Webdunia - Bharat's app for daily news and videos

Install App

എന്താണ് ഇന്ത്യൻ ബാറ്റ്സ്മാന്മാർ പേടിക്കുന്ന ഡ്യൂക്‌സ് ബോൾ?

Webdunia
തിങ്കള്‍, 7 ജൂണ്‍ 2021 (16:14 IST)
ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കരുത്തരായ കിവികളെയാണ് ഇന്ത്യ നേരിടേണ്ടത് എന്ന് മാത്രമല്ല ഇന്ത്യൻ നിരയുടെ ഉറക്കം കെടുത്തുന്നത്. ഇംഗ്ലീഷ് സാഹചര്യങ്ങൾക്കൊപ്പം ഡ്യൂക്ക്‌ ബോളുകൾ കൊണ്ടാണ് കളിക്കേണ്ടതെന്നാണ് ഇന്ത്യയെ പേടിപ്പിക്കുന്നത്.
 
നിലവിൽ 3 തരം ബോളുകളാണ് ക്രിക്കറ്റ് കളിക്കാൻ ഉപയോഗിക്കുന്നത്. ഡ്യൂക്‌സിനെക്കൂടാതെ എസ്ജി, കൂക്കാബുറ എന്നിവയാണ് മറ്റു രണ്ടു വ്യത്യസ്ത ബോളുകള്‍. എസ്ജി ബോള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതാണ്. ഇന്ത്യയിലെ അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങൾക്കും ആഭ്യന്തര മത്സരങ്ങൾക്കും ഉപയോഗിക്കുന്നത് എസ്‌ജി ബോളാണ്. ഓസ്ട്രേലിയ,ന്യൂസിലാന്‍ഡ്, സൗത്താഫ്രിക്ക, പാകിസ്താന്‍, ശ്രീലങ്ക, സിംബാബ്‌വെ എന്നീ രാജ്യങ്ങളെല്ലാം ടെസ്റ്റ് മല്‍സരങ്ങൾക്ക് ഉപയോഗിക്കുന്ന ബോളാണ് കൂക്കബുറ.
 
അതേസമയം ഇംഗ്ലണ്ട്,വെസ്റ്റിൻഡീസ്,അയർലാൻഡ് എന്നീ രാജ്യങ്ങൾ ഉപയോഗിക്കുന്ന ബോളാണ് ഡ്യൂക്ക്.കൈകള്‍ കൊണ്ടു തുന്നിച്ചേര്‍ത്ത പന്താണ് ഡ്യൂക്‌സ് ബോള്‍. മറ്റു രണ്ടു ബോളുകളെ അപേക്ഷിച്ച് കൂടുതല്‍ സീം ലഭിക്കുന്നതും ഈ ബോളിനാണ്. മല്‍സരങ്ങളില്‍ ദീര്‍ഘനേരം ബൗളര്‍മാരെ സഹായിക്കുന്ന പന്തുകളാണിവ.
 
ഇന്ത്യൻ നിർമിത എസ്‌ജി ബോളുകളും കൈകൾ കൊണ്ട് തുന്നിച്ചേർക്കുന്നതാണെങ്കിലും ഗുണനിലവാരം തീരെ കുറഞ്ഞവയാണിവ. സമീപകാലത്തായി ഇന്ത്യൻ നായകൻ വിരാട് കോലിയും ആർ അശ്വിനും ബോളിന്റെ നിലവാരത്തിനെതിരെ രംഗത്തെത്തിയിരുന്നു. കൂക്കബുറ ബോളിന്റെ കാര്യമെടുത്താല്‍ പകുതി കൈകള്‍ കൊണ്ടും പകുതി മെഷീന്‍ കൊണ്ടും തുന്നിച്ചേര്‍ത്തതാണ്. ഡ്യൂക്‌സിനെ അപേക്ഷിച്ച് ഇവയ്ക്ക് സ്വിങ് കുറവാണ്.
 
ടെസ്റ്റ് മത്സരങ്ങളിൽ വളരെയേറെ സമയം സ്വിങ് ലഭിക്കുമെന്നതാണ് ഡ്യൂക്കിനെ ബൗളർമാരുടെ പ്രിയപ്പെട്ടവനാക്കുന്നത്. സീം കൂടാതെ മൂടിക്കെട്ടിയ അന്തരീക്ഷവും പിച്ചിലെ പച്ചപ്പും ഡ്യൂക്കിന് കൂടുതൽ മൂവ്‌മെന്റ് നൽകുന്നു. ഇംഗ്ലീഷ് പിച്ചുകളിൽ കൂടുതൽ ബാറ്റ്സ്മാന്മാർ സ്ലിപ്പില്‍ ക്യാച്ച് നല്‍കി പുറത്താവാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജസ്സീ ബായ് കളിക്കും, ആകാശ് ദീപിനെ ഫിസിയോ നിരീക്ഷിക്കുന്നുണ്ട്, മാഞ്ചസ്റ്റർ ടെസ്റ്റിന് മുൻപായി വ്യക്തത വരുത്തി സിറാജ്

ഫിറ്റ്നസില്ലെന്ന് പറഞ്ഞ് ഇനിയാരും വരരുത്, 2 മാസം കൊണ്ട് 17 കിലോ കുറച്ച് സർഫറാസ് ഖാൻ

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

അടുത്ത ലേഖനം
Show comments