Webdunia - Bharat's app for daily news and videos

Install App

ടെസ്റ്റ് ക്രിക്കറ്റിൽ പ്രതീക്ഷിച്ച പോലെ കളിക്കാനായിട്ടില്ല, തുറന്ന് സമ്മതിച്ച് ഗിൽ

അഭിറാം മനോഹർ
വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (11:37 IST)
കുറച്ച് കാലം കൊണ്ടുതന്നെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെന്ന വിശേഷണം സ്വന്തമാക്കിയ താരമാണ് ശുഭ്മാന്‍ ഗില്‍. നിലവില്‍ ഇന്ത്യയുടെ 3 ഫോര്‍മാറ്റ് ടീമിലും ഭാഗമായിട്ടുള്ള ചുരുക്കം യുവതാരങ്ങളില്‍ ഒരാളാണ് ഗില്‍. എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകുന്ന വിരാട് കോലിയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിനെ കൂടുതല്‍ ഉയരങ്ങളില്‍ കൊണ്ടുപോകാന്‍ കഴിയുന്ന താരത്തെയാണ് ഗില്ലില്‍ ഇന്ത്യന്‍ ക്രിക്കറ്റ് സ്വപ്നം കാണുന്നത്.
 
ടി20യിലും ഏകദിനത്തിലും മികച്ച റെക്കോറ്ഡുണ്ടെങ്കിലും ടെസ്റ്റില്‍ 25 മത്സരങ്ങളോളം കളിച്ചിട്ടും 35 ബാറ്റിംഗ് ശരാശരി മാത്രമാണ് ഗില്ലിനുള്ളത്. ഓസ്‌ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലടക്കം തന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ച ഗില്ലിന് ഇതുവരെ തന്റെ കഴിവിനൊത്ത പ്രകടനങ്ങള്‍ ടെസ്റ്റില്‍ കാഴ്ചവെയ്ക്കാനായിട്ടില്ല. ഗില്‍ തന്നെ ഇത് തുറന്ന് സമ്മതിക്കുന്നു. ദുലീപ് ട്രോഫിക്ക് മത്സരങ്ങള്‍ക്ക് മുന്നോടിയായി നല്‍കിയ അഭിമുഖത്തിലാണ് ഗില്‍ മനസ്സ് തുറന്നത്.
 
 ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ പ്രതീക്ഷകള്‍ക്കനുസരിച്ച് കളിക്കാന്‍ തനിക്കായിട്ടില്ലെന്ന് ഗില്‍ പറയുന്നു. എങ്കിലും പത്തോളം ടെസ്റ്റ് മത്സരങ്ങള്‍ വരാനിരിക്കുന്നു. അതിനായുള്ള തയ്യാറെടുപ്പിലാണ് താനെന്നും ഗില്‍ പറയുന്നു. ടെസ്റ്റില്‍ ഓപ്പണറായാണ് തുടങ്ങിയതെങ്കിലും പുജാരയുടെ വിടവ് നികത്തുന്നതിനായി ഗില്‍ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങിയിരുന്നു. ഈ തീരുമാനത്തിന് ശേഷം ടെസ്റ്റില്‍ കാര്യമായ പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ താരത്തിനായിട്ടില്ല.
 
സ്പിന്നര്‍മാര്‍ക്കെതിരെ പ്രതിരോധം ശക്താമാക്കാനാണ് ഞാന്‍ ശ്രദ്ധ കൂടുതല്‍ ചെലുത്തിയത്. തിരിയുന്ന പിച്ചുകളില്‍ പ്രതിരോധം പ്രധാനമാണ്. കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിക്കുന്നതിനാല്‍ തന്നെ ഒരു സമയത്തിനപ്പുറം പ്രതിരോധാത്മകമായി കളിക്കാനുള്ള ശേഷി കുറയുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ട് സീരീസില്‍ ശ്രദ്ധ അതിലായിരുന്നു. ഗില്‍ പറഞ്ഞു. ഓരോ മത്സരങ്ങളും നമ്മളെ കൂടുതല്‍ പഠിപ്പിക്കുന്നു. നമ്മുടെ ഗെയിം കൂടുതല്‍ മനസിലാക്കാനും സഹായിക്കുന്നു. ഗില്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Pakistan: ഫൈനലിലായിരുന്നു പാകിസ്ഥാൻ വന്നിരുന്നതെങ്കിലും തീരുമാനം മാറില്ലായിരുന്നു, തീരുമാനത്തിൽ ലെജൻഡ്സ് ടീം ഒറ്റക്കെട്ട്

India vs England Oval Test: ഓവൽ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്, സർപ്രൈസ് എൻട്രിയായി കരുൺ നായർ ടീമിൽ, 3 മാറ്റങ്ങളോടെ ഇന്ത്യ

India vs England: പച്ച വിരിച്ച ഓവല്‍ പിച്ച്, ഗംഭീറിന്റെ ട്രമ്പ് കാര്‍ഡ്, അവസാന നിമിഷം കരുണ്‍ നായര്‍ ടീമിലേക്ക്?

India - Pakistan Legends Semi Final Called Off: പാക്കിസ്ഥാനുമായി കളിക്കാനില്ല; സെമി ഫൈനലില്‍ നിന്ന് ഇന്ത്യ പിന്മാറി

WCL 2025, India C vs Pakistan C: 'അവസാനം ഞങ്ങളുടെ കൂടെ തന്നെ കളിക്കും, അവരുടെ മുഖം ആലോചിക്കാന്‍ വയ്യ'; ഇന്ത്യയെ പരിഹസിച്ച് അഫ്രീദി

അടുത്ത ലേഖനം
Show comments