ആ രണ്ട് പാക് പേസർമാരെ സ്പിന്നർമാരെ പോലെയാണ് എനിക്ക് തോന്നിയത്: ഏഷ്യാക്കപ്പിന് തൊട്ടുമുൻപ് പാകിസ്ഥാനെ ചൊറിഞ്ഞ് സെവാഗ്

Webdunia
വെള്ളി, 26 ഓഗസ്റ്റ് 2022 (17:53 IST)
ഏഷ്യാക്കപ്പിലെ ഇന്ത്യ-പാക് പോര് അടുത്തതോടെ ക്രിക്കറ്റ് ലോകം ഒന്നടങ്കം വലിയ ആവേശത്തിലാണ്. പാകിസ്ഥാനെതിരെ കളിച്ച സമയം തനിക്ക് രണ്ട് പാകിസ്ഥാൻ പേസർമാരെ സ്പിന്നർമാരെ പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്.
 
ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങളിൽ മുൾട്ടാനിൽ നേടിയ 309 റൺസാണ് എനിക്ക് പ്രിയപ്പെട്ട ഇന്നിങ്സ്. കാരണം എന്നെപോലെ ഉള്ള ഒരു ഓപ്പണർ 300 റൺസ് സ്കോർ ചെയ്യുമെന്ന് ആരും കരുതിയിരുന്നില്ല. സെവാഗ് ടെസ്റ്റ് താരമല്ല എന്ന നിലയിലാണ് മാധ്യമങ്ങൾ എഴുതിയിരുന്നത്. സെവാഗ് പറയുന്നു. ഞാൻ പാകിസ്ഥാനെതിരെ 309 റൺസ് കണ്ടെത്തുന്നതിന് മുൻപ് പാകിസ്ഥാനെതിരെ നടന്ന നാല് മത്സരങ്ങളിൽ ഞാൻ സ്കോർ ചെയ്തിരുന്നില്ല.റൺസ് കണ്ടെത്തിയില്ലെങ്കിൽ എന്നെ ഒഴിവാക്കുമെന്ന് തോന്നി.
 
നല്ല തുടക്കം ലഭിച്ച് 30-40 റൺസ് നേടിയാൻ സ്കോർ ഉയർത്താൻ എനിക്ക് കഴിയും. ന്യൂ ബോൾ എറിയുന്നത് 155 കിമി സ്പീഡിൽ എറിയുന്ന ഷൊയെബ് അക്തറും 145ന് മുകളിൽ വേഗതയിൽ എറിയുന്ന മുഹമ്മദ് സമിയും. ആ സ്പെൽ എനിക്ക് പേടിയുണ്ടായിരുന്നു. എന്നാൽ ഇരുവരുടെയും സ്പെൽ കഴിഞ്ഞതോടെ കാര്യങ്ങൾ എനിക്ക് എളുപ്പമായി. പിന്നീട് ബൗൾ ചെയ്യാൻ വന്ന ഷബീർ അഹ്മദ്, അബ്ദുൾ റസാഖ് എന്നീ ഫാസ്റ്റ് ബൗളർമാരെ സ്പിന്നർമാരെ പോലെയാണ് എനിക്ക് തോന്നിയത്. സെവാഗ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

എങ്ങനെ ക്രിക്കറ്റ് കളിക്കണമെന്ന് ഞങ്ങൾക്ക് വ്യക്തതയുണ്ട്, ഇംഗ്ലണ്ട് തിരിച്ചുവരും: ജോ റൂട്ട്

എന്റെ ഗെയിം മാനസികമാണ്, ഫോമില്‍ ഇല്ലാത്തപ്പോള്‍ മാത്രമാണ് അധികമായ ബാറ്റിംഗ് ആവശ്യമുള്ളത്: കോലി

ടെസ്റ്റ് ടീമിലേക്ക് കോലിയെ വീണ്ടും പരിഗണിക്കില്ല, അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ

തോറ്റെങ്കിലെന്ത്?, ടീമിനെ ഓർത്ത് അഭിമാനം മാത്രം, ഇന്ത്യക്കെതിരായ തോൽവിയിൽ പ്രതികരണവുമായി എയ്ഡൻ മാർക്രം

സച്ചിൻ - ദ്രാവിഡ് സഖ്യത്തെ പിന്നിലാക്കി, ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ ഒരുമിച്ച് കളിച്ച റെക്കോർഡ് രോ- കോ സഖ്യത്തിന്

അടുത്ത ലേഖനം
Show comments