ഓസ്ട്രേലിയൻ ടീമിൽ എത്തി, ഫോമിലുമായി, മാക്‌സ്‌വെൽ വെടിക്കെട്ട്

Webdunia
വെള്ളി, 27 നവം‌ബര്‍ 2020 (15:37 IST)
ഐപിഎല്ലിൽ ഇത്തവണ ഏറ്റവും പരിഹാസം ഏറ്റുവാങ്ങിയ ക്രിക്കറ്റർ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമാണുള്ളത് അത് പഞ്ചാബിന്റെ ഓസീസ് താരം ഗ്ലെൻ മാക്‌സ്‌വെൽ ആയിരുന്നു. ഐപിഎല്ലിൽ പഞ്ചാബിനായി ഒരു മികച്ച പ്രകടനം പോലും നടത്താത്ത താരം ഇപ്പോളിതാ തന്റെ ക്ലാസിന് ഒരു കുറവും വന്നിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ്.
 
ഐപിഎൽ പതിമൂന്നാം സീസണിൽ പഞ്ചാബിന് വേണ്ടി 13 മത്സരങ്ങൾ കളിച്ച മാക്‌സ്‌വെൽ വെറും 108 റൺസുകൾ മാത്രമാണ് നേടിയിരുന്നത്. 32 റൺസ് ഉയർന്ന സ്കോർ. ബാറ്റിങ്ങ് ശരാശരി ആകട്ടെ 15.42 മാത്രം സ്ട്രൈക്ക് റേറ്റ് 101. എന്നാൽ ഇന്ത്യക്കെതിരെ നടന്ന ആദ്യ ഏകദിനത്തിൽ കാണാനായത് കളിക്കളത്തിൽ എതിരാളികളെ നിഷ്‌പ്രഭരാക്കുന്ന മാക്‌സി മാജിക്ക്.വെറും 19 പന്തിൽ നിന്നും 5 ഫോറുകളും 3 സിക്‌സറുകളും ഉൾപ്പടെ 45 റൺസ്. 236 സ്ട്രൈക്ക് റേറ്റ്.
 
ഇന്ത്യക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തതോടെ ഐപിഎല്ലിൽ മാത്രമാണ് മാക്‌സ്‌വെല്ലിന് കാലിടറുന്നതെന്ന് വ്യക്തമാവുകയാണ്. നേരത്തെ ഐപിഎല്ലിന് മുൻപ് ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്ന് ഏകദിനങ്ങളിലും തകർപ്പൻ പ്രകടനമായിരുന്നു മാക്‌സ്‌വെൽ നടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

‘സഞ്ജു സാംസൺ... ക്യാ ബാത് ഹേ!’, ഇതാണ് മക്കളെ കളി,ഇന്ത്യയുടെ ഓപ്പണറെ പ്രശംസിച്ച് അഹമ്മദ് ഷെഹ്‌സാദ്

രാജ്യത്തെ നാണംകെടുത്തി, പാക് താരങ്ങൾ ഇങ്ങോട്ട് കാശ് തരണമെന്ന് പിസിബി

ഇപ്പോഴും ഇന്ത്യൻ ടീം സെറ്റല്ല, സഞ്ജുവും ബുമ്രയും മാത്രം കളിച്ചിട്ട് കാര്യമില്ല : പാക് മുൻ താരം

20 ഓവര്‍ കീപ്പിംഗ്, 20 ഓവര്‍ ബാറ്റിംഗ്: സഞ്ജുവിന്റെ ഫിറ്റ്‌നസിനെ സമ്മതിച്ചെ പറ്റുവെന്ന് ഇര്‍ഫാന്‍ പത്താന്‍

സഞ്ജു ലോകോത്തര താരം, സാധാരണ ക്രിക്കറ്റ് ഷോട്ടുകൾ മാത്രമാണ് കളിച്ചത്: ഗൗതം ഗംഭീർ

അടുത്ത ലേഖനം
Show comments