷമാണ് പന്ത് ക്രീസിലെത്തുന്നത്. എങ്ങനെ സാഹചര്യം കൈകാര്യം ചെയ്യാമെന്ന് പന്തിന് കൃത്യമായി അറിയാം. ബാറ്റിംഗ് കഠിനമായ പിച്ചില്‍ 200നടുത്ത സ്‌ട്രൈക്ക് റേറ്റിലാണ് പന്ത് കളിച്ചത്. ടി20 ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള താരമല്ല റിഷഭ് പന്ത്. 20ന് അടുത്ത് ബാറ്റിംഗ് ശരാശരിയും 120 സ്‌ട്രൈക്ക് റേറ്റും മാത്രമാണുള്ളത്. പക്ഷേ തനിക്ക് ഗെയിം ചെയ്ഞ്ചറെന്ന നിലയില്‍ എന്ത് ചെയ്യാനാകുമെന്ന് പന്ത് ഇന്ന് കാണിച്ചു തന്നു. മഞ്ജരേക്കര്‍ പറഞ്ഞു.
 
എല്ലാവരും അവന്‍ നേടിയ സിക്‌സുകളെ പറ്റിയും ബൗണ്ടറികളെ പറ്റിയും പറയുന്നു. പക്ഷേ ആദ്യ 7 പന്തില്‍ നിന്നും ഒരു റണ്‍സ് മാത്രമാണ് പന്ത് നേടിയിരുന്നത്. ഇത്തവണ സ്പിന്നര്‍മാരെ മികച്ച രീതിയില്‍ തന്നെ പന്ത് കളിച്ചു. സാധാരണ സ്പിന്നര്‍മാരെ കളിക്കുന്നതില്‍ പന്ത് ബുദ്ധിമുട്ട് നേരിടാറുണ്ട്. എന്നാല്‍ സ്പിന്നര്‍മാര്‍ക്കെതിരെയും പേസര്‍മാര്‍ക്കെതിരെയും പന്ത് മികച്ച രീതിയില്‍ ബാറ്റ് വീശിയെന്ന് മുന്‍ ഇന്ത്യന്‍ താരമായ സഞ്ജയ് ബംഗാറും അഭിപ്രായപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

South Africa Champions vs Australia Champions: ആവേശം അവസാന പന്ത് വരെ; ഓസ്‌ട്രേലിയയെ ഒരു റണ്‍സിനു തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക

Shubman Gill: 47 വര്‍ഷം പഴക്കമുള്ള ഗവാസ്‌കറുടെ റെക്കോര്‍ഡ് തകര്‍ത്തു; ഗില്ലിനു മുന്നില്‍ ബ്രാഡ്മാന്‍ വീഴുമോ?

India vs England, 5th Test: കരുണ്‍ നായര്‍ക്ക് നന്ദി, വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു

India vs England Oval Test: രസംകൊല്ലിയായി മഴ, 85 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് 3 വിക്കറ്റ് നഷ്ടമായി

India vs Pakistan: ഫൈനലിലായിരുന്നു പാകിസ്ഥാൻ വന്നിരുന്നതെങ്കിലും തീരുമാനം മാറില്ലായിരുന്നു, തീരുമാനത്തിൽ ലെജൻഡ്സ് ടീം ഒറ്റക്കെട്ട്

അടുത്ത ലേഖനം
Show comments