Select Your Language

Notifications

webdunia
webdunia
webdunia
webdunia

ICC Test Rankings: ബാറ്റർമാരുടെ റാങ്കിങ്ങിൽ വൻ നേട്ടമുണ്ടാക്കി റിഷഭ് പന്ത്, ഒന്നാം സ്ഥാനത്ത് ജോ റൂട്ട് തന്നെ

റിഷഭ് പന്ത് ഹെഡിങ്‌ലി ടെസ്റ്റ്,സ്ട്രൈറ്റ് ബോൾ ഹൈ ,പന്തിന്റെ സെൽഫ് ചെക്ക് മോമന്റ്,ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് ഹൈലൈറ്റ്സ്,Rishabh Pant Headingley Test,Straight ball hai theke moment,Pant self check video,Rishabh Pant century England

അഭിറാം മനോഹർ

, ബുധന്‍, 25 ജൂണ്‍ 2025 (17:34 IST)
ഇംഗ്ലണ്ടിനെതിരായ ലീഡ്‌സ് ടെസ്റ്റില്‍ രണ്ട് ഇന്നിങ്ങ്‌സിലും സെഞ്ചുറി നേടിയതിന് പിന്നാലെ ടെസ്റ്റ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്ത്. ഐസിസി റാങ്കിങ്ങില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ പന്ത് ഏഴാം സ്ഥാനത്തേക്ക് കയറി. യശ്വസി ജയ്‌സ്വാളാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. നാലാം സ്ഥാനത്താണ് ജയ്‌സ്വാള്‍. ലീഡ്‌സ് ടെസ്റ്റിലെ ആദ്യ ഇന്നിങ്ങ്‌സില്‍ സെഞ്ചുറിയുമായി ജയ്‌സ്വാള്‍ തിളങ്ങിയിരുന്നു.
 
 ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ളത്. ആദ്യ 6 സ്ഥാനങ്ങളില്‍ മാറ്റങ്ങളൊന്നും തന്നെയില്ല. ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക്, ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്, ദക്ഷിണാഫ്രിക്കയുറ്റെ തെംബ ബവുമ എന്നിവര്‍ അഞ്ചും ആറും സ്ഥാനങ്ങളിലാണ്. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇംഗ്ലണ്ടിന്റെ ബെന്‍ ഡെക്കറ്റ് ലിസ്റ്റില്‍ എട്ടാം സ്ഥാനത്താണ്. ശ്രീലങ്കന്‍ താരം കമിന്ദു മെന്‍ഡിസ് ഒന്‍പതാമതും പാകിസ്ഥാന്റെ ഷൗദ് ഷക്കീല്‍ പത്താം സ്ഥാനത്തുമാണ്.
 
 ബൗളര്‍മാരുടെ റാങ്കിംഗില്‍ ആദ്യ 8 സ്ഥാനങ്ങളില്‍ മാറ്റമില്ല. ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ, ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, പാക് സ്പിന്നര്‍ നോമാന്‍ അലി, ഓസ്‌ട്രേലിയന്‍ താരങ്ങളായ ജോഷ് ഹേസല്‍വുഡ്, നഥാന്‍ ലിയോണ്‍ എന്നിവരാണ് 2 മുതല്‍ 6 വരെയുള്ള സ്ഥാനങ്ങളിലുള്ളത്. ദക്ഷിണാഫ്രിക്കയുടെ മാര്‍കോ യാന്‍സന്‍, ന്യൂസിലന്‍ഡിന്റെ മാറ്റ് ഹെന്റി, ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക് വെസ്റ്റിന്‍ഡീസിന്റെ ജെയ്ഡന്‍ സീല്‍സ് എന്നിവരാണ് തുടന്നുള്ള സ്ഥാനങ്ങളിലുള്ളത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Jasprit Bumrah: തോറ്റെന്നു കരുതി ബുംറയ്ക്കു കൂടുതല്‍ പണി കൊടുക്കില്ല; നിലപാട് വ്യക്തമാക്കി ഗംഭീര്‍