Webdunia - Bharat's app for daily news and videos

Install App

നായകന്റെ സെഞ്ചുറിയുമായി ഫിഞ്ച്, അടിച്ചു തകർത്ത് സ്മിത്തും മാക്സ്‌വെല്ലും ഇന്ത്യക്കെതിരെ ഓസീസിന് കൂറ്റൻ സ്കോർ

Webdunia
വെള്ളി, 27 നവം‌ബര്‍ 2020 (13:11 IST)
ഇന്ത്യക്കെതിരായ ആദ്യ ഏകദിനമത്സരത്തിൽ ഓസീസിന്റെ സമഗ്രാധിപത്യം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് നായകൻ ആരോൺ ഫിഞ്ചിന്റെയും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ചുറികളുടെ മികവിൽ 6 വിക്കറ്റ് നഷ്ടത്തിൽ 474 റൺസാണ് അടിച്ചെടുത്തത്. 
 
ഐപിഎല്ലിലെ തന്റെ ഫോം വാർണർ തുടർന്നപ്പോൾ ഐപിഎല്ലിൽ റൺസുകൾ കണ്ടെത്താൻ വിഷമിച്ച ഓസീസ് നായകൻ ആരോൺ ഫിഞ്ചും തന്റെ താളം കണ്ടെത്തി. അപകടകാരികളായ ഈ ഓപ്പണിങ് കൂട്ടുക്കെട്ട് 156 റൺസാണ് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്.മുഹമ്മദ് ഷമിയാണ് കൂട്ടുക്കെട്ട് തകർത്തത്.
 
എന്നാൽ ശക്തമായ അടിത്തറയിൽ നിന്നും തകർത്താടുന്ന സ്റ്റീവ് സ്മിത്തിനെയാണ് പിന്നീട് മത്സരത്തിൽ കാണാനായത്. ഒരറ്റത്ത് ഫിഞ്ച് തന്റെ സ്വതസിദ്ധമായ ഫോമിലേക്കുയർന്നതോടെ തകർത്താടുന്ന സ്റ്റീവ് സ്മിത്താണ് മറുഭാഗത്ത് കാഴ്‌ച്ചയായത്. ഫിഞ്ച് 124 പന്തിൽ നിന്നും 114 റൺസെടുത്ത് പുറത്തായി. എന്നാൽ ഫിഞ്ച് ഔട്ടായതിനെ തുടർന്ന് ക്രീസിലെത്തിയ ഗ്ലെൻ മാക്‌സ്വെല്ലും തിളങ്ങിയതോടെ ഓസീസ് സ്കോർ കുതിച്ചുയരുകയായിരുന്നു.
 
ഐപിഎല്ലിലെ തന്റെ മോശം പ്രകടനറ്റ്തിന്റെ പേരിൽ കളിയാക്കിയവർക്കുള്ള മറുപടിയുമായാണ് മാക്സ്‌വെൽ ഇത്തവണയെത്തിയത്. വെറും 19 പന്തിൽ 45 റൺസുമായി  മാക്സ്‌വെല്ല് പുറത്താകുമ്പോൾ സ്കോർബോർഡിൽ 44.5 ഓവറിൽ 328 റൺസ്. തന്റെ പതിവ് രീതിയിൽ നിന്ന് മാറി തകർത്തടിച്ച സ്റ്റീവ് സ്മിത്ത് 66 പന്തിൽ നിന്നും 105 റൺസാണ് നേടിയത്.
 
അതേസമയം തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇക്കുറി ഇന്ത്യൻ ബൗളർമാരിൽ നിന്നുമുണ്ടായത്. 3 ഓസീസ് വിക്കറ്റുകൾ വീഴ്‌ത്തിയ മുഹമ്മദ് ഷമിക്കൊഴികെ ഒരു ബൗളർക്കും മത്സരത്തിൽ തിളങ്ങാനായില്ല. ഇന്ത്യയുടെ പ്രധാന ബൗളറായ ജസ്‌പ്രീത് ബു‌മ്ര 10 ഓവറിൽ 73 റൺസാണ് വഴങ്ങിയത്. ഐപിഎല്ലിലെ സ്റ്റാർ ബൗളറായ്ഇരുന്ന ചഹൽ 10 ഓവറിൽ 89 റൺസാണ് മത്സരത്തിൽ വിട്ടുകൊടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

Joe Root: റൂട്ടിനു മുന്നില്‍ ഇനി സച്ചിന്‍ മാത്രം; ടെസ്റ്റ് ഫോര്‍മാറ്റിലെ 'ഗോട്ട്' റൂട്ടിലേക്ക്

India vs England, 3rd Test: പന്ത് ഒറ്റക്കാലിൽ വന്നടിച്ച റൺസാണ് ഇന്ത്യ വെറുതെ പാഴാക്കുന്നത്, ക്യാപ്റ്റൻസിയെ പറ്റി ഗില്ലിനെ ധാരണയില്ല, നിർത്തിപൊരിച്ച് നാസർ ഹുസൈൻ

Joe Root: തലയറുത്തു, വേരറുക്കാനാവാതെ ഇന്ത്യ, ജോ റൂട്ടിന് മുപ്പത്തിയെട്ടാം ടെസ്റ്റ് സെഞ്ചുറി

Joe Root Breaks Siraj's Watch: 'ഒന്ന് അപ്പീല്‍ ചെയ്തതാ, ദേ കിടക്കുന്നു വാച്ച്'; ഒരു കൈയബദ്ധമെന്ന് റൂട്ട് (വീഡിയോ)

അടുത്ത ലേഖനം
Show comments