Webdunia - Bharat's app for daily news and videos

Install App

അയ്യർക്ക് കന്നി സെഞ്ച്വറി, കിവികൾക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ

അഭിറാം മനോഹർ
ബുധന്‍, 5 ഫെബ്രുവരി 2020 (11:41 IST)
ഏകദിനത്തിൽ കന്നി സെഞ്ച്വറിയുടെ തിളക്കത്തിൽ ഇന്ത്യൻ താരം ശ്രേയസ് അയ്യർ. മധ്യനിര താരങ്ങളായ ശ്രേയസ് അയ്യരും കെ എൽ രാഹുലും നിറഞ്ഞാടിയപ്പോൾ കിവികൾക്കെതിരെ നിശ്ചിത ഓവറിൽ 347 റൺസുകളാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ 101 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതമാണ് അയ്യർ ഏകദിനത്തിലെ തന്റെ കന്നി സെഞ്ച്വറി തികച്ചത്.
 
ക്ഷമയൊടെ ക്രീസിൽ നിന്ന ക്യാപ്‌റ്റൻ വിരാട് കോലിയും തകർത്തടിച്ച രാഹുലും കൂടിച്ചേർന്നപ്പോൾ മികച്ച സ്കോറണ് മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ 64 പന്തിൽ നിന്നും 3 ഫോറും 6 സിക്സറുകളും സഹിതമാണ് രാഹുൽ 88 റൺസ് സ്വന്തമാക്കിയത്. വിരാട് കോലി 63 പന്തിൽ നിന്നും 63 റൺസ് സ്വന്തമാക്കിയപ്പൊൾ 107 പന്തിൽ നിന്നും 103 റൺസോടെയാണ് അയ്യർ ഏകദിനത്തിലെ തന്റെ കന്നി സെഞ്ച്വറി പൂർത്തിയാക്കിയത്. ഇതിൽ 11 ഫോറുകളും ഒരു സിക്സും ഉൾപ്പെടുന്നു.
 
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി പുതുമുഖ താരങ്ങളായ പൃഥ്വി ഷായും മായങ്ക് അഗർവാളുമാണ് ഓപ്പണിങ് ചെയ്യാനെത്തിയത്. ഇരുവരും ആദ്യ വിക്കറ്റിൽ 50 റൺസ് കൂട്ടിച്ചേർത്തു. തുടർന്ന് മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന കോലി അയ്യർ സഖ്യം 102 റൺസ് കൂട്ടിച്ചേർത്തു.നാലു റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമായതിന്റെ സമ്മർദ്ദത്തിലാണ് കോലി–അയ്യർ സഖ്യം ഒത്തുച്ചേർന്നത്. സമയമെടുത്ത് ക്രീസിൽ നിലയുറപ്പിച്ച ഇരുവരും ചേർന്ന് ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു.
 
51 റൺസെടുത്ത കോലി പുറത്തായതിനെ തുടർന്ന് വന്ന രാഹുൽ അടിച്ചു തകർത്തുകൊണ്ടാണ് തന്റെ ഇന്നിങ്സ് കെട്ടിപൊക്കിയത്. രാഹുല്‍ 42 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തിയപ്പോള്‍ ശ്രേയസ് 101 പന്തിലാണ് തന്റെ കന്നി സെഞ്ച്വറി തികച്ചത്. 107 പന്തില്‍ 103 റണ്‍സെടുത്ത ശ്രേയസിനെ സൗത്തി 46ആം ഓവറില്‍ പുറത്താക്കിയെങ്കിലും 64 പന്തിൽ 88 റൺസോടെ രാഹുലും 15 പന്തിൽ 26 റൺസോടെ കേദാർ ജാദവും ചേർന്ന് 347ൽ എത്തിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Jasprit Bumrah: ബെന്‍ സ്റ്റോക്‌സ് പോലും ഇതിലും വേഗതയില്‍ പന്തെറിയും; ബുംറയ്ക്ക് എന്താണ് സംഭവിക്കുന്നത്?

India vs England, 4th Test: 'കളി കൈവിട്ട് ഇന്ത്യ, പ്രതിരോധത്തില്‍'; ഗില്ലും പിള്ളേരും നാണക്കേടിലേക്കോ?

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

Joe Root: റൂട്ടിനു മുന്നില്‍ ഇനി സച്ചിന്‍ മാത്രം; ടെസ്റ്റ് ഫോര്‍മാറ്റിലെ 'ഗോട്ട്' റൂട്ടിലേക്ക്

India vs England, 3rd Test: പന്ത് ഒറ്റക്കാലിൽ വന്നടിച്ച റൺസാണ് ഇന്ത്യ വെറുതെ പാഴാക്കുന്നത്, ക്യാപ്റ്റൻസിയെ പറ്റി ഗില്ലിനെ ധാരണയില്ല, നിർത്തിപൊരിച്ച് നാസർ ഹുസൈൻ

അടുത്ത ലേഖനം
Show comments